താൾ:33A11414.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xv

ലൈബ്രറിയിലുണ്ട്. കേരള മാഹാത്മ്യം സൂക്ഷമമായി ഗുണ്ടർട്ടു പഠിച്ചു.
അതെക്കുറിച്ചു അദ്ദേഹമൊഴുതിയ കുറിപ്പുകൾ ഇപ്പോൾ ഫോട്ടോപകർപ്പായി
അച്ചടിച്ചിട്ടുണ്ട്. ഡോ. ആൽബ്രഷ്ട് ഫ്രൻസും ഈ ലേഖകനും ചേർന്നു
എഡിറ്റു ചെയ്തു അവതരിപ്പിക്കുന്ന ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥ
പരമ്പര (HGS) യിലെ വാല്യം 3.1 – Hermann Gundert: Quellen Zu Seinen
Leben und Werk കാണുക. സംസ്കൃത മൂലത്തിൽ നിന്നുള്ള ഉദ്ധരണികൾ,
മലയാള പദങ്ങൾ, ഇംഗ്ലീഷ് കുറിപ്പുകൾ എന്നിങ്ങനെ പലതും കലർത്തിയാണ്
ആ പഠനം അദ്ദേഹം രചിച്ചിരിക്കുന്നത്. അതിൽ നിന്ന് ഏതാനും പുറങ്ങൾ
ഇവിടെ ചേർക്കുന്നു.

കേരളോല്പത്തിയുടെ സ്വഭാവമുള്ള രണ്ടോ മൂന്നോ രചനകൾ കൂടി
ഓലകളിലും കടലാസിലുമായി ട്യൂബിങ്ങനിൽ കാണുന്നു. കേരള നാടകം
കടലാസു പകർപ്പായി സറ്റുട്ഗാർട്ടിലുണ്ട്. കൃത്യമായ വിവരങ്ങൾക്കു
ആൽബ്രഷ്ട്ഫ്രൻസ്, സ്കറിയാ സക്കറിയ:ഡോ. ഹെർമൻ ഗുണ്ടർട്ട് 1991; 185-
186 കാണുക. (ഇനിയഞ്ചോട്ട് ഡോ. ഹെർമൻ ഗുണ്ടർട്ട് 1991 എന്ന
ചുരുക്കപ്പേരിലായിരിക്കും ഈ ഗ്രന്ഥം സൂചിപ്പിക്കുക). ഇത്രയും വിസ്തരിച്ചത്
ഗുണ്ടർട്ടിന്റെ കേരളോല്പത്തി ആദരപൂർവം വിലയിരുത്തേണ്ട
അധ്വാനഫലമാണെന്നു സൂചിപ്പിക്കാനാണ്. കൈയ്യിൽകിട്ടിയ ഒരു ഓലപ്പകർപ്പ്
അച്ചടിയിലെത്തിച്ചു എന്ന മട്ടിൽ ആ പ്രയത്നത്തെ വിലയിരുത്തിക്കൂടാ.
ഗുണ്ടർട്ടിന്റെ ജീവചരിത്രരേഖകളും ഗ്രന്ഥശേഖരവും നൽകുന്ന പുതിയ
വെളിച്ചത്തിൽ കേരളോൽപത്തി കൂടുതൽ പ്രാധാന്യം നേടുന്നു. പ്രഗല്ഭനായ
ഒരു പാഠനിരൂപകന്റെയും സംയോജകന്റെയും വൈദഗ്ദ്ധ്യം
കേരളോല്പത്തിയിൽ പ്രകടതരമാണ്. ഡോ. എൻ.എം. നമ്പൂതിരി (കേരള
പഴമ, മാതൃഭൂമി 1988;'ആമുഖപഠനം X) വ്യക്തമാക്കുന്നതുപോലെ അച്ചടിമഷി
പുരണ്ട ആദ്യ പരമ്പരാഗത കേരള ചരിത്രം എന്ന ബഹുമതി 1843-ൽ
മംഗലപുരത്തു അച്ചടിച്ച കേരളോൽപത്തിക്കാണ്. അതിൽ കാണുന്ന അധ്യായ
വിഭജനം, ശീർഷകങ്ങൾ, അങ്ങിങ്ങു വലയത്തിൽ കാണുന്ന വിശദീകരണങ്ങൾ,
പാഠഭേദങ്ങൾ എന്നിവയെല്ലാം പ്രത്യേക പരിഗണന അർഹിക്കുന്നു.
ഏതെങ്കിലും ഒരു ഓലക്കെട്ടു മാത്രം ഉപയോഗിച്ചാണ് അദ്ദേഹം ഇതു
തയ്യാറാക്കിയതെന്നു വിശ്വസിക്കാൻ മനസ്സുവരുന്നില്ല. ഇതു
ഭാവിഗവേഷകർക്കു വിട്ടുകൊടുക്കാം. കേരളോൽപത്തിയിൽ ഒരിടത്തും
ഗുണ്ടർട്ടിന്റെ മിഷണറി വ്യക്തിത്വം നുഴഞ്ഞുകയറിയതായി കാണുന്നില്ല.
പഴഞ്ചൊല്ലുകളിൽ പോലും പ്രചാരണ ലക്ഷ്യങ്ങൾ ഘടിപ്പിക്കാൻ അദ്ദേഹം
ഒരുമ്പെട്ടു. കേരളപഴമയിൽ സ്വാഭിപ്രായങ്ങൾ ഒതുക്കി നിർത്തിയിട്ടുണ്ട്.
ലോകചരിത്രം, നസ്രാണികളുടെ പഴമ തുടങ്ങിയവയിൽ മിഷണറിയായ
ഗുണ്ടർട്ട് ആഖ്യാനത്തിന്റെ ഇടവേളകളിൽ കടന്നു വരുന്നുണ്ട്.
കേരളോൽപത്തിയിലൂടെ കേരളത്തെക്കുറിച്ചുള്ള കേരളീയുടെ കാഴ്ചപ്പാട്
അവതരിപ്പിക്കാൻ ഗുണ്ടർട്ടു സന്നദ്ധനായി. ഒരു മിഷണറിയിൽ നിന്നു
സാധാരണനിലയിൽ പ്രതീക്ഷിക്കാവുന്നതല്ല ഈ മനോഭാവം. പഴഞ്ചൊൽമാല,
നളചരിതസാരശോധന തുടങ്ങിയ കൃതികൾ മതദൂഷണ സാഹിത്യമായി നിറം
മാറിപ്പോയ കാര്യം ഓർമ്മിക്കുമ്പോൾ (വിശദവിവരങ്ങൾക്ക് ഹെർമൻ ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/19&oldid=199241" എന്ന താളിൽനിന്ന് ശേഖരിച്ചത്