താൾ:Chithrashala.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അത്തരത്തിലൊരുവളല്ലങ്ഗനമാർക്കണിയലാ-
മുത്തര;യാവധൂടിതൻ ഗുരു കിരീടി
ചൂതുകളിക്കാരനച്ഛൻ; ദുർവൃത്തർക്കു തൊടുകുറി
മാതുലൻ; തദഭിമതദാത്രി ജനിത്രി
വിഡ്ഢിയേട്ട; നിത്ഥമുള്ള തൽകുടുംബമരുവിങ്കൽ
സ്പഷ്ടമവളൊരുവൾതാൻ ശാദ്വലഭൂമി
ന്‌റുത്തഗീതകലകളിലഞ്ചുവർഷം വിജയന്നു
ചിത്രസേനമുഖർ ചെയ്ത ശിക്ഷാവിശേഷം
വേരിയൊളിമൊഴിയാളാമായവളിൽച്ചെന്നുചേർന്നു
ചാരിതാർത്ഥ്യമാർന്നു; മാത്സ്യം വാനമായ്ത്തീർന്നു
വാസവൻ തൻ പൗത്രനാകുമഭിമന്യുകുമാരനെ-
വാസുദേവഭഗവാൻ തൻ മരുമകനെ-
മാലയിട്ടു മഹിതമാം മതിവംശം തഴപ്പിച്ചാ-
ളാലലനാമണി, യാർക്കുമാദരപാത്രം.

xi


കാണുക നീയിനി വേറിട്ടൊരു പട, മിതിങ്കിലും
മാനിനിമാർമണിയൊന്നു, മറ്റൊന്നു മർത്യൻ
ദ്വിഷ്ടയമൻ ദ്രുപദൻതൻ മക്കളിവ, രതിലേട്ടൻ
ധൃഷ്ടദ്യുമ്ന, നിളയവൾ ദ്രൗപദീദേവി
അഗ്ഘൃതാചീഭരദ്വാജതപഃഫലപരിണാമ;-
മഗ്നിവേശമഹർഷിതന്നഗ്രിമശിഷ്യൻ
ജാമദഗ്ന്യഭഗവാന്തന്നസ്ത്രധനദാനപാത്രം
ചാപനിഗമാകൂപാരപാരാവരീണൻ
വീരലക്ഷ്മിസ്വയംഗ്രാഹപരിഷ്വംഗചാരിതാർത്ഥൻ;
കൗരവർക്കും പാണ്ഡവർക്ക്ം കളരിയാശാൻ;
ദ്രോണരുടെ രോമമാമഗ്ഘോരസിംഹസടതൊടാ-
നാണൊരുവനവനിയിലാരു പിറന്നു?
ആരുമില്ലെന്നിരുന്നാലുമപ്പുമാൻതൻ വധത്തിന്നു
പോരു-വോൻ താനെന്നുറച്ചു ഭോഷൻ പാഞ്ചാല്യൻ.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/17&oldid=157844" എന്ന താളിൽനിന്ന് ശേഖരിച്ചത്