താൾ:39A8599.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 349

പൊയിരിക്കുന്നു. അതിനു നിക്കവരാതെ പക്രുകുട്ടി കയ്യായി ആ വക ഉറുപ്പ്യ
ബൊധിപ്പിക്കുകെയും ചെയ്യാം. കുമ്പഞ്ഞി കല്പന മുമ്പായി പ്രമാണിച്ചി നാട്ടിൽ
വിചാരിപ്പ പണം പിരിച്ച പണ്ടാരത്തിൽ ബൊധിപ്പിക്കുകെയും സായ്പു അവർകളെ
മനസ്സ ഉണ്ടായി നടത്തി നൃർത്തി രക്ഷിക്കുന്നതുമല്ലാതെ നമ്മുടെ സ്ഥാന ബുദ്ധികൊണ്ട
ഉള്ളത ഇത്ര എന്ന സായ്പു അവർകളുക്ക ബൊധിച്ചിട്ടുള്ളതെല്ലൊ ആകുന്നു.
താമരശ്ശെരി എറ്റം കള്ളമാരുടെ അതിക്രമം ഉള്ളത അമർച്ച വരുത്തെണ്ടതിന നമുക്ക
ബൊധിക്കുന്നപ്രകാരം വഴി എഴുതി അയക്കണ എന്നല്ലൊ കല്പന വന്നതാകുന്നു.
കല്പന വന്നതകൊണ്ട നമ്മുടെ മനസ്സിൽ ഉള്ളപ്രകാരം എഴുതി അറിയിക്കുന്ന നാട്ടിൽ
നനാവിധം വരുന്നതിന വിചാരിപ്പ ഗുണമാക്കി നെരനടത്താനെല്ലൊ നാട്ടിൽ ചാവടിയും
സ്ഥാനവും കല്പന ആയിരിക്കുന്നത. അ സ്ഥാനത്തിൽ നിന്ന വിചാരിക്കുന്നവർ
തന്നെ നാട്ടിലെ മിശ്രം തീർത്ത നെരാക്കി നടക്കണ്ടന്നത നടന്നപൊരാതെ യിരിപ്പാൻ
എന്തു സംഗതി എന്നു കല്പിച്ച നല്ലവണ്ണ വിസ്തരിക്കുമ്പൊൾ അത യിന്നെപ്രകാരം
എന്നു സായ്പു അവർകൾക്ക ബൊധിക്കുമല്ലൊ. അയതിന്റെ വിവര ഉണ്ടായിന്നപ്രകാരം
നടക്കണം എന്നു കല്പന അയാൽ അപ്രകാരം കാർയ്യ നടന്ന മിശ്ര തിരുമെന്ന നമുക്ക
മനസ്സിൽ തൊന്നുന്നു. കുറുമ്പ്രനാട്ടു കള്ളമാരുടെ അതിക്രമവും ഉണ്ട. നാട്ടിൽ ഉള്ളവര
തമ്മൽ എടഞ്ഞി മിശ്രങ്ങളും ഉണ്ടായിരിക്കുന്നു. നാടുകൾ കുമ്പഞ്ഞിക്ക ഉള്ളത എന്നു
കുമ്പഞ്ഞി കല്പനക്ക വിചാരിച്ച വരുന്നത എന്നു നെരായി നികിതി കൊടുക്കണം
എന്നും നാട്ടിൽ ഉള്ളവരുടെ ബുദ്ധിയിൽ വഴിപൊലെ കാണുന്നില്ലാ. കല്പന എറ്റ
നിക്കുന്നവരൊട പണത്തിന ഞെരിക്കി വാങ്ങിക്കൊള്ളു. നാട്ടിൽ ഗുണവും ദൊഷവും
കുമ്പഞ്ഞിന്ന വിസ്തരിക്ക എന്നുള്ള ബുദ്ധി നാട്ടിൽ ഉള്ളവർക്ക ഉണ്ടായിരിക്കുന്നു. നമ്മാൽ
കുറ്റം വരാതെ സൂക്ഷിക്കുകെയും പിരിഞ്ഞി വരുന്ന പണം ബൊധിപ്പിച്ചി ഉണ്ടാകുന്ന
അവസ്ഥകൾ അറിയിക്കുകയും ചെയ്യക അല്ലാതെ നമ്മകൊണ്ട ഒന്നു നടപ്പാൻ പ്രാപ്തി
ഇല്ലല്ലൊ എന്നു നിരുവിച്ചിരിക്കുന്നു. കല്പന ഉണ്ടായിട്ടു സായ്പുമാര ഒരുത്തർ ഈ
നാട്ടിലെ അവസ്ഥയും നെരും വന്ന കുറയ ദിവസം വിസ്തരിച്ചു എങ്കിലും നാട്ടിലെ മിശ്രം
തിർക്കണ്ടതിന കൂടി നിന്ന നമ്മാലാകുന്ന പ്രത്നം ചെയ്ത ഭാശ വരുത്തായിരുന്നു. അവസ്ഥ
ഇപ്രകാരം ആകുന്നു. വർത്തമാനങ്ങൾക്ക എഴുതി വന്ന ഓലകൾ യിതിനൊടകുടി
കൊടുത്തിരിക്കുന്നു. എനി ഒക്കയ കല്പന വരുംപ്രകാര നടന്ന കൊള്ളുകയും ചെയ്യ.
എന്നാൽ കൊല്ലം 973 ആമത കുംഭമാസം 6 നു ഇങ്കിരിയസ്സു കൊല്ലം 1798 ആമത പിവര
മാസം 14 നു എഴുതി വന്നത.

