താൾ:CiXIV136.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 THE MALAYALAM READER

ണ്ടത സീവിൽ വ്യവഹാരത്താൽ വെണ്ടതെന്നും ആദ്യ തീൎപ്പ
മാറ്റിപിഴ തിരിച്ച തരിയിക്കെണ്ടതാണെന്നും ബൊധിക്കും. ൫—പു
രാതനജന്മമാകുന്ന ചില വഹകൾക്ക ജന്മാധാരം ഉണ്ടാകില്ലാ—രെ
ഖാ സാക്ഷി അനുഭവങ്ങളും കൈവശവും മാത്രമെ ഉണ്ടായി കാ
ണുമാറുള്ളു. മെൽപ്രകാരം ഉള്ള അവസ്തക്ക ചിത്രകടലാസ്സിൽ
൧ാം നമ്പ്ര ഇട്ട സ്ഥലത്തിന്ന ഞാൻ ജന്മാധാരം ഇല്ലെന്ന പ
റഞ്ഞതിനാൽ എന്റെ അവകാശം ദുൎബ്ബലമെന്നും അന്ന്യായ
ക്കാരന ജന്മം കൊടുത്ത ൧൦ാം സാക്ഷിക്ക ജന്മം ഉള്ളത എ
ന്ന പറയുന്നതിന്ന ആധാരം ഇല്ലെങ്കിലും അന്ന്യായപ്പെട്ട
സ്ഥലം അന്ന്യായക്കാരന്റെ ജന്മവും കൈവശവും എന്ന തീ
ൎപ്പിൽ പറയുന്ന അവസ്ത ഏറ്റവും വ്യൎത്ഥമാകുന്നു. ൬– ൧൦ാം
സാക്ഷി ദൂരസ്തനായി പൊയ്തിനാൽ ൧ാം നമ്പ്രീട്ട സ്ഥലത്ത
നിന്ന ഞാൻ മരങ്ങൾ മുറിച്ച കൊടുത്തിരുന്നതാണെന്നും അതു
കൊണ്ട കൈവശം വിചാരിക്കെണ്ടതല്ലെന്ന തീൎപ്പിൽ കാണുന്ന
ത നെരല്ലാ. ഉഭയം പറമ്പ മുതലായ ഭൂമികൾ അതകളിൽനിന്ന
അനുഭവങ്ങൾ എടുക്കുന്നവരുടെ കൈവശം എന്റെ ഏറ്റcവും പ്ര
സിദ്ധമായി ൟ കെരള ഭൂമിയിൽ നടന്നവരുന്ന മൎയ്യാദയാകുന്നു.
ആ സാക്ഷി പാൎക്കുന്ന ഭാൎയ്യവീട്ടിലെക്ക ൟ തൎക്കിക്കുന്ന സ്ഥല
ത്തനിന്ന വിനാഴിക വഴിയെ ഉള്ളു. മുമ്പെ ൟ വാദിക്കുന്ന സ്ഥല
ത്തനിന്ന അടുക്കെആയിരുന്നുപാൎപ്പ—അന്നും ൟ പറമ്പിൽനിന്ന
എന്റെ കാരണവന്മാര പലൎക്കും മരം മുറിച്ച കൊടുത്ത വന്നിരി
ക്കുന്നു എന്നും ഇപ്പൊൾ എന്റെ കൈവശം ആ സ്ഥലത്ത ഞാ
ൻ അനുഭവം എടുത്ത വരുമ്പൊൾ പൊലീസ്സ അധികാരത്തിൽ
നിന്ന കൈവശം വിടുത്ത കൂടാത്തതും സീവിൽ നിന്ന നിവൃത്തി
വരുത്തെണ്ടതാണെല്ലൊ. ൭– ൧൦ാം സാക്ഷിക്ക ഞാൻ ഒഴി മുറി
കൊടുത്തത കൂടാതെ ചിത്രകടലാസ്സിൽ ൨–ം ൩–ം നമ്പ്രീട്ട സ്ഥല
ത്തിന്ന മാത്രമെ ഉള്ളു.— ആ സാക്ഷി ഇപ്പൊൾ കാണിച്ച ഒഴിമുറി
നൂതനമായി ഉണ്ടാക്കി അയച്ചതും ആകുന്നു— വാദിക്കുന്ന സ്ഥലം
എന്റെ വശത്തിൽനിന്ന ഏതപ്രകാരം അന്ന്യായക്കാരന്റെ വ
ശമായി എന്ന തെളിവ വാങ്ങാതെയും എന്റെ കൈവശം ഞാ
ൻ അനുഭവം എടുത്ത വരികയും അതിന്ന തെളിവാനുള്ള ലക്ഷ്യ
ങ്ങൾ ഞാൻ കാണിച്ചത വാങ്ങി നൊക്കി ചെൎക്കാതെയും മുസ
ൽമാൻ പെഷ്കാര അധികാരി ബൊധിപ്പിച്ച സത്ത്യാവസ്തയും
അധികാരിയുടെ റിപ്പൊട്ടിൽ പറയുന്ന മന്മതിനെ ആന്ന്യെഷണ
സാക്ഷിയായി വിസ്തരിക്കാതെയും ചിത്രകടലാസ്സിൽ ൧ാം ന
മ്പ്ര ഇട്ടതായും വാദിക്കുന്ന സ്ഥലം ഇനിക്ക മെൽ പ്രകാരമുള്ള അ
വകാശവും നടപ്പും നിഷെധിച്ച പ്രബലനായ അന്ന്യായക്കാ
രന്റെ സഹിതമായി ഹെഡപൊലീസ്സാപ്സര മെൽപ്രകാരം തീ
ൎപ്പകല്പിച്ചവസ്ത ശെരിയല്ലെന്ന മെൽപറത്തെ സങ്ങതികളാൽസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/132&oldid=179700" എന്ന താളിൽനിന്ന് ശേഖരിച്ചത്