താൾ:Bhashabharatham Vol1.pdf/593

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അടുത്തുചെന്നാൽ പന്തീരുമാസമന്നേമുതൽക്കവൻ 25
വനവാസം ബ്രഹ്മചര്യാൽ ചെയ്യെന്നാം നിങ്ങൾ നിശ്ചയം.
എന്നാലോ ദ്രൗപദീമൂലമിതന്യോന്യപ്രവാസനം 26
ധർമ്മത്തിനായ് വെച്ചതല്ലോ ധർമ്മലോപവുമില്ലിതിൽ
ആർത്തത്രാണം ചെയ്തിടേണം പാർത്ഥ, ദീർഗ്ഘവിലോചന! 27
എൻ പരിത്രാണമൂലം നിൻ ധർമ്മലോപം വരാ ദൃഢം
ഇദ്ധർമ്മത്തിനു സൂക്ഷ്മത്തിലൊരു തെറ്റു ഭവിക്കിലും 28
എൻ പ്രാണദാനമൂലം തേ ധർമ്മമാമതുമർജ്ജുന!
ഭക്തയെന്നെബ്ഭജിച്ചാലും പാർത്ഥ, സജ്ജനധർമ്മമാം 29
ഇതങ്ങുചെയ്യില്ലെന്നാലോ മൃതയാംഞാനുറയ്ക്കനീ.
പ്രാണദാനത്തിനാൽ മുഖ്യമായ ധർമ്മം നടത്തെടോ 30
ശരണം പൂകിടുന്നുണ്ടു നരപുംഗവ, നിന്നെ ഞാൻ.
ദീനാനാഥരെ നീയെന്നും താനേ കാപ്പോൻ പൃഥാസുത! 31
ശരണം പുക്കുകൊണ്ടീ ഞാൻ കരയുന്നുണ്ടു മാലൊടും
കാമം പൂണ്ടിട്ടിരിക്കുന്നേൻ കാമം മേ തന്നിടേണമേ! 32
ആത്മപ്രാദാനാലങ്ങെന്നെയാപ്തകാമിതയാക്കണം

വൈശമ്പായനൻ പറഞ്ഞു
പന്നഗാംഗനയീവണ്ണം ചൊന്ന കുന്തീകുമാരകൻ 33
ധർമ്മമെന്നു വിചാരിച്ചു സമ്മതിച്ചു നടത്തിനാൻ
നാഗഗേഹത്തിലാരാത്രി പാർത്തു പാർത്ഥൻ പ്രതാവവാൻ. 34
അവൾക്കിരാവാനെന്നേറ്റം വീരസുന്ദരപുത്രനെ
ജനിപ്പിച്ചു മഹായോഗ്യനായിട്ടാശ്ശക്രനന്ദനൻ. 35
വീണ്ടുമായവളോടൊത്തു ഗംഗാദ്വാരത്തിലെത്തിനാൻ;
ഉലൂപി പതിയേ വിട്ടു പൂകിനാൾ നിജമന്ദിരം. 36
ജലചാരികളൊക്കേയും സ്വാധീനപ്പെടുമെന്നുടൻ
ജലത്തിങ്കലജേയത്വം പാർത്ഥന്നു വരമേകിനാൾ. 37

219. ചിത്രാംഗദാസംഗമം

അർജ്ജുനൻ പലപുണ്യതീർത്ഥങ്ങളും സന്ദർശിച്ചു് സമുദ്രതീരത്തിലുള്ള മണലുരപുരത്തിലെത്തിച്ചേരുന്നു. അവിടെ ചിത്രാംഗദരാജപത്രിയായ ചിത്രാംഗദയെ കണ്ടു മോഹിച്ചു് അവളെ വേട്ടു് അവളിൽ ഗർഭോത്പാദനം നടത്തി അവിടംവിട്ടു തീർത്ഥാടം തുടരുന്നു.


വൈശമ്പായൻ പറഞ്ഞു
അതൊക്കെയും ബ്രാഹ്മണരോടവരനോതീട്ടു ഭാരത!
ഹിമവൽപ്പാർശ്വമുൾപ്പുക്കാനമരേന്ദ്രകുമാരകൻ. 1
അഗസ്ത്യവടവും കേറി വസിഷ്ഠഗിരി പുക്കവൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/593&oldid=156914" എന്ന താളിൽനിന്ന് ശേഖരിച്ചത്