താൾ:39A8599.pdf/479

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 419

പണിക്കര തരാമെന്ന കയ്യെറ്റ എഴുതി തന്നാരെ ഞാൻ ആളെ വാങ്ങിക്കുകയും ചെയ്തു.
കൊളക്കാട്ട കച്ചെരി ഹൊവളി പാറപത്തിക്കാരൻ കുറുണ്ടൊട്ട രീയരപ്പ കുട്ടിക്കിടാവും
നടുവണ്ണ കച്ചെരി ഹൊബളി പാറപത്തിക്കാരൻ ക്യിതമണ്ണുനമ്പൂതിരീയും കെട്ടിച്ച
തരികയും ചെയ്തു. എന്റെ മെൽ ശിന്നുപട്ടര കാരിയക്കാര കുമിശനർ സായ്പുമാറ
അവർകൾക്ക അന്ന്യായം എഴുതി അയച്ചതിന്റെ ശെഷം ശിന്നുപട്ടര കാരിയക്കാരും
ഞാനും കൊഴിക്കൊട്ടക്ക ചെല്ലണമെന്നുവെച്ച കുമിശനർ സായ്പുമാര അവർകളെ
കല്പന വന്നാരെ കൊഴിക്കൊട്ട ചെന്ന ഇ എഴുതിയതു പൊലെ ഒക്കയും സായ്പുമാര
അവർകളെ കെൾപ്പിച്ചാരെ യെന്ന ഇങ്ങൊട്ട തന്നെ കല്പിച്ച അയക്കയും ചെയ്തു.
രണ്ടാമത അന്ന്യായത്തിന്റെ ഉത്തരം. കൊളറ്റുംപൊറത്ത ഉക്കൻ പുളിയ കൊമന്റെ
തറവാട്ടിന്ന ഒരു പെണ്ണിന ഉടുപ്പാൻ കൊടുത്ത ഉക്കന്റെ തറവാട്ടിൽ കൊണ്ട
പാർപ്പിച്ചടത്ത ഉക്കന്റെ ഇച്ചുപൊലെ അവർ നിലക്കാക്കൊണ്ട അവൻ അതിന
ശിക്ഷിച്ചതിന്റെ ശെഷം അപ്പെണ്ണ ഉക്കന്റെ തറവാട്ടിന്ന യെറങ്ങി പുളിയൻ കൊമന്റെ
തറവാട്ടിൽ ചെന്നാരെ അതതറവാട്ടിൽ ഉള്ളവരൊട അപ്പണ്ണ ഉക്കൻ തച്ച അയച്ചു എന്നു
പറഞ്ഞതിന്റെ ശെഷം കൊമൻ രാജ അവർകളെ കാരിയസ്ഥൻ ചിന്നു പട്ടരൊട ചെന്ന
പറഞ്ഞ കാരിയക്കാര ആളെ അയച്ച ഉക്കന്റെ തറവാട്ടിലും ഉക്കന്റെ കാരണവൻമാ
രിൽ കണ്ണപ്പനായരയും രാമൻ നായരെ തറവാട്ടിൽ പാർപ്പിച്ച എച്ചിലും കുപ്പയും ഇട്ട
നൃവാഹങ്ങൾ മൊടക്കി കണ്ണപ്പൻനായരെയും രാമൻനായരെയും പിടിച്ചുകൊണ്ടുപൊയി
ഉക്കൻ കൊമന്റെ പെണ്ണും പിളെള്ളനെ വയലിൽ ഇട്ട തച്ചു എന്ന പറഞ്ഞ നൂറ ഉറുപ്പ്യ
പെഴ ക്കാരിയക്കാര കൊമൻ പറെക കൊണ്ട അവരെ കൊണ്ടചെയിപ്പിച്ച അവരെ
അയക്കുകയും ചെയ്തു. ഇപക്രാരങ്ങൾ ഒക്കയും കൊമൻ ചെഇപ്പിച്ചു എന്ന ഉക്കൻ
കച്ചെരിഇൽ വന്ന സങ്കടം പറഞ്ഞാരെ കൊമനെ വരുത്തി രാജാ അവർകളെ കാരിയ
സ്ഥന്മാരിൽ കുറ്റിയാടി പുത്തൻവീട്ടിൽ കണ്ണൻ നായരും നാട്ടിൽ മുഖ്യസ്ഥൻമാരിൽ
നാലഞ്ചി തറവാട്ടുകാരും കൂടി വിസ്തരിച്ചടത്ത ഉക്കൻ അവൻ ഉടുപ്പാൻ കൊടുത്ത അവളെ
ഒന്നു തച്ചതിന്ന കാരിയക്കാരൊടു പറഞ്ഞി ഇപക്രാരം കൊമൻ ചെയിക്കരുത എന്ന
യെത്തിയ മദ്ധ്യസ്ഥൻമ്മാര പറകയും ചെയ്യു. എന്നാരെ കൊമൻ കാരിയക്കാർക്ക നൂറ
ഉറുപ്പ്യ കൊടുത്തത കാരിയക്കാരൊട വാങ്ങിക്കൊടുക്കയെങ്കിലും അത അല്ലായെങ്കിൽ
നുറ ഉറുപ്പ്യ രാമൻനായർക്ക് കൊമെൻ തന്നെ കൊടുക്കെണമെന്ന നാം പറഞ്ഞ
തിന്റെശെഷം നൂറ ഉറുപ്പിക കണ്ണപ്പൻനായർക്കും രാമൻനായർക്കും കൂടി കൊടുക്കയും
ചെയ്തു. ഇപക്രാരം കാരിയക്കാരൊട പറഞ്ഞ നൂറ ഉറുപ്പ്യ പെഴ ചെയിച്ചതിന്നും ഇവരെ
തറവാട്ടിൽ ആളെ പാർപ്പിച്ച വസ്തു മൊതല കെട വരുത്തി കളഞ്ഞതിന്നു പതിനെട്ട
ഉറുപ്പ്യ പെഴ വാങ്ങുകയും ചെയ്തു. ഉക്കൻ അപ്പെണ്ണും പിളെള്ളന തച്ചതിന്ന നാലു ഉറുപ്പ്യ
അവനൊട പെഴയും വാങ്ങി ഇരിവരെയും പറഞ്ഞയക്കുകയും ചെയ്തു. ഇപക്രാരമത്രെ
അതിന്റെ നെരാകുന്നത.

