താൾ:Bhashabharatham Vol1.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മർമ്മത്തു കുത്തൊല്ല നൃശംസമോതൊ
ല്ലെടുക്കൊല്ലാ ഹീനവൃത്ത്യ ജയത്തെ
പരൻ വെറുക്കുംപടി രൂക്ഷവാക്കു
പറഞ്ഞിടോ,ല്ലായതു പപമത്രെ 8


മർമ്മം കുത്തും രൂക്ഷമാം തീക്ഷണവാക്കാം
വന്മുള്ളാലേ മർത്ത്യരെക്കുത്തിടുന്നോൻ
അശ്രീകരൻ പാരിലവൻ മുഖത്തു
വെച്ചീ വാക്കാം രാക്ഷസിയേ വഹിച്ചോൻ. 9


സത്തുക്കളാൽ മുന്നിലും പൂജയേല്പം
സത്തുക്കളാൽ പിന്നിലും പാല്യനാവൂ
അസത്തോതും തീക്ഷണവാക്കും സഹിപ്പൂ
സദ്വൃത്തത്തെസ്സാധു കൈകൊണ്ടിരുപ്പൂ 10


വാക്കാമസ്രം വായിൽനിന്നേറ്റതേറ്റ
മേല്ക്കുന്നവൻ രാപ്പകലാർത്തി നേടും
പാരന്റെ മർമ്മത്തിലൊഴിഞ്ഞതേയ്ക്കാ
പറഞ്ഞിടോല്ലാ പകവാക്കോരാളിൽ 11

ഇണക്കുവാനിത്ര നന്നായ്ക്കാണാ മുപ്പാരിലോന്നുമേ
ദയ ജീവികളിൽ സ്നേഹം ദാനം മധുരവാക്കുമേ. 12

നല്ല വാക്കോതുകെപ്പോഴും ചൊല്ലൊല്ലാ പരുഷോക്തിയെ
പൂജിക്ക പൂജ്യരെ നല്കുകിരന്നീടൊല്ലൊരിക്കലും . 13


===88. യയാതിപതനം===

തപസ്സുകൊണ്ടു യയാതിയോടു തുല്യന്മാരായി ലോകത്തിൽ വല്ലവരും ഉണ്ടായിട്ടുണ്ടോ എന്നുള്ള ഇന്ദന്റെ ചോദ്യത്തിനു 'ഒരാളുമില്ല'എന്നു യയാതി മറുപടി പറയുന്നു. ഇങ്ങനെ മറ്റുള്ളവരെയെല്ലാം നിന്ദിച്ചകുകൊണ്ടു നീഭൂമിയിലേക്കുതന്നെ പയിവീഴട്ടെ .എന്നു ഇന്ദൻ പറയുന്നു. യയാതി കീഴ്പ്പൊട്ടേക്കു വീഴുന്നു.മദ്ധ്യമാർഗ്ഗം അഷ്ടകൻ എന്ന രാജർഷ്യയെ കണ്ടുമുട്ടുന്നു
<poem>

ഇന്ദ്രൻ പറഞ്ഞു
കർമ്മങ്ങളെല്ലാം നൃപാ,നീ നിറുത്തി
ഗൃഹം വെടിഞ്ഞോ വനാമാണ്ടിതല്ലോ
ചോദിപ്പാനെന്നാലിതു ഞാൻ യയാതേ
തപസ്സുകൊണ്ടങ്ങെവനോടു തുല്യൻ? 1

യയാതി പറഞ്ഞു
ദേവമാനുഷ്യഗ്നർവ്വപരമർഷിഗമങ്ങളിൻ
തപസ്സുകൊണ്ടെൻ കിടയയാരുമേയില്ല വാസവ! 2

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/271&oldid=156598" എന്ന താളിൽനിന്ന് ശേഖരിച്ചത്