താൾ:Bhashabharatham Vol1.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരേ വരണം ചെയ്‌വാനിവനോർക്കുന്നതുണ്ടെടോ
സന്താനത്തിന്നു വിദൂര,ഹന്തി ചൊല്കെന്തു നിന്മതം? 7

വിദുരൻ പറഞ്ഞു
അങ്ങച്ഛനങ്ങുതാനമ്മ ഞങ്ങൾക്കങ്ങേ വരൻ ഗുരു
അതുകൊണ്ടീക്കുലത്തിന്നു ഹിതമങ്ങോർത്തു ചെയ്താൻ. 8

വൈശമ്പയാനൻ പറഞ്ഞു
അന്തണൻ ചൊല്കയാൽ കേൾക്കായ് ഗാന്ധാരിസുബലാത്മജ

വരദശ്രീ ഭഗമിഴിഹാനാം ഹരസേവയാൽ
ഗാന്ധാരി നേടീ പുത്രന്മാർ നൂറുണ്ടാം വരമെന്നുടൻ.
ഈസ്സം ക്ഷമ കേട്ടുകൊണ്ടാനബ്‌ഭീഷ്മൻ കുരുപിതാമഹൻ 10

ഗാന്ധാരരാജന്നങ്ങളെയയച്ചാനാശു ഭാരത!
അന്ധനെന്നോർത്തു സുബലന്നന്തരാ ചിന്തയായിതേ. 11

കുലം ഖ്യാതി നടപ്പെന്നീ നിലയെല്ലാം നിനച്ചുടൻ.
ധൃതരാഷ്ട്രന്നു ഗാന്ധാരിതന്നെബ്ഭാര്യാർത്ഥമേകിനാൻ. 12

ധൃതരാഷ്ട്രനു കണ്ണില്ലെന്നഥ ഗാന്ധാരി കേട്ടുതേ
തന്നെക്കൊടുക്കുന്നിതവന്നച്ഛനമ്മകളെന്നുമേ. 13

ഉടൻ പട്ടൊന്നെടുത്തിട്ടു മടക്കീട്ടവൾതന്നുടെ
കണ്ണിൽ കാഴ്ച കെടുംവണ്ണം കണ്ണു കെട്ടീ പതിവ്രത 14

ഭർത്താവിന്നഭ്യസൂയയ്ക്കു വർത്തിക്കില്ലെന്നുറച്ചവൾ.
പിന്നെഗ്ഗാന്ധാരരാജന്റെ പുത്രൻ ശകുനിതാനുടൻ 15

ശ്രീമൽ സോദരിയേയുംകൊണ്ടെത്തി നാൻ കരുപത്തനേ.
അവളെദ്ധൃതരാഷ്ട്രന്നു കൊടുത്തു സൽക്കരിച്ചുതാൻ 16

ഭീഷ്മന്റെ സമ്മതത്തോടു ചെമ്മേ വേളി നടത്തിനാൻ.
ആ വീരനാസ്സോദരിയെക്കേവലം സപരിവച്ഛദം 17

കൊടുത്തു തൻപുരം പുക്കാൻ ഭീഷ്മൻ മാനിച്ചയയ്ക്കവേ.
ഗാന്ധാരിയോ വരാരോഹ ശീലാചാരപ്രവൃത്തിയാൽ 18

കുരുക്കൾക്കൊക്കയും തുഷ്ടി വരുത്തീ സാധു ഭാരത
ഗുരുക്കളെ സ്വവൃത്തംകൊണ്ടാരാധിച്ചു പതിവ്രത 19

പരന്റെ പേർ വാക്കുകൊണ്ടും പറഞ്ഞീലാ സുശീലയാൾ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/335&oldid=156669" എന്ന താളിൽനിന്ന് ശേഖരിച്ചത്