താൾ:33A11414.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 342 —

ഷ്ടരായി ദിവസം കഴിച്ചു. അപ്രകാരം നടക്കുമ്പൊൾ ആ ഒളം കൂടെ
അമൎന്നു ദെവാനുഗ്രഹത്താൽ സ്വാസ്ഥ്യം ഉണ്ടായി ചില എടുത്തും
കച്ചവടം ചെയവാന്തക്കവണ്ണം നാടുവാഴികളും കൂടകൂട അവൎക്ക അനു
കൂലരായി വരികയും ചെയ്തു. അവർ സിംഹളത്തിൽ പൊയ കമ്മാ
ളരെയും ആയവരൊട കൂട ഈഴവർ എന്ന ചെകവരെയും കപ്പലിൽ
കരെറ്റി കടത്തി കെരളത്തിൽ കൂടി ഇരുത്തുകയും ചെയ്തു എന്ന
ചില നാട്ടിൽ ചൊല്ലുന്ന പഴമ അപ്പൊൾ സംഭവിച്ച പ്രകാരം
തൊന്നുന്നു.

7

അതിന്റെ ശെഷം കനാനിലെ തൊമാ എന്ന വ്യാപാരി സു
റിയയിൽ നിന്നു വന്നു പെരുമാൾക്ക ഇഷ്ടനായി ചമഞ്ഞതിനാൽ
കൊടുങ്ങല്ലൂർ, അങ്കമാലി മുതലായ ദെശങ്ങളിൽ പാൎക്കുന്ന സഹൊദര
ന്മാൎക്ക ലൌകികത്തിങ്കൽ ഉപകാരിയായി ഭവിച്ചു. കാലത്തിന്നു ത
ൎക്കം ഉണ്ടു. തെക്കർ പറയുന്ന വൃത്താന്തം ആവതു_പണ്ടെ ക്രിസ്തിയാനി
കൾ ഇടയന്മാരില്ലാത്ത സമയത്തിൽ നന്നായി കുഴഞ്ഞു നാട്ടുകാരൊ
ട ഇടകലൎന്നു ശാസ്ത്രപുരാണങ്ങളെ കെട്ടു ക്ഷെത്രങ്ങളിൽ വഴിപാ
ടും നെൎച്ചകളും കഴിച്ചു നമശ്ശിവായ എന്ന പഞ്ചാക്ഷരം വശമാക്കി
തിരുനീറും പൂശി മാണിക്കവാചകരുടെ കൌശലം കൊണ്ടു 76 വീ
ടുകാർ പഞ്ചഗവ്യം സെവിപ്പാനും സമ്മതിച്ചു. ഇങ്ങനെ ശിവപു
ജക്ക യൊഗ്യത വരുത്തി മണിഗ്രാമക്കാർ എന്ന പെർ ധരിക്കയും
ചെയ്തു. ഹിംസിച്ചു വരുന്ന കാലങ്ങളിൽ ഇളകാതെ വിശ്വസിച്ചു
പൊന്നവർ 64 വീടുകാരിൽ ഉപദ്രവം മാറിയപ്പൊൾ ശെഷിച്ച-കു
ടിക്കാൎക്ക തരിശകൾ എന്നു ബഹുമാനനാമം ഉണ്ടായി. അപ്പൊൾ
(345 ക്രി) യരുശലെമിൽ നിന്നു അയച്ചിട്ടുള്ള കനായക്കാരൻ തൊമാ
മാർ യൊസെഫ മുതലായ ഉപദെഷ്ടാക്കന്മാരൊടും കൂട വന്നിറങ്ങി
മലയാളത്തിൽ കുടി ഇരുന്നപ്പൊൾ വാഴുന്ന ചെരക്കൊൻ പെരുമാ
ളെ കണ്ടു തിരുമുൽകാഴ്ചവെച്ചു ആദിത്യചന്ദ്രാദികളുള്ള നാളൊളം
ഭെദം വരാതിരിപ്പാൻ തക്കവണ്ണം ചെപ്പെടും എഴുതി വാങ്ങിച്ചു.
കൊടുങ്ങല്ലൂരിൽ നിന്നു മലയാളത്തിലുള്ള നസ്രാണികളെ ശിക്ഷാര
ക്ഷചെയ്ത നടത്തി അവനും സന്തതിയും 480 സംവത്സരം ഭരിച്ചു വ
രുമ്പൊൾ (825 ക്രി. കൊല്ലം ഒന്ന്) മാർ ചാവൊറും മാർ അപ്രൊ
ത്തും ഇങ്ങിനെ രണ്ടു മൂപ്പരും തവരിശു എന്ന കച്ചവടക്കാരന്റെ കൂട
വന്നു എന്നുള്ളത തെക്കെകൂറ്റുക്കാരുടെ പഴമ . തൊമ അന്നല്ല എകദെ
ശം 780 ക്രി. വന്നു എന്ന മറ്റു പലരും പറയുന്നതു പ്രമാണിപ്പാൻ
സങ്ങതി അധികം ഉണ്ടു. അന്നു കൊടുത്ത ചെപ്പെട്ടിൽ കാലപ്രമാ
ണം ഇല്ല. തൊമ എന്ന പെരും കാണ്മാനില്ല. മെൽപറഞ്ഞ മണിഗ്രാ
മം എന്ന അതിൽ എഴുതീട്ടുണ്ടു. കൊടുങ്ങല്ലൂരരികിൽ 244 ആന
ക്കൊൽ അളവിൽ കനായക്കാരന്നു കൊടുത്തദെശം തന്നെ എന്നു തൊ
ന്നുന്നു. ചെപ്പെടിന്റെ സാരം എങ്ങിനെ എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/414&oldid=199637" എന്ന താളിൽനിന്ന് ശേഖരിച്ചത്