താൾ:CiXIV128b.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

എന്ന യെശു ചൊദിച്ചാറെഅവനെ തൊട്ടക്കാരനെന്നു വിചാരി
ച്ച അവൾ യജമാനനെ താൻ അവനെ എടുത്തകൊണ്ടുപൊയിട്ടു
ണ്ടെങ്കിൽ എവിടെ വെച്ചു എന്ന പറഞ്ഞാൽ ഞാൻ ചെന്ന എടുത്ത
കൊള്ളാം എന്ന പറഞ്ഞ ശെഷം യെശു മറിയ എന്നു വിളിച്ചു ഉ
ടനെ അവൾ തിരിഞ്ഞു നൊക്കി ഹെ ഗുരൊ എന്ന അൎത്ഥമാകുന്നര
ബ്ബൂനി എന്ന വിളിച്ചു യെശു അവളൊടു എന്നെ തൊടരുത ഞാൻ
ഇതുവരെയും എന്റെ പിതാവിന്റെ അടുക്കൽ കരെറീട്ടില്ല നീ
എന്റെ സഹൊദരന്മാരെ ചെന്ന കണ്ട ഞാൻ എനിക്കും നിങ്ങ
ൾക്കും പിതാവായ ദൈവത്തിന്റെ അടുക്കൽ കരെറിപ്പൊകുന്നു
എന്ന ചൊല്ലുക എന്ന പറഞ്ഞു. അവളെ അയച്ചു. പിന്നെ മറി
യയും മറ്റെവരും കണ്ടു കെട്ടത ശിഷ്യന്മാരോട അറിയിക്കെണ്ടതി
ന്ന പൊകുമ്പൊൾ യെശു അവരെ എതിരെറ്റു സലാം പറ
ഞ്ഞു. ഉടനെ അവർ കാല്കൽ വീണ നമസ്കരിച്ചു സംഭവിച്ച
തെല്ലാം ഭ്രമത്തൊടും സന്തൊഷത്തൊടും അറിയിച്ചപ്പൊൾ ആ
യവർ വിശ്വസിച്ചില്ല.

൩൭. എമാവൂസിലെക്ക രണ്ടു ശിഷ്യ
ന്മാരുടെ പ്രയാണം.

ആ ദിവസത്തിൽ തന്നെ രണ്ടു ശിഷ്യന്മാരിൽ രണ്ടു പെർ യറുശലെ
മിൽനിന്ന രണ്ടുനാഴിക ദൂരമുള്ള എമാവൂസിലെക്ക പൊയി വഴി
യിൽ വെച്ച സംഭവിച്ചതൊക്കയും വിചാരിച്ച സംസാരിച്ചുകൊണ്ടി
രിക്കുമ്പൊൾ യെശുവും അടുത്ത ഒരുമിച്ചു നടന്നു. അവനെ യെശു
എന്നറിഞ്ഞില്ല. അപ്പൊൾ അവൻനിങ്ങൾ വിഷണ്ണന്മാരായി എന്തു
സംഭാഷണം ചെയ്തു നടക്കുന്നു എന്നു ചൊദിച്ചാറെ ക്ലെയൊപ എ
ന്നവൻ യരുശലെമിൽ പാൎക്കുന്ന പരദെശികളിൽ നീമാത്രം ൟ
ദിവസങ്ങളിൽ അവിടെ സംഭവിച്ച കാൎയ്യം അറിയാത്തവനൊ എ
ന്ന പറഞ്ഞശെഷം അവൻ എന്തുകാൎയ്യം എന്ന ചൊദിച്ചതിന്ന അ
വർ നസറായക്കാരനായ യെശുവിന്ന സംഭവിച്ചത തന്നെ ആയവൻ
ദൈവത്തിന്റെയും സൎവ്വ ജനങ്ങളുടെയും മുമ്പാകെ ക്രിയയിലും വ
ചനത്തിലും ശക്തനായ ദീൎഘദൎശിയായിരുന്നു. നമ്മുടെ പ്രധാനാ
ചാൎയ്യന്മാരുംമൂപ്പന്മാരും അവനെ മരണശിക്ഷെക്ക ഏല്പിച്ച കുരിശി
ൽ തറപ്പിച്ചു എന്നാലും ഇസ്രയെലരെ ഉദ്ധരിക്കുന്നവൻ ഇ
വൻ തന്നെ എന്ന ഞങ്ങൾ വിശ്വസിച്ചിരുന്നു ഇതൊക്കയും സംഭവി
ച്ചത ഇന്നെക്ക മൂന്നു ദിവസമായി ഞങ്ങളുടെ സ്ത്രീകളിൽ ചിലർ അ
തികാലത്ത ഗുഹയുടെ അടുക്കെ ചെന്നു അവന്റെശരീരം കാണാ
തെ മടങ്ങി വന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറയുന്ന സ്വ
ൎഗ്ഗീയ ദൂതരെ കണ്ടു എന്ന അറിയിച്ചു ഞങ്ങളെ ഭ്രമിപ്പിച്ചു ഞങ്ങളിലും
ചിലർ ഗുഹയുടെ അരികെ ചെന്നു സ്ത്രീകൾ പറഞ്ഞപ്രകാരം ക
ണ്ടു അവനെ കണ്ടില്ല താനും എന്നതു കെട്ട അവൻ ദീൎഘദൎശിക
ൾ അറിയിച്ചത വിശ്വസിക്കെണ്ടതിന വിവെകഹീനരും മന്ദ മന
സ്സുകളുമായുള്ളൊരെ ക്രിസ്തു കഷ്ടമനുഭവിച്ചിട്ട തന്റെമഹത്വത്തി
ലെക്ക പ്രവെശിക്കെണ്ടതാകുന്നുവല്ലൊ എന്നുംചൊല്ലി മൊശ മുത
ലായ സകല പ്രവാചകരുടെ എഴുത്തുകളിൽ തന്നെ കുറിച്ചു പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/112&oldid=179531" എന്ന താളിൽനിന്ന് ശേഖരിച്ചത്