804 I

961 ആമത ഓല. ഒണത്തിക്കെണ്ടും അവസ്ഥ ഗൊപലവാരിയര കണ്ട. കുറുങ്കൊട്ടു
രാരപ്പൻ കുട്ടി എഴുത്ത. മകരമാസം 6 നു രാക്കുറ്റിൽ എതാനും മപ്പളമാര കൊളക്കാട്ട
കടന്ന ഒരു തിയ്യപ്പൊര കുത്തിപ്പൊളിച്ചി അവിട ഉള്ള വസ്തുമൊതലും എടുത്ത
തിയ്യനെയും വെട്ടികൊന്ന കളകയും ചെയ്തു. അതിന്റെ ആളെ തുമ്പനൊക്കിയടത്ത
കുറ്റിയായി പുറത്ത തറുവയിയും ആളുകളുംകുടി ആകുന്നു എന്നു സൂക്ഷമായി കെട്ട
വർത്തമാനത്തിന്ന് ഒണർത്തിപ്പാൻ എഴുതി അയക്കയും ചെയ്തുവെല്ലൊ. രാക്കുറ്റിൽ
എടത്തറ മുന്നുക്കായിലെ മഡം കുത്തി പൊളിച്ചി അവിടന്ന എറക്കൊറ കണ്ട മുതൽ
കൊണ്ടപൊയ വർത്തമാനത്തിന എഴുതി അയക്കയും ചെയ്തുവെല്ലൊ. ഇപ്പൊൾ കുംഭ
മാസത്തിൽ 5 നു രാക്കുറ്റിൽ കൊളക്കാട്ട കടന്ന ഒരു തിയ്യപൊര കുത്തിപൊളിച്ച അവിട
ഉള്ള വസ്തുമുതലും കൊണ്ടുപൊകയും ചെയ്തു. എനിയും കണക്കിൽ രണ്ട നാല തറവാട
കുത്തി പ്പൊളിക്കണം എന്നു രണ്ട നാല ആള വെട്ടിക്കൊല്ലണം എന്നു മപ്പളമാര പലെ
വഴിക്കുയും നടന്ന കാമാനും പറഞ്ഞ കെപ്പാനും ഉണ്ട. കല്പനകുടാതെ ഞങ്ങക്ക
അവരൊടു ഇതിനുത്തരം അയിട്ട ഒന്നു ചെയ്തകുട എല്ലൊ. ആയതകൊണ്ട ഇതിന
ഒക്കയും നിമിത്തി വരുത്തി തരാഞ്ഞാൽ കുഞ്ഞികുട്ടിക്ക പടി അടച്ചി കെടപ്പാൻനും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/409&oldid=201051" എന്ന താളിൽനിന്ന് ശേഖരിച്ചത്