താൾ:39A8599.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

246 തലശ്ശേരി രേഖകൾ

മുഖ്യസ്തൻമ്മാരെയും മെനവൻമ്മാരെയും കൂട്ടി അയച്ച ചെരാപുരത്ത ഹൊബളിയിൽ
ചെന്നതിന്റെശെഷം ചെരാപുരത്തിൽ ചെറിയ പാതിരിക്കൊട്ടും വലിയ പാതിരി
ക്കൊട്ടും നമ്പ്യാരെയും ഈ തറയിൽ ഉള്ള മുഖ്യസ്തൻമ്മാരെയും കച്ചൊടക്കാര
മാപ്പിളമാരെയും രാജാവ അവർകളെ കല്പനക്ക വന്ന ആളുകളൊടും കൂടി ഈ മെൽ
എഴുതിയ നമ്പ്യാർക്ക ആകുന്ന ഒരു പറമ്പത്തെ പാട്ടം കെട്ടിയതിന്റെ വിവരം തെങ്ങ 700
ക്ക പണം 35 അടക്ക 750 ക്ക 41 1/2 കായ്ക്കുന്ന പിലാവിന പാട്ടം പണം 4 ആക വക 3 ന്ന
പാട്ടപ്പണം 40 1/2 ഇപ്രകാരം ചരക്ക വിവരവും ഫലവിവരവും കണക്കെഴുതി കുടിയാന
ശിട്ട എഴുതിക്കൊടുക്കുംമ്പൊൾ ആ പറമ്പടക്കുന്ന കുടിയാനും മെൽ എഴുതിയ
നമ്പ്യാർമ്മാര ഇരിവരും പറഞ്ഞത ഈക്കണ്ടപൊലെ പാട്ടം കെട്ടി സറക്കാരിലെക്ക
എടുത്താൽ ഞാങ്ങൾക്ക തന്ന കഴികയും ഇല്ലാ. ഇപ്രകാരം പറഞ്ഞ അവൻ ശിട്ടപിടിച്ചതും
ഇല്ല. ഈക്കണ്ടെ പാട്ടത്തിൽ കുടിയാൻ ജെമ്മാരിക്ക പത്തിന്ന ഒഴിവ എത്ര എന്ന
ഉക്കുമനാമത്തിൽ കാമാനും ഇല്ലായ്കകൊണ്ട കുടിയാനൊട പറഞ്ഞതുമില്ലാ. കുടിയാൻ
ജെമ്മാരിക്ക ഒഴിവ എത്ര ഇന്നപ്രകാരമെന്ന കല്പന വരികയും വെണം. എന്നാൽ
അപ്രകാരം കുടിയാൻമ്മാരൊട പറഞ്ഞ ബൊധിപ്പിച്ച ചാർത്തുകയും ചെയ്യ്യാം.
ഈക്കണ്ടെ പാട്ടപ്രകാരം എഴുതിത്തരുന്നെ ശിട്ടിൽ തന്നെ സർക്കാരിലെക്ക ഇത്ര എന്ന
എഴുതിത്തരെണമെന്ന കുടിയാൻമ്മാര ജെമ്മാരികള എല്ലാവരും പറയുംന്നു. എന്നാൽ
കൊല്ലം 973 ആമത തുലാമാസം 6 നു എഴുതിയ അർജി തുലാം 10 നു അകടെമ്പ്ര മാസം
23 നു വന്നത.

