താൾ:കിരണാവലി.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കാലാനുകൂലനയഭേദമുരീകരിച്ചു
വേലാവലിലംഘി കുശലം പ്രജകൾക്കു നൽകി
ചേലാർന്നു മിന്നുമൊരു തന്നുടെ നാടുയർത്തി
നാലാഴികാഞ്ചിനടുനായകമാക്കിടുന്നോൻ.       3

ഘോരാപരാധശതമേതൊരു പഞ്ചപാപി
പാരാതെ ചെയ്കിലുമതിൽപ്പരമാണുപോലും
വാരാളുകുൾത്തളിരിൽ വൈരമുദിച്ചിടാത്ത
ധീരാഗ്രഹൻ; കലിയുഗത്തിലജാതശത്രു.       4

സമ്പത്തിൻവച്ചു മദമില്ല; വിപൽദ്രുമത്തിൽ-
കൊമ്പത്തു ദുർവിധി കയറ്റുകിലത്തലില്ല;
കമ്പത്തെ വിട്ടു കരളിൽക്കമലാമണാളൻ--
തൻ പത്തു രണ്ടു പൊഴുതും കരുതുന്ന ധന്യൻ;       5

പേരിന്നുവേണ്ടിയൊരു കൃത്രിമചര്യയില്ല;
ഭൂരിപ്രശംസയിലശേഷമസൂയയില്ല;
പാരിൽ ഫലത്തെ നിനയാതെ പരാർത്ഥകർമ്മം
നേരിട്ടു ചെയ്‌വൊരു നിരീഹരിലദ്വിതീയൻ.       6

അന്നമ്മഹാരജതജൂബിലിയുത്സവത്തിൽ
തൻനല്പ്രജാവലി പിരിച്ച ധനത്തിനാലേ
"അന്നം ദരിദ്രനരുളീടണ"മെന്നുമാത്ര--
മുന്നമ്രമോദമുരചെയ്തൊരുദാരശീലൻ;       7

സവ്യാപസവ്യകരയുഗ്മമുയർത്തി നിത്യ--
മവ്യാജഭക്തിയോടു തൻ പ്രജകൾക്കുവേണ്ടി
ഭവ്യാപ്തി നേർന്നു പരിതൃപ്തിയെ നേടിടുന്ന
ദിവ്യാമലാത്ഭുതചരിത്രപവിത്രിതാശൻ;       8

ധർമ്മത്തിനാശ്രയപദം; ധര നട്ട പുണ്യ--
കർമ്മദ്രുമത്തിൽ വിലസുന്ന ഫലകാണ്ഡം;
ശർമ്മത്തിനുള്ള വിളഭൂമി; സമസ്തശാസ്ത്ര--
മർമ്മത്തിനും മഹിതടീക;മഐയഭൂപൻ (കുളകം)       9

ഈ നല്ല വഞ്ചിവസുധാവലശാസനന്റെ
മാനംവരയ്ക്കുയരുവോരപദാനമോർത്താൽ
നൂനം കരിങ്കരളനും കളവല്ല കണ്ണി--
ലാനന്ദബാഷ്പമറിയാതെ നിറഞ്ഞുപോകും       10

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/68&oldid=173071" എന്ന താളിൽനിന്ന് ശേഖരിച്ചത്