തലശ്ശേരി രേഖകൾ 549
മമ്മാലിയും മണ്ട അമ്മതും കല്ല വളപ്പിലെ ഇവറായിയും കാരണൊരാടത്തെ അഉള്ളയും
മുക്കൊലക്കലെ കുഞ്ഞിസുപ്പിയും ചട്ടികുനീലെ അമ്മതും ഇവര പതിനഞ്ചാളും കൂടി
ഞാങ്ങൾ കൂട്ടിക്കൊണ്ടുപൊരുന്ന പൊക്കറ പിടിച്ചാറെ ഞാങ്ങൾ പൊക്കറ തരിക ഇല്ല
എന്നും ഇവന വാഡൽ സായ്പു അവർകൾ വിളിക്കുന്നവെന്നും ഞാങ്ങൾ പറഞ്ഞാറെ
എന്നു പുതിയ പീടികയിലെ അമ്മതും മുന്നിലകത്തെ അസ്സനുംകൂടി വാൾകൊണ്ട
എന്ന കൊത്തുമ്പൊൾ തൊക്കനട്ട തടുക്കയും ചെയ്തു. ആ കൊത്തുകൾ ഒക്കയും
എന്റെ തൊക്ക നൊക്കിയാൽ കാണുകയും ചെയ‌്യാം. പൊക്കെറെയും ഒഴിച്ച ഞാങ്ങൾ
സായ്പ അവർകളെ അരിയത്ത പൊരുകയും ചെയ്തു. എന്നാൽ കൊല്ലം 974 മത
മെടമാസം 14 നു എഴുതിയത മെടം 20 നു ഇങ്കിരിയസ്സ കൊല്ലം 1799 മത അപരീൽ മാസം
30 നു പെർപ്പാക്കിയത.
1175 J
1433 മത മഹാരാജശ്രീ വടക്കെ അധികാരി ജീമിസ്സ സ്തിവിൻ സായ്പു അവർകളെ
സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ കണ്ണൂര ഇരിക്കും മാപ്പള കനീലെ
ക്കണ്ടിപർയ‌്യയി എഴുതിയെ അരജി. എന്നാൽ ഇപ്പൊൾ കണ്ണുര ദൊറൊഗ ആയി
വന്നിരിക്കുന്ന പുതുക്കുടി പക്കി എന്നൊട ചെയ്ത നിർമ്മരിയാദത്തിന്റെ വിവരം. താൻ
ദൊറൊഗ ആയി കണ്ണൂര വന്നതിന്റെശെഷം എടത്തറ സൂപ്പി എന്നവന്റെ അവിട
അത്രെ ഈ ദൊറൊക പൊറുത്തത. രണ്ടു മാസം കഴിഞ്ഞാറെ ഞാൻ കെട്ടിയെ
പെണ്ണിന്റെ പുരയിൽ പാർക്കുവാൻ വരും എന്ന ഞാൻ വർത്തമാനം കെട്ടാരെ
കൊമ്പിഞ്ഞി കൽപ്പനക്ക വന്നിരിക്കുന്ന ദൊറൊക പാർക്കുന്ന വീട്ടിൽ ഞാൻ എന്റെ
കെട്ടിയവള വെക്കുവാൻ ഭയപ്പെട്ട എന്റെ പുരയിൽ കൂട്ടിക്കൊണ്ടുപൊകയും ചെയ്തു.
ഈ കെട്ടിയവള ഞാൻ കെട്ടിട്ട പതിംമുന്ന സംമ്മത്സരമായിട്ട മൂന്നു പെറ്റ ഒരു ആണും
രണ്ടും പെണ്ണും ഇങ്ങിനെ മൂന്നു കുട്ടികള ഉണ്ടായിട്ട ഒരു സമയത്ത എങ്കിലും ഞാനും
എന്റെ കെട്ടിയവളുമായിട്ട വിശ്വാസക്കെട ഉണ്ടായിട്ടും ഇല്ല. ഈ ദൊറൊക മൂന്നു
മാസം മെൽപറഞ്ഞ സൂപ്പീന്റെ അവിടപാർത്തതിന്റെ ശെഷം ഒരു പടച്ചൊനകൂടി
പെടികൂടാതെകണ്ട എത്രെയും നെരുള്ള കൊമ്പിഞ്ഞി സംസ്ഥാനത്തെ ഭയംകൂടാതെ
എന്നൊട അതിക്ക്രമം കാണിച്ചതിന്റെ വിവരം ഒരു മാസത്തൊളം രാപ്പകലായിട്ട എന്റെ
അമ്മായിന്റെ അവിടവന്ന പലെപ്രകാരത്തിലും പറഞ്ഞ ബൊധിപ്പിച്ച അവിട
പാർക്കുകയും ചെയ്തു. എന്റെ കെട്ടിയവള അവിട ഇല്ലായ്കകൊണ്ട ഈ വീട്ടിലെ
പെണ്ണിന നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപൊവാൻ സങ്ങതി എന്തെന്നും രണ്ടു മുന്ന
പ്രാവിശ്യം എന്റെ അമ്മായീന്റെ അവിട ഞാൻ ചെന്ന നെരത്ത എന്ന വളര വഷളായിട്ട
പറകയും ചെയ്തു. അതിന്റെശെഷം ഞാൻ എന്റെ കെട്ടിയവള ഒരു ദിവസം എങ്കിലും
പറഞ്ഞയച്ചതും ഇല്ല. അവള എങ്കിലും പൊകണമെന്ന ഭാവിച്ചതും ഇല്ല. ശെഷം കണ്ണൂര
ഇരിക്കും മൊയിതിയൻ എന്ന മാപ്പള അവന്റെ കെട്ടിയവളുമായിട്ട വാക്ക ഉണ്ടായിട്ട
അവൻ അവളൊട ചൊതിച്ചതുകൊണ്ട അവനുമായിട്ട മുമ്പെ കൊറെയ വിശ്വാസം
ഉള്ളതുകൊണ്ട അവള എന്നെയും കൊറെയ വായിഠാണം പറെകയും ചെയ്തു. ആയവസ്ത
ഞാൻ ദൊറൊക കച്ചെരിയിൽ പറഞ്ഞാരെ എന്നൊടുള്ള മെൽപ്പറെഞ്ഞ സിദ്ധാന്തം
കൊണ്ട എന്റെ കുറ്റം എന്നും നാളെത്തെൽ വാ എന്നും എന്ന പറഞ്ഞയക്കയും ചെയ്തു.
അതിന്റെശെഷം മുന്നു നാലു പ്രാവശ്യം ഞാൻ പൊയിട്ട ദൊറൊക പറഞ്ഞും നിന്റെ
കെട്ടിയവളക്ക പുലിയാട്ട ഉണ്ട എന്നും ആ കെട്ടിയവള നീ മൊഴി കൊടുക്കെണമെന്നും
പറഞ്ഞാരെ എന്റെ കെട്ടിയവളും ഞാനും എന്റെ പുരയിൽ ഇരിക്കുമ്പൊൾ ഒരു
അഞ്ഞായം സങ്ങതി കൂടാതെകണ്ട ഇപ്രകാരം മൊഴി ചൊതിപ്പാൻ സങ്ങതി ഇല്ല
എന്നും ഞാൻ ഒരു നാളും എന്റെ കെട്ടിയവളെ മൊഴി കൊടുക്കുന്നവനല്ലയെന്നും
എന്നൊടു മൊഴി ചൊദിപ്പാൻ ഒരു നാളും എന്റെ കെട്ടിയവൾക്ക മനസ്സ ഉണ്ടാക ഇല്ല