താൾ:39A8599.pdf/665

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 605

സമ്മതിച്ചു കൊടുക്കുന്നില്ല എന്നും അത് സമ്മതിപ്പിച്ച വസ്തുമുതൽ ഒക്കയും
വിട്ടപ്രകാരത്തിൽ എഴുതിച്ച തന്നെ എഴുന്നള്ളാവു എന്ന പറഞ്ഞ പാർത്തതിന്റെ
ശെഷം ഞാൻ തലച്ചെരിക്ക പൊയി. രാജശ്രീ അണ്ണി സായ്പു അവർകളുടെ
സന്നിധാനത്തിങ്കൽ ചെന്ന എന്റെ സങ്കടങ്ങളൊക്കയും അവിട കെൾപ്പിച്ചാരെ എന്റെ
കാര്യങ്ങളൊക്കയും വെണ്ടുംവണ്ണം രാജശ്രീ ഇഷ്ടിവിൻ സായ്പു അവർകൾ
കല്പിച്ചപ്രകാരംതന്നെ നടത്തിച്ച തരുവാൻ തക്കവണ്ണം കൊഴിലാണ്ടിയിൽ ദൊറൊഗ
കുഞ്ഞായൻ മൂപ്പന കത്ത തരികയും ചെയ്തു. ആയത കുഞ്ഞായൻമൂപ്പന കൊടുത്താരെ
എന്റെ സങ്കടങ്ങൾ തീർത്ത തരികയും ചെയ്യു എന്നതിന്റെശെഷം 72 മതിൽ എടമന
എന്റെ അരികത്ത വന്ന എനിമെല്പട്ട നൊം തമ്മിൽ എടച്ചൽ ഉണ്ടാകയില്ല എന്നും
പറഞ്ഞി കൊഴിക്കൊട്ട താമൂതിരി രാജാവ ഇരിപ്പടത്തെക്ക മറ്റു ആരും അറിയാതെകണ്ട
ഞങ്ങൾ രണ്ടാളുംകൂടി ചെന്ന രാജാവിനെക്കണ്ട ഉണ്ടായതൊക്കയും ഉണ്ടായി എനി
തമ്മിൽ കലഹം കൂടാതെകണ്ട രണ്ട പരിഷയുംകൂട ഒരു മനസ്സായി നിന്ന ഞാൻ
ചെലാവാകകൊണ്ടു തറവാട്ടിലെ അടിയന്തരങ്ങൾ ഒക്കയും അദെഹത്തിനക്കൊണ്ട
കഴിപ്പിച്ചുകൊള്ളണമെന്നും പലിശപാട്ടങ്ങൾ ഒക്കയും മുൻമ്പെ അന്വെഷിക്കുംപ്രകാരം
ഞാൻ അന്വെഷിച്ച ഇരുന്നുകൊള്ളുവാൻ തക്കവണ്ണം പറഞ്ഞയക്ക ആയത.
എന്നതിന്റെശെഷം മാപ്പളമാർക്ക ഞാൻ കൊടുക്കെണ്ടും കടത്തിൽ എന്റെ പെർക്ക
മൂവായിരത്തിൽ ചില്ലാനം നെല്ല കടക്കാരന കൊടുത്തിരിക്കുന്ന എന്ന പറെകകൊണ്ട
യിരുനൂറ ഉറുപ്പ്യഅയതിനായിട്ട അദെഹത്തിന കൊണ്ടമ്പള്ളിക്ഷെത്രത്തിങ്കന്ന എനിക്ക
വരണ്ട ഉറുപ്പ്യ യിരുനൂറും കൊടക്കാട്ട പണിക്കര മുൻമ്പാക കൊടുക്കയും ചെയ്തു.
