താൾ:39A8599.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

316 തലശ്ശേരി രേഖകൾ

മാനപ്പെട്ടെ കുമ്പഞ്ഞി സർക്കാരിൽനിന്ന കല്പിച്ചി ആക്കി ഇരിക്കുന്ന ഉദ്യൊഗ
ത്തിൽനിന്ന നെരപൊലെ നടന്ന വന്നാൽ അവനിടെ വംശ പാരംപരിയമായിട്ട ആയു
ദ്യൊഗത്തിന്ന ഒരു കുറവ ഉണ്ടാക ഇല്ല എന്നുള്ള കുമ്പഞ്ഞി മർയ്യാദ വിശ്വസിച്ചിട്ട ഞാൻ
എന്റെ കുഞ്ഞനും കുട്ടികളും കൂട ഇ ത്തലച്ചെരിപ്പട്ടണത്തിൽ ബഹുമാനപ്പെട്ടെ
കുമ്പഞ്ഞിയെ ആശ്രെയിച്ച കൊണ്ടിരിക്കുന്ന. ഇപ്പൊൾ എനിക്ക സ്ഥാനം ഇല്ല എന്ന
കല്പിച്ചൊണ്ടാൽ ഇക്കുഞ്ഞെനെയും കുട്ടികെളെയും വെച്ചികൊണ്ട ദിവസൊർത്തി
കഴിച്ചൊളുവാൻ വളര സങ്കടം തന്നെ ആകുന്ന. ആയതകൊണ്ട സായ്പു അവർകളെ
കൃപാകടാക്ഷംകൊണ്ടു ഇനിക്കു ഒരു ഉദ്യൊഗം തന്ന രെക്ഷിക്കവെണ്ടിയിരിക്കുന്ന.
വിശെഷിച്ച മദാരാസ ദാലൂക്കിൽ നാരായണനായരും രാമരായരും ഉദ്യൊഗം
ചെയ്തൊകൊണ്ടിരിക്കുന്നതിന്റെ മദ്ധ്യെ അവർ രണ്ടാൾക്കും ആ സ്ഥാനം ഇല്ലാതെ
ആയതകൊണ്ട അവർ നെര പൊലെ നടന്നതുകൊണ്ടും ആ സ്ഥാനം ഇല്ലാതെ ആയ
ദിവസം മുതൽ അവരുടെ കുഞ്ഞികുട്ടിഇന്റെ ചെലവ കഴിയാൻ മാത്രം അവര
ഇരിവരുക്കും ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയിൽ നിന്ന വകവെച്ചികൊടുത്തിട്ടും ഉണ്ട
എന്ന കെട്ടിരിക്കുന്ന. അതുകൊണ്ട എന്നെ ബഹുമാനപ്പെട്ടെ കുമ്പഞ്ഞിയിൽനിന്ന
ഇത്രനാളും അവര തന്നെ രെക്ഷിച്ചൊണ്ട പൊന്നപ്രകാരം ഇനിയും അവരൊടകൂടത്തന്നെ
എന്ന രെക്ഷിച്ചി കൊള്ളണം. എനി ബഹുമാനപ്പെട്ടെ കുമ്പഞ്ഞിഒട ഞാൻ വളര വളര
അപെക്ഷിക്കുന്ന. എന്നാൽ ഇനി മെല്പെട്ടെ ഇവിടെന്ന തെറ്റിയാൽ നമ്മുടെ നാട്ടിലെക്ക
കുടി പൊയിക്കുട എല്ലൊ. എന്നാൽ കൊല്ലം 973 മത ധനുമാസം 23 നു ഇങ്കിരിയസ്സ
കൊല്ലം 1798 മത ജനവരി മാസം 5 നു പെർപ്പാക്കി.

