താൾ:മണിമഞ്ജുഷ.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലഗ്നമായ്ക്കാണ്മൂ മുന്നിൽ ദ്രവമൊന്നതേതാ, മ--
ബ്ഭഗ്നതൻ തപ്താശ്രുവോ? പ്രേതത്തിൻ ഹൃദക്തമോ?
മദിരാപിശാചിയോടന്ത്യമാമാമന്ത്രണം
മതിമാൻ ഭദ്രനേവമാചരിച്ചനന്തരം
ഏതകാലമാകിലുമാകട്ടെ; ഭൈക്ഷ്യം നേടി-
പ്രീതനായ് തൻപൈതലിൻ സൗഹിത്യം വളർത്തിനാൻ
ശ്രേഷ്ഠമാമാചാരത്താൽ ചെറ്റുനാൾപോകെത്തീർന്നാ--
നാഢ്യനാ, യരോഗിയായ്, മൈത്രനായ്, മഹാത്മാവായ്.
തിന്മകൾക്കെല്ലാം തിന്മ ലോകത്തിൽ മദിരതാൻ;
നന്മകൾക്കെല്ലാം നന്മ പതിദേവതയും താൻ


ഐക്യഗാഥ

മ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്റെ
മർമ്മരവാക്യത്തിന്നർത്ഥമെന്തോ?
എന്നയൽക്കാരനിൽനിന്നു ഞാൻ ഭിന്നന--
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ
മാനത്തു വട്ടത്തിൽപ്പാറുമിപ്പക്ഷിതൻ
തേനൊലിക്ഷാനത്തിൻ സാരമെന്തോ?
എന്നയൽനാട്ടിൽനിന്നെൻനാടു വേറെയ--
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു
തൻതിരമാല തന്നൊച്ചയാലീയാഴി
സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി--
താകവേ തൊട്ടറിഞ്ഞോതിടുന്നു.
വ്യോമത്തിൽ നിന്നിടിദ്ദുന്ദുഭി കൊട്ടിയി-
ക്കാർമുകിലെന്തോന്നു ഗർജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മദ്ധ്യത്തിൽ നിന്നുരയ്പൂ
മന്ദമെൻഹൃ,ത്തതിൻ സ്പന്ദത്താൽച്ചെയ്യുമീ--
മന്ത്രോപദേശത്തിൻ മർമ്മമെന്തോ?
ആപ്പരബ്രഹ്മം താൻ ഞാനെന്നു കൂറുന്നു
രാപ്പകലെന്നോടെന്നന്തര്യാമി


ഭാമ

ണ്ണിയുഷസ്സൊളിചിന്നിയുയർന്നുച്ചയായി;
പിന്നെയങ്ങു നിറം മങ്ങിയന്തിയുമായി.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/25&oldid=174070" എന്ന താളിൽനിന്ന് ശേഖരിച്ചത്