താൾ:33A11415.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxvii

വായിച്ചു നടക്കുന്ന പ്രാർത്ഥനാസംഗ്രഹം എന്നായിരുന്നു പൂർണ്ണ ഗ്രന്ഥനാമം. 1857-ൽ
തലശ്ശേരിയിലെ ഛാപിതത്തിൽ അച്ചടിച്ച പ്രസ്തുത ഗ്രന്ഥത്തിന്റെ മുഖവുര ഇവിടെ
ഉദ്ധരിക്കാം:

"പള്ളിപ്രാർത്ഥനക്കും സ്നാനം തിരുവത്താഴം മുതലായ സഭാക്രിയകൾക്കും
മാതൃകയായുള്ള പ്രാർത്ഥന ചട്ടം വേണം, എന്നു നമ്മുടെ സംഘത്തിൽ ചേർന്ന
ബോധകന്മാർ മിക്കവാറും ആഗ്രഹിച്ചിരിക്കുന്നു. സഭയുടെ ഗുണീകരണകാലത്തിൽ
ഉണ്ടായിട്ടു അന്നു മുതല്‌കൊണ്ടു ഉപയോഗിച്ചുവരുന്ന പ്രാർത്ഥനകൾ പലതും, നാം
എല്ലാവരും ജനിച്ചും വളർന്നും ഇരിക്കുന്ന സഭകളിൽ നടക്കുന്നതു കൂടാതെ,
ജാതികളിൽനിന്നും പുതുതായി ചേർന്നു വരുന്ന സഭകൾക്കു പ്രാർത്ഥനയുടെ
ഉപദേശവും, നല്ല ദൃഷ്ടാന്തങ്ങളുടെ സംക്ഷേപവും ആവശ്യം, എന്നു നമുക്കു
തോന്നിയിരിക്കുന്നു. ഹൃദയത്തിൽ തോന്നും പോലെ തന്റെ വാക്കുകളെ കൊണ്ടു
പ്രാർത്ഥിക്കുന്നതു, സംശയം കൂടാതെ നല്ലതും പ്രയോജനവും ആകുന്നു എങ്കിലും,
എഴുതിവെച്ച ക്രമത്തെ അനുസരിച്ചു പ്രാർത്ഥിക്കുന്നതും ദൈവസ്തുതിക്കായും നല്ല
ശക്തിയോടും ഫലത്തോടും നടക്കുന്നു, എന്നു പണ്ടും എല്ലാ സമയത്തും
ദൈവപുരുഷന്മാരിൽ പഴക്കം ഏറെയുള്ളവർ കണ്ടിരിക്കുന്നു.

അതുകൊണ്ടു കർത്താവിൽ നമ്മെ നടത്തുന്ന സംഘക്കാർ നമ്മിൽ മൂവരെ
നിയോഗിച്ചു, നമ്മുടെ സഭകളുടെ ഉപകാരത്തിന്നായി ഒരു പ്രാർത്ഥനാസംഗ്രഹം
ചമെക്കേണം, എന്നു കല്പിച്ചിരിക്കുന്നു. നമ്മെ നടത്തുന്നവരും അവർ അയച്ച നാമും
വെവ്വേറെ രാജ്യസഭകളിൽ, ഉത്ഭവിച്ചു വളർന്നവരും, പുറജാതികളിൽ
സുവിശേഷവ്യാപനത്തിന്നായി ഒരുമിച്ചു കൂടി അദ്ധ്വാനിക്കുന്നവരും ആകയാൽ
യുരോപാ സഭകളിൽ നടക്കുന്ന അതതു വിശ്വാസപ്രമാണങ്ങളെയും നാനാ
സ്വീകാരങ്ങളെയും ഈ രാജ്യക്കാരിൽ മാതൃകയാക്കി നടത്തുവാൻ മനസ്സു തോന്നീട്ടില്ല.
എങ്കിലും, ഈ രാജ്യത്തിൽ നമ്മുടെ ശുശ്രൂഷയാൽ ചേർന്നു വന്ന സഭകൾ
പ്രാർത്ഥനയിലും ആരാധനയിലും ഒന്നിച്ചു കൂടി കഴിയുന്നെടത്തോളം ഏകാചാരത്തെ
ആശ്രയിച്ചു നടന്നു, സ്നേഹത്തിൽ ഒരുമനപ്പെട്ടിരിക്കേണ്ടതിന്നു നാനാസഭക്കാരായ
പല സജ്ജനങ്ങളുടെ പ്രാർത്ഥനകളിൽ നിന്നും സാരമുളളവ ചേർപ്പാൻ
നിശ്ചയിച്ചിരിക്കുന്നു. സകല വ്യാഖ്യാനങ്ങളിലും ഉപദേശങ്ങളിലും ഐകമത്യം പക്ഷേ
എത്താത്തതായാലും, ദൈവാരാധനയിൽ നല്ല ഒരുമയെ അന്വേഷിക്കുന്നതു
ക്രിസ്തുവിന്റെ ജീവനുള്ള അവയവങ്ങൾക്കു കഴിയാത്തതല്ലല്ലോ. അത്രയല്ല
പ്രാർത്ഥനാസംഗ്രഹം എഴുതികൊടുത്താലും, ഹൃദയപ്രാർത്ഥന ഒട്ടും നീക്കേണ്ടതല്ല,
സ്തോത്രയാചനകളിലും അവരവരുടെ സ്വാതന്ത്ര്യത്തിന്നു മുടക്കം വരേണ്ടതും അല്ല,
എന്നതും കൂടെ തുറന്നു ചൊല്ലുന്നു. ഇതിൽ വായിക്കുന്നതിനെക്കാൾ വാചകത്തിലും
ഭാഷയിലും മാത്രമല്ല, അർത്ഥത്തിലും സാരം ഏറെ ഉള്ളതു ആർക്കു തോന്നിയാലും,
കൂടക്കൂടെ ഈ പുസ്തകം പ്രയോഗിക്കാതെ, അവസ്ഥെക്കു തക്കവണ്ണം പ്രാർത്ഥിപ്പാൻ
മനസ്സു മുട്ടിയാലും ഇഷ്ടം പോലെ ചെയ്തു കൊൾക. സ്നാനം അത്താഴം ഈ
രണ്ടിൽ നടക്കേണ്ടും മൂലവാക്യങ്ങളെ മാത്രം എല്ലാടവും ഒരു പോലെ ചൊല്ലേണ്ടതു.
എങ്ങിനെ ആയാലും ഇതു തെറ്റില്ലാത്തതും എപ്പോഴും മാറാതെ
പ്രയോഗിക്കേണ്ടുന്നതുമായ സ്ഥിരപ്രമാണം എന്നല്ല, ഇപ്പോൾ പരീക്ഷ ചെയ്യു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/51&oldid=199741" എന്ന താളിൽനിന്ന് ശേഖരിച്ചത്