മൂന്നാമതിന്റെ ഉത്തരം കൊളെരി രായിരുവിന കണക്കാചാരം അല്ലാതെ നികിതി
അധികം കൊണ്ട കയറ്റിയെഴുതി രായിരു കൊടുത്ത പണം മൊതല വെക്കാതെ കണ്ട
പിന്നയും പിന്നയും നികിതി പണം തന്നു കൊള്ളണമെന്നുവെച്ച പാർവത്ത്യം ചെയ്യുന്ന
മുണ്ടൻചെരി ഇമ്പിച്ചുണ്ണിമുട്ടിച്ചാരെ രായിരു ഒളിച്ചുപൊകയും ചെയ്തു. എന്നാരെ
ഇമ്പിച്ചുണ്ണി രയിരുന്റെ തറവാട്ടിൽ ആള അയച്ച പാർപ്പിച്ച ന്യവാഹങ്ങൾ മൊടക്കി
പറമ്പും അടക്കികെട്ടി ചരക്കും വലിപ്പിച്ചരയിരുന്ന രണ്ട മൂരി ഉള്ളതും ഒരു നായി ഉള്ളതും
ഇമ്പിച്ചുണ്ണി കെട്ടിക്കൊണ്ട പൊകയും രയിരുന്റെ അനുജൻ രാമൻ എന്ന പറയുന്ന
അവനെ പിടിച്ച കൊണ്ടുപൊയി തടുത്ത പാർപ്പിച്ച ആ ഇരത്ത അഞ്ഞുറ തെങ്ങക്ക
കരണം ഇമ്പിച്ചുണ്ണി എഴുതിച്ച രമനൊട ഒപ്പ ഇടുവാൻ പറഞ്ഞാരെ അവൻ ഒപ്പ ഇട്ടതും
ഇല്ല. യെന്നാരെ ഇമ്പിച്ചുണ്ണി രാമന്റെ കഈ പിടിച്ച ഒലെന്റെ തലക്കൽ കുത്തിക്കുകയും
ചെയ്തു. ഇപക്രാരങ്ങൾ ഒക്കയും ചെയ്ത കുടി പൊറപ്പടിച്ചുയെന്ന കൊഴിക്കൊട്ട
അദാലത്തിൽ മഹാരാജശ്രീ ഹാട്ടസ്സൻ സായ്പു അവർകളൊട രയിരു സങ്കടം പറഞ്ഞാരെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/479&oldid=201203" എന്ന താളിൽനിന്ന് ശേഖരിച്ചത്