567 H & L

735 ആമത രാജശ്രീ കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ അവർകൾക്ക
വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പിലി സായ്പി
അവർകൾ സല്ലാം. എന്നാൽ തുലാമാസം 8 നു എഴുതി അയച്ച കത്ത എത്തുകയും
ചെയ്തു. പാട്ടം ഒന്നാകെക്കണ്ട എഴുതുന്നതിൽ സറക്കാർക്ക എത്ര എന്നു അറിയെ
ണ്ടുംന്നതിന്ന കുടിയാൻമ്മാര അപെക്ഷിക്കുംന്നു എന്നു എഴുതിട്ടും ഉണ്ടല്ലൊ. ആയതിന്ന
പാട്ടം വഹയിൽ തങ്ങളെ ജ്യെഷ്ഠൻ തിർത്ത ആക്കിയപ്രകാരം പത്തിന്ന ആറ
സറക്കാർക്ക വരെണ്ടതാകുംന്നു എന്ന അറിഞ്ഞിട്ടും ഉണ്ടല്ലൊ. ഈ വർത്തമാനം
വടകരയിൽ ഇരുന്ന സമയത്ത നമുക്ക ഗ്രെഹിപ്പിച്ചു എന്നും തങ്ങളെ ആളുകൾ ഒക്കയും
അറിഞ്ഞിരിക്കുംന്നു. അതുകൊണ്ട ഒടുക്കമായിട്ട തിർത്ത വരായ്കകൊണ്ടും താമസം
എറെ ഉണ്ടാകകൊണ്ടും നമുക്ക വളരെ സങ്കടം തന്നെ ആകുന്നു. അതുകൊണ്ട
കടുത്തനാട്ടിൽ രണ്ടാമത വരുന്നു എന്നും നല്ലതിരിച്ചവണ്ണം വല്ലതും ബൊധി
ക്കുന്നില്ലന്നവെച്ചാൽ അവിടെ വന്നാൽ കാരിയം ഒക്കയും നെരും ഞായവുംമ്പൊലെ
തങ്ങളും നാമും തീർത്ത ആക്കും എന്ന കുടിയാൻമ്മാർക്ക ഗ്രെഹിപ്പിക്കണം എന്ന
നമുക്കവെണ്ടിയിരിക്കുംന്നു. ഇതിനിടയിൽ മൊളക ചാർത്തും തെങ്ങ ചാർത്തും ഒട്ടും
താമസം കൂടാതെ പൈയിമാശി എടുക്കുയെന്ന നാം ആഗ്രഹിച്ചിരിക്കുന്നു. ഇതിൽ
അകത്ത ചാർത്തുംന്നത എതുപ്രകാരം വെണ്ടു എന്ന കാണിച്ച ആക്കുന്ന ഓലയിന്റെ
പെർപ്പും തങ്ങൾ വടകരയിൽ വായിച്ചതും തങ്ങൾക്ക കൊടുത്തയച്ചിരിക്കുംന്നു. അതിൽ
എഴുതിയ വിധങ്ങളായിട്ടും നാട്ടിലെ കിഴുമരിയാതി ആയിട്ടും എതാൻ ചില എറക്കുറ
ഉണ്ടെങ്കിൽ നമ്മൾ എതിരെക്കുംമ്പൊൾ ആയത തീർത്ത ആക്കുകയും ആം. എന്നാൽ
പൈയിമെഷിക്കാരിയം നടക്കെണമെന്ന നാം അപെക്ഷിക്കുംന്നു. ശെഷം പൈയി
മാശി എടുക്കുന്നവർക്ക നാം കൊടുത്ത കല്പനർക്രമങ്ങളിൽ എഴുതിവെച്ചത
അല്ലാതെകണ്ട മറ്റൊരുപ്രകാരം സമ്മതിക്കയും വെണ്ട. ആയത പാട്ടം ഇത്ര എന്നും
സറക്കാർക്ക വരുന്നത ഇത്ര എന്നും ഓലയിൽ എഴുതിക്കുടിയാന എങ്കിലും ജെമ്മക്കാർക്ക
എങ്കിലും പ്രത്യെകമായിട്ടകൊടുക്കയും വെണം. എന്നാൽ കൊല്ലം 973 ആമത തുലാമാസം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/306&oldid=200854" എന്ന താളിൽനിന്ന് ശേഖരിച്ചത്