താൾ:CiXIV128b.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ക്ക എന്നെ പറഞ്ഞയക്കെണമെന്നവൻ പറഞ്ഞപ്പൊൾ നീ ൟ പു
രുഷനൊട കൂടെ പൊകാമൊ എന്ന റിബെക്കയെ വിളിച്ച ചൊ
ദിച്ചു പൊകാം എന്ന അവൾ സമ്മതിച്ച പറഞ്ഞതിന്ന നീ കൊടി
ജനങ്ങൾക്ക മാതാവായി തീരുക എന്ന അവളെ അനുഗ്രഹിച്ച ശെ
ഷം എലിയസെർ അവളെ കൂട്ടികൊണ്ട യജമാനൻ പാൎക്കുന്ന ദെ
ശത്തെക്ക മടങ്ങി ചെന്നെത്തിയപ്പൊൾ ൪൦ വയസ്സുള്ള ഇസ്ഹാക്ക അ
വളെ വിവാഹം കഴിച്ചു (അമ്മയുടെ മരണദുഃഖം തീരുകയും ചെയ്തു.)

൧൩. യാക്കൊബും യെസാവും.

ഇസ്ഹാക്കിന്ന ൬൦ വയസ്സായപ്പൊൾ റിബെക്കാ ഗൎഭം ധരിച്ചു ഇര
ട്ട പ്രസവിച്ചു. മൂത്തവന്ന എസാവ എന്നും ഇളയവന്ന യാക്കൊബ
എന്നും പെർ ഇട്ടു. എസാവ നായാട്ടകാരനായി കാട്ടിൽ സഞ്ചരി
ച്ച പലവിധ മാംസങ്ങളെ കൊണ്ടുവന്ന അഛ്ശന്ന പ്രസാദം വരു
ത്തി. യാക്കൊബ കൂടാരങ്ങളിൽ പാൎത്ത ആടുകളെയും മറ്റും മെച്ച
ദൈവഭക്തനും അമ്മക്ക പ്രിയനുമായി തീൎന്നു.

ഒരു ദിവസം എസാവ നായാട്ടിന്ന പൊയി ആലസ്യത്തൊടെ
തിരിച്ച വന്നപ്പൊൾ യാക്കൊബെ അടുക്കളയിൽ ആ ചുവന്ന കാ
ണുന്നത ഇനിക്ക തിമ്മാൻ തരെണമെന്ന ചൊദിച്ചാറെ നീ ജ്യെ
ഷ്ഠാവകാശത്തെ ഇപ്പൊൾ ഇനിക്ക കൊടുത്താൽ ൟ പുഴുങ്ങിവെ
ച്ച പയറ ഞാൻ തരാം എന്ന അനുജൻ പറഞ്ഞു അപ്പൊൾ എസാ
വ ഞാൻ മരിക്കുന്നവനല്ലൊ ൟ അവകാശം കൊണ്ട ഇനിക്ക എന്ത
അതിനെ നിനക്ക തന്നുപൊയി എടുത്തുകൊൾക എന്ന പറഞ്ഞ സ
ത്യം ചെയ്തുറപ്പിച്ചു ഇപ്രകാരം എസാവ ജ്യെഷ്ഠാവകാശത്തെ നിര
സിച്ചു അതിനാലും ദുഷ്ടപ്രവൃത്തികളാലും അഛ്ശന്ന വളരെ സങ്കടം
വരുത്തുകയും ചെയ്തു.

അനന്തരം ഇസ്ഹാക്ക വൃദ്ധനായി കണ്ണിന്റെ കാഴ്ച കുറഞ്ഞവന്ന
പ്പൊൾ എസാവിനെ വിളിച്ച ഞാൻ വയസ്സനായി മരണം അടു
ത്തിരിക്കുന്നു നീ നായാട്ടുകഴിച്ച നല്ല മാംസം കൊണ്ടുവന്ന ഇനി
ക്ക ഇഷ്ടമാംവണ്ണം പാകം ചെയ്ത ഭക്ഷിപ്പാറാക്കിതരെണം അതി
ന്റെ ശെഷം ഞാൻ നിന്നെ അനുഗ്രഹിക്കും എന്ന പറഞ്ഞ അവ
നെ അയച്ചു. ആ വൎത്തമാനം അമ്മ കെട്ട യാക്കൊബിനെ അറിയി
ച്ചു പിതാവിന്ന ഇഷ്ടമായത ഞാൻ ഉണ്ടാക്കി തരാംഅതിനെ നീ അ
ഛ്ശന്ന കൊടുത്ത പ്രസാദിപ്പിച്ച അനുഗ്രഹം വാങ്ങണം എന്ന പറ
ഞ്ഞപ്പൊൾ അവൻ ജ്യെഷ്ഠന്ന പരുത്തും ഇനിക്ക നെൎത്തുമുള്ള രൊ
മത്തെ അഛ്ശൻ അറിഞ്ഞതാകകൊണ്ട എന്നെ തൊട്ടുനൊക്കി എങ്കി
ൽ ഞാൻ ചതിയൻ എന്നറിഞ്ഞ അനുഗ്രഹം അല്ല ശാപം തന്നെ
തരും എന്നത കെട്ടപ്പൊൾ അമ്മ ഭയപ്പെടെണ്ട എന്റെ വാക്കിൻ
പ്രകാരം ചെയ്ക എന്ന പറഞ്ഞ ഒരു ആട്ടിൻകുട്ടിയെ കൊല്ലിച്ച എ
ടുത്ത തൊൽ അവന്റെ കൈ കഴുത്തുകളിൽ ഇട്ടു ജ്യെഷ്ഠന്റെ വസ്ത്ര
ങ്ങളെ ധരിപ്പിച്ചു താൻ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങളെ എടുപ്പി
ച്ചയച്ചു. യാക്കൊബ ആയത അഛ്ശന്റെ അരികിൽ കൊണ്ട വെച്ചാ
റെ അവൻ പുത്ര നീ ആർ എന്ന ചൊദിച്ചപ്പൊൾ ഞാൻ നി
ന്റെ ആദ്യജാതനായ എസാവ തന്നെ നീ എഴുനീറ്റ ഞാൻ
കൊണ്ടുവന്നതഭക്ഷിച്ച എന്നെ അനുഗ്രഹിക്കെണമെ എന്ന അപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/17&oldid=179422" എന്ന താളിൽനിന്ന് ശേഖരിച്ചത്