താൾ:13E3287.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ

ജാതരായ് ദുരിതം ചെയ്തു ചത്തവർ
വന്നൊരദ്ദുരിതത്തിൻഫലമായി
പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു'

36. പ്ര. പാ. ഭേ: 'സുരലോകത്തിൽ നിന്നൊരു'
37. പ്ര. പാ. ഭേ: 'ചെയ്തവൻ'
38. 'നരൻചത്തു......നൃപൻചത്തുകൃമിയായ് പിറക്കുന്നു'

എന്ന ഭാഗത്തിനുള്ള പ്ര. പാ. ഭേ:
അസുരന്മാർ സുരന്മാരായീടുന്നു
അമരന്മാർ മരങ്ങളായീടുന്നു
അജം ചത്തുഗജമായ് പിറക്കുന്നു
ദ്വിജൻ ചത്തു ദ്വിജമായ് പിറക്കുന്നു
നരിചത്തു നരനായ് പിറക്കുന്നു
നാരിചത്തുടനോരിയായ് പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തുകൃമിയായ് പിറക്കുന്നു
പ്രസിദ്ധീകൃതപാഠങ്ങളിൽ തന്നെ ‘ഗജംചത്തങ്ങജമായ്പിറക്കുന്നു.' ഗജംചത്തു
ദ്വിജമായ് പിറക്കുന്നു. "ഗജം ചത്തങ്ങജവുമായീടുന്നു' എന്നിങ്ങനെ വ്യത്യാസ
ങ്ങളുണ്ട്.

39. പ്ര. പാ. ഭേ: 'മങ്ങുന്ന'
40. പ്ര. പാ. ഭേ: (1) ഭൂമിയീന്നത്രെ നേടുന്നു കർമ്മങ്ങൾ

(2) ഭൂമിയീന്നത്രെ നേടുന്നു ജീവന്മാർ

41. ഈ ഈരടിയുടെ സ്ഥാനത്തെ പ്ര. പാ. ഭേ:

'സീമയില്ലാത്തോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രെ നേടുന്നു ജീവന്മാർ
അങ്ങനെ ചെയ്തു നേടി മരിച്ചുടൻ
അന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തൊരു കർമ്മങ്ങൾ തൻഫലം'

42. 'തന്റെ' എന്നതിനുശേഷം ആവർത്തനത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നം
നൽകിയിരിക്കുകയാണ് കൈയെഴുത്തുപ്രതിയിൽ. 'തന്റെ തന്റെ' എന്നുപൂരിപ്പി
ച്ചിരിക്കുന്നു.
43. പ്ര. പാ. ഭേ: കൊണ്ടു പോന്ന
44. പ്ര. പാ. ഭേ:

(1) കർമ്മങ്ങൾക്കു വിളനിലമാകിയ
(2) കർമ്മങ്ങൾക്കു വിഭവിയതാകിയ (പി. സോമൻ സ്വവ്യാഖ്യാനത്തിൽ നൽകിയി
രിക്കുന്ന പാഠഭേദം) (പി. സോമൻ, പൂന്താനം പാഠവും പഠനവും, കേരളഭാഷാ
ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 1991)
(3) കർമ്മങ്ങൾക്കു വിളഭൂമിയാകിയ

45. 'കർമ്മബീജം വരട്ടികളഞ്ഞുടൻ

കർമ്മനാശം വരുത്തെണം എങ്കിലും
ഭാരതമായ ഖണ്ഡം ഒഴിഞ്ഞുള്ള
പാരിൽ എങ്ങും എളുതല്ല നിർണ്ണയം'.
എന്നു നാലു വരി കൈയെഴുത്തുപ്രതിയിൽ കാണുന്നുണ്ട്. പക്ഷേ 'കർമ്മനാശം
വരുത്തെണം എങ്കിലും' എന്ന വരിക്കുതാഴെ അടിവരയിട്ട് മറ്റുമൂന്നു വരികൾ

122

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/124&oldid=201799" എന്ന താളിൽനിന്ന് ശേഖരിച്ചത്