676 തലശ്ശേരി രേഖകൾ
കൊടുക്കണ്ടിക്കിലും കൊടുക്കാം. വലിയ നമ്പ്യാറ ആള അയച്ചാൽ അവരെ കയ്യിലെ
ങ്കിലും കൊടുക്കാം. വഴി അല്ലാണ്ടാകുന്നു ഞാൻ നടക്കുന്നത എന്നു ആരെങ്കിലും
സായ്പവർകളെ ബൊധിപ്പിച്ചാൽ എന്റെ അവസ്ഥ ഞാനും ഗ്രഹിപ്പിക്കണമല്ലൊ.
അതുകൊണ്ടത്ത്രെ ഇപ്പൾ എഴുതി അയച്ചത. എനക്ക എല്ലാ കാര്യത്തിനും സായിവ
അവർകളിടെ മനസ്സ വളര വളര വെണം എന്നുവെച്ച ദിവസംപ്രതി ഞാൻ വളര
അപെക്ഷിക്കുന്നു. എന്നാൽ 975 മാണ്ട മിഥമുനമാസം 7 നു എഴുതിയ ഓല മിഥുനം 9 നു
ഇങ്കിരിയസ്സുകൊല്ലം 1800 മത ജൂൻ മാസം 20 നു പെർപ്പാക്കി കൊടുത്ത ഓല.
1422 K
1678 മത മഹാരാജശ്രീ സ്ത്രെച്ചി സായ്പു അവർകളുടെ സന്നിധാനത്തിങ്കൽ
ബൊധിപ്പിപ്പാൻ കൊളികുഞ്ഞി പക്ക്രു എഴുതിയ അരജി. ഇന്നു രാവിലെ മുതുഎന
മമ്മിന്റെ ഒബളിലും എന്റെ തറക്ക അടുക്ക എടൊന കൊമപ്പനും 100 കുറ്റിവെടിക്കാറ
നായിന്മാരും വന്നിട്ട ഉണ്ടെന്ന നിശ്ചയിച്ച പലരും കണ്ടെ ആളു പറഞ്ഞിട്ട അറികയും
ചെയ്തു. അതുകൊണ്ട പാനൂറ അങ്ങാടി വെണം എങ്കിലും ഇതിന അകത്തുള്ളെ
ആളുകളെയും അവലിക്കുള്ള കുഞ്ഞിക്കുട്ടീനെയും സായ്പു അവർകൾക്ക വെണം
എങ്കിൽ അതിന രക്ഷിപ്പാനായിട്ട ബെണ്ടുംപ്രകാരൊ സായ്പു അവർകള കല്പിച്ചി
പാനൂറ ബെട്ടൻ സായ്പു അവർകള പാറുത്തെ അന്നെലക്കൂററിൽ നിപ്പാനായിട്ട പറെ
ഞ്ഞി അയക്കെയും വെണം. ഇപ്രകാരം നായരെ വർത്താനം മുയിയ്യാരികണ്ടി ചെടൻ
അത്തിരെ എനക്ക എത്തിച്ചത. എന്നാൽ കൊല്ലം 975 മത മിഥുനമാസം 8 നു എഴുതിയത
മിഥുനം 10 നു ഇങ്കിരിയസ്സകൊല്ലം 1800 മത ജുൻമാസം 21 നു പെർപ്പാക്കിക്കൊടുത്ത
1423 K
1679 മത ബടെക്കെ പകുതിയിൽ അധികാര്യ ആയിരിക്കുന്നെ മഹാരാജശ്രീ
ബഹുമാനിയപ്പെട്ടെ ഇഷ്ടിവിൻസായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക രണ്ടുതറ
അദാലത്തുകച്ചെരിയിന്നു എഴുതിയത. ഇപ്പൊൾ ബഹുമാനിയപ്പെട്ടെ സായ്പ
അവർകളുടെ സന്നിധാനത്തിന്നു എഴുതി വന്നെ കത്തു വായിച്ചി അറികയും ചെയ്തു.
വണ്ണാംകണ്ടി കുഞ്ഞിയെമ്മിയും ചുരിക്കം ആളും പഴശിരാജാവിന്റെ അടുക്ക
പൊയെടംകൊണ്ടു അവലെ വക ഇന്നത ഉണ്ടെന്ന വിവരം തിരിച്ചി എഴുതി അയക്കണ
മെന്നല്ലൊ. കല്പന വന്നതിലാകുന്നു. അതുകൊണ്ട കുഞ്ഞിയെന്മീരെ വകവിവരം
തിരിച്ചി ഇത്ത പറമ്പ ഉണ്ടെന്നും ഇത്ത കണ്ടം ഉണ്ടെന്നും വിവരം തിരിച്ചി എഴുതി
അയച്ചിട്ടും ഉണ്ട. ശെഷം അവന്റെ ഒക്ക പൊയ ആളുകളിൽ ഇവിട ഉള്ളതിറ്റാൽ
മൂന്നാളുടെ പെരത്തെ കച്ചെരിയിൽ അറിഞ്ഞിട്ടുള്ളൂ. ശെഷം അവന്റെ ഒക്ക പൊയെ
ആളുകളിൽ വാലിയക്കാരെനെയും അറിഞ്ഞു. അവന്റെ പെരുകാട്ടുതറുവയി ഇവിടെ
ഉള്ളെ മൂന്നാളിടെ പെരു പുതിയപറമ്പൻ ചെറിയ ചടെയെൻ ചക്കഉമ്മന്റെ മരുമകെൻ
കുഞ്ഞിയെമ്മതും കാക്കച്ചി മുസ്സെയും ഈ മൂന്നാളിൽ രണ്ടാളെ കാരണൊമ്മാരുടെ
പെര നടക്കുന്ന പറമ്പത്തിരെ എഴുതി അയച്ചതു. മെൽ എഴുതിയ കാക്കച്ചി മൂസ്സരു ഒരു
കുഴിക്കാണ പറമ്പു അത്രെ ഉള്ളു. ഈവക മെലൊക്കെയും ചൊവ്വക്കാരന്മാറുക്കു കാണം
ഉണ്ടെന്നത്തിരെ കെട്ടിരിക്കുന്നു. ശെഷം കുഞ്ഞിയെമ്മിക്ക ഒരു നല്ലതായിട്ടു പുതിയ
പൊര മാടമായിട്ട അവന്റെ പറമ്പിൽ എടുത്തിട്ടും ഉണ്ടു. ശെഷം കുഞ്ഞിയെമ്മീന്റെ
ആള രാത്രി രാത്രി ഇവിട ഉളെള്ള ആള വിളിച്ചുകൂട്ടിക്കൊണ്ടു പൊകുവാൻ വന്നൊണ്ടിരി
ക്കുന്നു എന്നു കെൾക്ക ആകുന്നു. അതു ഇന്നെ ആൾ പൊയെന്നും ഇന്നെ ആൾ
പൊകുവാൻ കഴിഞ്ഞിട്ടുണ്ടു എന്നും വകതിരിച്ചി അറിഞ്ഞിട്ടും ഇല്ല. നല്ലവണ്ണം