734 H

892 മത മഹാരാജശ്രീ വടക്കെ ദിക്കിൽ അധികാരി സുപ്പ്രഡെണ്ടെൻ പീലിസ്സായ്പു
അവർകളെ സന്നിധാനത്തിങ്കലെക്ക പാക്കനൂർക്കാരെൻ വിട്ടപ്പൻ എഴുത്ത. മെപ്പടിയിൽ
പുത്തംബയും എജമാടിക്കാരൻ വിഷ്ണുമൂർത്തിയും പാക്കനൂർക്കാരൻ നാരായണ
പ്പനുംകൂട എഴുതിയ അരജി. എന്നാൽ ഞങ്ങൾ എല്ലാവരും ബഹുമാനപ്പെട്ട കുമ്പഞ്ഞി
പന്തലിൽ ഞങ്ങടെ ഉദ്യൊഗത്തിന്ന പല ദിക്കിന്നും പലരും കമ്മത്തി ആശ്രയം പിടിച്ച
പന്തലിൽ വന്ന കച്ചവടം കാർയ്യ്യങ്ങൾ ചെയ്താൽ നാലപണം അനുഭവം വാങ്ങി സുഖ
ത്തൊട കുഞ്ഞനും കുട്ടിക്ക കൊടുത്ത ജീവനം കഴിച്ചു കൊള്ളാമെന്ന കുമ്പഞ്ഞി
പ്പന്തലിൽ വന്നാൽ ഒരു ഭയവും ഇല്ലാ എന്നും കണ്ട തലശ്ശെരി പന്തലിൽ വന്നാരെ
ഗൊവെപ്പറെങ്കി ശീവാടക്കാരെൻ വന്ന പന്തലിൽ നിക്കുംമ്പൊൾ പാക്കനൂർക്കാരൻ
വിട്ടപ്പക്കമ്മത്തിയിന്റെ ശീവാടയിൽ നിന്നും അവന്റെ പർക്കാസ്സ അയെച്ചി ഉരുവിലെ
തണ്ടെലിനെ ഭയപ്പെടുത്തി പർക്കാസ്സിൽ നിന്ന ഇറക്കികൊണ്ടുപൊയ അരിമൂട 15 കുടി
പുത്തപ്പയ്യന്റെ ശീവാടയിൽ നിന്ന കൊണ്ടുപൊയ അരിമൂട 6 നാരായണപ്പെന്റെ
ഉരുവിൽ നിന്ന കൊണ്ടുപൊയ അരുമൂട 14 എജമടിക്കാരെൻ വിഷ്ണുമൂർത്തിയിടെ
ഉരുവിന്ന കൊണ്ടുപൊയ അരിമുട 4 ആക ഉരുനാലിന എറുക്കിക്കൊണ്ടുപൊയ അരിമുട
39. ഇതകൂടാതെ കുന്താപ്പുര മാധവക്കമ്മിത്തിഇടെ ഉരുവിന്ന ആ ഉരുവിലെ തണ്ടെലനും
അവന്റെ ഉരുവിൽക്കൊണ്ടുപൊയി വലിയ തൊക്കൊട പിടിച്ച കെട്ടി അടിച്ച രണ്ടാമതും
വന്ന പത്തു മൂട അരി ഇറക്കിക്കൊണ്ടുപൊകയും ചെയ്തു. ആവസ്ഥ തണ്ടെൽ തന്നെ
മഹാരാജശ്രീ അട്ടിസ്സൻ സായ്പു അവർകളൊട പറെകയും ചെയ്തു. ഇതിൻവണ്ണം
ഇപ്പറങ്കിഇന്റെ ആള കുമ്പഞ്ഞി കൊടിയില്ലെങ്കിൽ വന്ന ഞങ്ങളൊട ചെയ്ത അവസ്ഥക്ക
ഞങ്ങക്ക വലിയ സങ്കടം തന്നെ ആകുന്നു. പല രാജ്യത്തുംനിന്നും പല ദിക്കിൽ നിന്നും
പല ജാതിയിലുള്ള കച്ചവടക്കാരെരും കുമ്പഞ്ഞിയിലെ പന്തൽ വിശ്വസിച്ചു വന്ന നാല
പണം ലാഭ് വരുത്തി കുഞ്ഞിക്കുട്ടിക്കു കൊടുത്ത നാള കഴിച്ചി കൊള്ളാമെന്ന വന്ന
സാധുവായ ഞങ്ങളൊട കുമ്പഞ്ഞിയിന്റെ പന്തലിൽ വെച്ചി ചെയ്ത സങ്കടം ഞങ്ങക്ക

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/376&oldid=200997" എന്ന താളിൽനിന്ന് ശേഖരിച്ചത്