താൾ:39A8599.pdf/644

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

584 തലശ്ശേരി രേഖകൾ

1246 J

1504 ആമത മലയാം പ്രവിസ്യയിൽ അത അത രാജാക്കൻന്മാരെ അതത സ്ഥാനത്ത
നിർത്തി ധർമ്മാധർമ്മങ്ങളും വഴിപൊലെ രക്ഷിച്ചി പൊരുന്ന ഇങ്കരിയസ്സ കൊമ്പഞ്ഞി
യിൽ വടക്കെ അധികാരി സുപ്രതെണ്ടൻ ജെമെസ്സ ഇഷ്ടവി സായ്പു അവർകളിടെ
സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ടനായര സെലാം കൊടുത്തയച്ച പരമാനികം വായിച്ച
അവസ്ഥയും അറിഞ്ഞം സന്നിധാനങ്ങളിലെക്ക എത്തെണം എന്ന എല്ലൊ പരമാനിക
യിൽ ആക്കുന്നു. എന്റെ ദിനം കൊറയ എറുകകൊണ്ട ചികിൽസ്സ തൊടങ്ങിയിരിക്കുന്നു.
കൊമ്പഞ്ഞിക്ക കൊടുക്കെണ്ടും നികിതി പണം ഇപ്പം തന്നെ ബൊധിപ്പിച്ചു തരുന്നതും
ഉണ്ട. എന്നാൽ എല്ലാ കാര്യത്തിനും സന്നിധാനങ്ങളിലെ കൃപ ഉണ്ടായി രക്ഷിച്ചു
കൊള്ളുകയും വെണം. ഇനിക്ക മറ്റ ഒരു അധാരവും ഇല്ല. എന്നാൽ കൊല്ലം 974 ആമത
കർക്കടമാസം 16 നു രാവിലെ എഴുതിയത കർക്കടമാസം 17 നു ഇങ്കരിയസ്സകൊല്ലം 1799
ആമത ജൂലായി മാസം 30 നു വന്നത. പെർപ്പാക്കി കൊടുത്തത.

1247 J

1505 മത മലയാൻ പ്രവിസ്യയിൽ അതത രാജാക്കമ്മാരെ അവരവരടെ സ്താനത്തി
ധർമ്മാധർമ്മങ്ങളും വഴിപൊലെ രക്ഷിച്ചപൊരുന്നാ കുമ്മഞ്ഞിയിൽ മഹാരാജരാജശ്രീ
വടക്കെ അധികാരി സുപ്രഡെണ്ടെൻ ജിമിസ്സ ഇഷ്ടിമി സായ്പു അവർകളിടെ
സന്നിധാനങ്ങളിലെക്ക അമഞ്ഞാട്ട നായര സിലാം. കൊടുത്തയച്ച ബുദ്ധി ഉത്തരം
വായി(ച്ച) അവസ്ഥയും അറിഞ്ഞ. പണങ്ങൾ ഒക്ക ഇപ്പൊൾത്തന്നെ തരെണം എന്നും
ദിനങ്ങളെതും ഇല്ല എന്നും താമസിയാതെ വരണം എന്നും ഇങ്ങൊട്ട എഴുതിവന്ന
പരമാനികയിൽ ആകുന്നത. സങ്കടംങ്ങൾ ഒക്കയും വന്ന പറഞ്ഞ തിക്കെണ്ട സമയം
വരുമ്പൊൾ ദിനങ്ങളില്ലാതെകണ്ട ദിനം ഉണ്ട എന്ന ദിവ്യചിത്തത്തിൽ അറിക്കാൻ
തക്കവണ്ണം എഴുതി അയക്ക എന്നുള്ളത മനുഷ്യജൻമ്മം കിട്ടിയതിൽ ആരും ചെയ‌്യാറും
ഇല്ല. ഇപ്രകാരം ദിവ്യചിത്തത്തിൽ ബൊധിച്ചത എന്റെ ഗ്രഹപ്പയ അല്ലൊ അകുന്നു.
ദിനത്തിന എതാൻ ഭെദം വന്ന നടക്കാറായാൽ അപ്പഴെ സന്നിധാനങ്ങളിലെക്ക വരുന്നതും
ഉണ്ട. പണത്തിന എല്ലാ പാറവത്തിക്കാരുള്ളടത്തു നിഷ്കരിഷിച്ച അള അയച്ചിറ്റും
ഉണ്ട. പല വയിക്കും പണം ബൊധിപ്പിക്കെണ്ടതി പ്രെയ്നം ചെതൊണ്ടിരിക്കുന്നു.
ഈശ്വരനെ നിരുവിക്കുംപ്രകാരം സർവകാലവും രാവും പകലും കുമ്മിഞ്ഞിക്കാര്യം
നിരുവിച്ചിരിക്ക അത്രെ ആകുന്നു. എന്നാൽ എല്ലാ കാര്യങ്ങൾക്കും സന്നിധാനങ്ങളിലെ
കൃപാകടാക്ഷം ഉണ്ടായി വരികയും വെണം. എന്നാൽ കൊല്ലം 974 ആമത കർക്കടമാസം
നു എഴുത്ത. കർക്കടമാസം 20 നു അഗൊസ്സ മാസം 2 നു വന്നത.

1248 J

1506 ആമത മഹാരാജശ്രി വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടെൻ
സായ്പു അവർകളെ സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ തലച്ചെരി പൊസ്ദാരി
ദൊറൊഗ വയ‌്യപ്പിറത്തെ കുഞ്ഞിപ്പക്കി എഴുതിയ റപ്പൊടിത്ത. എന്നാൽ കണ്ണൂര മാപ്പള
കനിലെക്കണ്ടിപ്പരിയ‌്യയി കെട്ടിയെ മാപ്പളച്ചിയൊട കണ്ണുകച്ചെരിയിൽ ദൊറൊഗ
പുതുക്കുടിപ്പക്കി അവളൊട അശവെച്ചി കണ്ണുക്കച്ചെരിയിൽ കാതി കുഞ്ഞിഅമ്മത
മൊയിലിയാറെയും തന്റെ പാർശ്വത്തിലാക്കി മെൽപറഞ്ഞ പരിയ‌്യയിയും അവന്റെ
വിടറുമായിട്ട പിരിച്ചികളയാൻ അവരെ സമ്മതം കുടാതെ ശ്രമിച്ച അവസ്ഥകൊണ്ടുള്ളെ
സങ്കടങ്ങൾ സായ്പു അവർകളെ സന്നിധാനത്തിക്കൽ പരിയ‌്യയിയും അവന്റെക്കെ(ട്ടി)
യവളും കെൾപ്പിച്ചതകൊണ്ട അക്കാരിയം ദൊറൊഗ കച്ചെരിയിന്നു വിസ്താരിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/644&oldid=201544" എന്ന താളിൽനിന്ന് ശേഖരിച്ചത്