താൾ:33A11415.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiii

വാത്സല്യത്തോടെ നിങ്ങളെ വന്ദിക്കുന്നു. സ്നേഹം ഒരു നാളും ഉതിർന്നു പോകാം.
എന്നുണ്ടല്ലോ (1 കൊ. 13, 8). അറിവായാലും നീങ്ങിപോകും, പ്രവചനങ്ങൾ ആയാലും
അവറ്റിന്നു നീക്കം വരുന്നു, ഭാഷകളും ഭാഷാകൃതികളും നിന്നു പോകിലും ആം,
സ്നേഹമോ എന്നും ഒടുങ്ങാത്തതു. ഇങ്ങിനെ ശരീരപ്രകാരം ദൂരസ്ഥനായി
പോയെങ്കിലും ആത്മപ്രകാരം അടുത്തിരുന്നു ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു,
നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിന്മേൽ നിങ്ങളെ തന്നെ പണി ചെയ്യൂ നമ്മുടെ
കർത്താവായ യേശുക്രിസ്തന്റെ കനിവെനിത്യജീവനായിട്ടു പാർത്തുകൊള്ളണ്ടതിന്നു
(യൂദാ 20ƒ) പണ്ട് എന്ന പോലെ ഇപ്പോഴും ഈ പുസ്തകമ്മൂലം നിങ്ങളോട്
അപേക്ഷിക്കുന്നു. ഗ്രന്ഥത്തിന്റെ രൂപവേഷാദികൾ അല്പം മാറി പോയെങ്കിലും
നിങ്ങളിൽ പലരും അതിൽ പഴയ ഒരു സ്നേഹിതനെ കണ്ട് ഓർത്തിട്ടു സന്തോഷിക്കും
എന്ന് ആശിക്കുന്നു. പത്തിരുപതു വർഷത്തോളം എങ്ങാനും മറുനാടു കടന്നു
മറഞ്ഞിരുന്ന ഈ ചങ്ങാതി ഇപ്പോൾ കുറയ തടിച്ചും നരെച്ചുമുള്ളവനായി തിരികെ
നിങ്ങളുടെ മദ്ധ്യത്തിങ്കൽ വിളങ്ങി വരുന്നേരം നിങ്ങൾ സ്നേഹസല്ക്കാരത്തോടെ
അവനെ കൈക്കൊള്ളുകയും പുത്രപൌത്രാദികളോടും മുഖപരിചയവും മമതയും
ഉണ്ടാകുമാറു പണ്ടേത്ത വസ്തുതയെ അറിയിക്കയും ചെയ്യും എന്നു
തേറിക്കൊണ്ടിരിക്കുന്നു.

ഇങ്ങ്ലീഷ് വിദ്യാഭ്യാസത്തെ ഏറ പ്രമാണിച്ചും രസിച്ചുംകൊള്ളുന്ന
ഇളന്തലമുറയുടെ ഉപകാരസന്തോഷങ്ങൾക്ക് വേണ്ടി അതാത് പകർപ്പിന്ന് ആധാരമായ
വേദവാക്യത്തെ ഇങ്ങ്ലീഷ് പരിഭാഷയിൽ ചേർത്തതല്ലാതെ സുവിശേഷസംഗ്രഹത്തെ
ചമെക്കേണ്ടുന്ന രീതിയും ക്രമവും ഇന്നതെന്നു സംക്ഷേപിച്ചു കാണിക്കയും
ക്രിസ്തജനനവർഷാദി കാലസൂക്ഷ്മങ്ങളെ വിവരിക്കയും ചെയ്തിരിക്കുന്നു. ഗ്രഹിപ്പാൻ
കഴിയുന്നവർ ഗ്രഹിപ്പൂതാക. ഗ്രഹിക്കാത്തവർക്കോ വ്യസനം ഏറ തോന്നരുതു.
വ്യാഖ്യാനസാരവും ഉപദേശപ്പൊരുളും എല്ലാവർക്കും ഒരു പോലെ അനുഭവിപ്പാറായി
വരുമല്ലോ. അതു കൂടാതെ കഥാസംബന്ധത്തേയും കാലനിർണ്ണയങ്ങളേയും മററും
അതാത് സ്ഥലങ്ങളിൽ വേണ്ടും പോലെ വർണ്ണിച്ചിട്ടുണ്ടു. കനാൻ ദേശത്തിൻ
ഭൂപടത്തേയും വായിക്കുന്നവരുടെ ഉപയോഗത്തിന്നായി ചേർത്തിരിക്കുന്നു.'

പല ഭാരതീയ ഭാഷകളിലും നവീന ഗദ്യത്തിന്റെ വളർച്ചയ്ക്കു
സഹായകമായതു മിഷണറി രചനകളാണ്. അവയിൽ ജോൺ ബുനിയന്റെ പിൽഗ്രിംസ്
പ്രോഗ്രസിന്റെ തർജമകൾപ്രത്യേക പരാമർശം അർഹിക്കുന്നു. 1847-ൽ കോട്ടയത്തും
1849-ൽ തലശ്ശേരിയിലും ഇതിന്റെ ആദ്യഭാഗം മലയാളത്തിൽ അച്ചടിച്ചു. രണ്ടു
തർജമകൾക്കും പിന്നീടു പതിപ്പുകളുണ്ടായി. (കൂടുതൽ വിവരങ്ങൾക്ക്: ചർച്ചയും
പൂരണവും 1989: 489-491). 1869-ൽ മംഗലാപുരത്ത് അച്ചടിച്ച സഞ്ചാരിയുടെ പ്രയാണം
ഇവിടെ പൂർണ്ണമായി ചേർത്തിട്ടുണ്ട്. മലയാള ഗദ്യത്തിന്റെ വളർച്ചയിൽ മിഷണറിമാർ
വഹിച്ച പങ്കു വിശദീകരിക്കാൻ ഇത് ഉപകരിക്കും. ബാസൽ മിഷണറിമാർ ഈ കൃതി
പാഠപുസ്തകമായി ഉപയോഗിച്ചിരുന്നു എന്നു മിഷൻ റിപ്പോർട്ടുകളിൽ നിന്നു
മനസ്സിലാക്കാം.

ഒന്നാംതരം മതസാഹിത്യമാണ് സന്മരണവിദ്യ. ഗുണ്ടർട്ടിന്റെ രചനകളിൽ
ജൂലി ഗുണ്ടർട്ടിന് ഏറ്റവും ഇഷ്ടപ്പെട്ട കൃതി ഇതായിരുന്നുപോലും! മരണത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/27&oldid=199716" എന്ന താളിൽനിന്ന് ശേഖരിച്ചത്