താൾ:കണ്ണൻ.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
48 കുണ്ടൂർ നാരായണമേനോൻ


ഒറ്റയ്ക്കിവണ്ണമെതിരിട്ടവനോടു പാര-
മുറ്റംകലർന്നൊരെതിരാളികളാർത്തെതിർത്തു
അറ്ററ്റു മന്നിൽ നിറയും തലയാലെ തന്റെ
കുറ്റങ്ങളെറ്റൊരടവപ്പടയാളി കാട്ടി.        158

കാളും കുറുമ്പൊടവനന്നു തുണയ്ക്കു മറ്റൊ-
രാളും വരാതെ തനിയേ പലരോടുമേറ്റ്
ആളുന്ന തിയ്യൊടെതിർവമ്പു വെളിപ്പെടുത്തി
വാളും തുടച്ചരിയകൊച്ചൊടടുത്തുരച്ചു:        159

കൂറാലെ നിന്നുടയ തോഴി പുലർച്ചയോടി-
ച്ചോരാളണഞ്ഞറിവു തന്നൊരു നേരമേ ഞാൻ
പേരാളിമാർ ചിലരൊടൊത്തുടനോടിവന്നേൻ
പേരാളിടുന്ന കടവാർമുടി ചേർന്ന മുത്തേ!        160

'ഇന്നിപ്പുറപ്പെടുക'യെന്നു പറഞ്ഞു കൈവാൾ-
തന്നിൽപ്പെടുന്ന ചുടുചോര തുടച്ചുനിൽക്കേ
മന്നിൽപ്പുകഴ്ന്നൊരവനൊട്ടകലത്തു കണ്ടൂ
മുന്നിൽപ്പടയ്ക്കു പലരൊത്തു വരുന്ന വട്ടം.        161

'വാളേ! തെളിഞ്ഞിടുക നിൻപണി തീർന്നതില്ല
നാളേയ്ക്കു നീട്ടീടുക നിന്റെയുറക്കമെല്ലാം
ആളേറെയുണ്ടിത പടയ്ക്കു വരുന്നു തേൽചൊ-
ല്ലാളേ! നിനക്കിനിയുമിന്നൊരു കാഴ്ച കാണാം'.        162

എന്നും പറഞ്ഞരിയകണ്ണനവന്റെകൂടെ
വന്നുള്ള കൂട്ടരെയവൾക്കു തുണയ്ക്കു നിർത്തി
മിന്നുന്നൊരാക്കൊടിയ വാളുമുലച്ചു നേരേ
ചെന്നുൾക്കുറുമ്പൊടണയും പടയിൽക്കടന്നു.        163

ചുറ്റും നിറഞ്ഞ പടയാളികളമ്പരന്നു
ചുറ്റുംപടിക്കു ചില നല്ലടവന്നു കാട്ടി
ചെറ്റും പരിക്കുകളുടൽക്കു പെടാതെ പോരി-
നേറ്റുള്ള കൂട്ടരുടെ വെട്ടു തടുത്തുനിന്നു.        164

ആളേറെയൊത്തുടലിലൊക്കെ മടുത്തു വെട്ടും
വാളേറെയൂക്കോടു കടയ്ക്കൽ മുറിക്കയാലേ


കോമപ്പനിലെ ശ്ലോകം 107 ആവർത്തിച്ചിരിക്കുന്നു. അന്വയത്തിനു ഭംഗം വരുമെന്നതിനാൽ എടുത്തുമാറ്റിയിട്ടില്ല.

--എഡിറ്റർ


"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/21&oldid=216581" എന്ന താളിൽനിന്ന് ശേഖരിച്ചത്