§ 164.] THE FINAL MEETING ON THE MOUNT OF OLIVES. 339
എന്നിങ്ങിനെ ആത്മാവിന്റെ ക്ഷമയെ നന്ന അഭ്യസിച്ച് സാക്ഷിക
ളായി സഞ്ചരിച്ചു പോരുകയാൽ ഒടുക്കം ഭൂമി മുഴുവനും മശീഹയുടെ രാജ്യമായ്ചമ
യുന്നപ്രകാരം അരുളിച്ചെയ്തതിൽ പിന്നെ ഏകദേശം ബെത്ഥന്യെക്കു എതി
രെ എത്തിയപ്പോഴെക്ക് അവരുടെ മേൽ കൈകളെ നീട്ടി അനുഗ്രഹിച്ചു (ലൂക്ക.),
ക്രമത്താലെ പിരിഞ്ഞുയൎന്നു, അവർ നോക്കിക്കൊണ്ടിരിക്കവേ ഒരു മേഘത്തിൽ
മറഞ്ഞുപോകയും ചെയ്തു. അവരും കുമ്പിട്ടു വീണും മേല്പട്ടു നോക്കികൊണ്ടും
വന്ദിക്കുമ്പോൾ (ലൂക്ക.) രണ്ടു ദൂതന്മാർ അരികെ നിന്നു, ഗലീലക്കാരേ, മേല്പെ
ട്ടു എടുക്കപ്പെട്ട ഈ യേശു പൊയ്ക്കണ്ടപ്രകാരത്തിൽ തന്നെ സ്വൎഗ്ഗത്തിൽനി
ന്നു മടങ്ങിവരും എന്നറിയിച്ചു (അപോ.). അവരും കൎത്താവ് ഇപ്പോൾ പിതാ
വിന്റെ വലത്തു ഭാഗത്തിരുന്നുകൊണ്ടു എന്നറിഞ്ഞു (മാൎക്ക.) മഹാസന്തോഷ
ത്തോടും കൂട ഗഥ്ശമന വഴിയായി പട്ടണത്തേക്ക് തിരിച്ച് പോന്നു. അന്നു
സ്വൎഗ്ഗലോകത്തിന്റെ ശക്തികൾ രുചിനോക്കുകയാൽ സ്വൎഗ്ഗാവകാശമുള്ള മ
നുഷ്യരായി പാൎത്തു, ആത്മാവാകുന്ന ദാനം ലഭിച്ച നാൾമുതൽ യേശുവിന്റെ
സാക്ഷികളായി പുറപ്പെട്ടു നടന്നു, കൎത്താവ് കൂടി ക്രിയ നടത്തുകയാൽ ലോക
ത്തെ സ്വൎഗ്ഗരാജ്യമാക്കി മാറ്റുവാൻ ആരംഭിക്കയും ചെയ്തു.
ഇതി സുവിശേഷസംഗ്രഹം സമാപ്തം.