പിന്നയും ഞാങ്ങളിൽ എടഞ്ഞതിന്റെശെഷം തളിപ്പറമ്പത്തിന്ന പറെരിമാര അയാള
തന്നെ വരുത്തി ചെലാവ ആയിരിക്കുന്ന ആളെ കയികൊട്ടി വസ്തു സമ്മദ്ധം
ഇല്ലാണ്ടാക്കവെച്ച അവരെ വസ്തുക്കൾ ഒക്കയും എനിക്ക അടക്കാറാക്കി തരണമെന്ന
അവരൊടു പറഞ്ഞാരെ അവര എന്നെ വരുത്തി വസ്തു വർത്തമാനങ്ങളൊക്കയും
എന്നൊടു ചൊതിച്ചാരെ കാര്യത്തിന്റെ അവസ്ഥ ഒക്കയും അവരൊടു
പറഞ്ഞതിന്റെശെഷം രാജ്യത്തിങ്കൽ പലർക്കും ഇപ്രകാരം വരികകൊണ്ടു ഞങ്ങൾക
അതിന്റെ വിധിവിധിച്ചു കയികൊട്ട കഴിച്ചുകൂടാ എന്നും വസ്തുക്കൾക്ക സമ്മദ്ധം
ഇല്ലാണ്ടാക്കിക്കുട എന്നും ചാലൊറ വസ്തുവിന ചാലൊറ ചെലാവ ആയവർക്ക
അല്ലാതെകണ്ട മറ്റൊരുത്തർക്ക സമ്മദ്ധം ഇല്ല എന്ന അവര പറഞ്ഞ നിശ്ചയിച്ചപ്രകാരം
എനിക്ക ഒര എഴുത്തും തന്നിട്ടും ഉണ്ട. അവരകല്പിച്ച പ്രകാരം ചാലൊറ അടങ്ങിയിട്ടുള്ള
വസ്തു അടക്കി ഇന്നയൊളം കുമ്പഞ്ഞി നികിതിയും കൊടുത്ത അടിയന്തരങ്ങളും
കഴിപ്പിച്ചയിരിക്കയാകുന്നത. എന്റെ കാരണവന്മാരും ആയിട്ടും എടമനയിടെ
കാരണവന്മാരായിട്ടും പുലസമ്മെദ്ധം അല്ലാതെകണ്ട വസ്തു സമദ്ധം ഇല്ല. ഇതപ്രകാരം.
പുലസംബദ്ധക്കാരമറ്റും ഞാൻ ഒഴിക പതിനൊന്ന ഇല്ലക്കാര ഉണ്ടായിരുന്നു. അതിൽ
ചിലര ക്ഷയിച്ചു പൊകയും ചെയ്തു. ശെഷം ചിലർ ഇപ്പൊഴും ഉണ്ട. ശെഷം 67 മതിൽ
കൊഴിക്കൊട്ട രാജാവിന്റെ ആളയുംകൂട്ടി എടമന ചാലൊറ വന്ന എന്റെ തറവാട്ടിൽ
കാരണവന്മാര വെച്ചിട്ടുള്ള കരണവും കണക്കൊലകളും എടുത്തകൊണ്ട പൊയി.
അതൊക്കയും തെക്കെടത്ത നായരെ പക്കൽവെച്ച എന്ന തെക്കെടത്തനായര പറകയും
ചെയ്യു. ഇതകൂടാതെ ഞാൻ ഇട്ടവിള എന്ന ബൊധിപ്പിക്കാതെ എടമന കൊഴിതെടുക്കയും
ചെയ്തു. കയികൊട്ടി പൊറത്താക്കുക എങ്കിലും വസ്തുവഹകൾക്ക സമ്മദ്ധം ഇല്ലാ എന്നും
ഇന്നയൊളം ഉണ്ടായിട്ടും ഇല്ല. ശെഷം രാജശ്രീ ഇഷ്ടിവിൻ സായ്പു അവർകളെ
കല്പനക്ക മദ്വുരായര ചാലൊറ നമ്പൂതിരിയുടെ വസ്തുവിന (ന)മ്പൂതിരി തന്നെ അടക്കി
നികിതി നമ്പൂതിരിയൊടു വാങ്ങണമെന്നും നമ്പൂതിരീന്റെ വസ്തുവഹകൾക്ക
മറ്റുവല്ലൊരും വല്ല വിരൊധം കാണിച്ചാൽ അവര പിടിച്ച ഇങ്ങ കൊടുത്തുടണമെന്നും
കൊടക്കാട്ട പണിക്കർക്കും തെക്കെടത്ത നായർക്കും അരീക്കര നായർക്കും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/665&oldid=201616" എന്ന താളിൽനിന്ന് ശേഖരിച്ചത്