താൾ:കണ്ണൻ.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
46
കുണ്ടൂർ നാരായണമേനോൻ
 


അമ്മാതിരിയ്ക്കരിയ കണ്ണനകന്നെഴുന്ന
വന്മാൽ കുറപ്പതിനു കൊച്ചുപരിക്കു നോക്കി
തന്മാർനിറഞ്ഞ മൂലമേൽ മിഴിചേർത്തിരിക്കെ-
യമ്മായിചെന്നവളിരിപ്പൊരു മച്ചിലെത്തി.        141

പട്ടിട്ടു നല്ലൊരു പരുങ്ങൽകലർന്നു കൊങ്ക-
മൊട്ടിന്‌മല, ച്ചൊടികൾകൊച്ചുമറച്ചുകയ്യാൽ
പാട്ടിൽതെളിഞ്ഞിരവിലെപ്പണിയിപ്പരുങ്ങൽ
കാട്ടിക്കൊടുത്തു കിഴവിയ്ക്കു പറഞ്ഞപോലെ.        142

മെത്തപ്പുറത്തുടയ കൂത്തുമകത്തു മുമ്പി-
ല്ലാത്തത്തരത്തിലൊരു മോടിയുമൊക്കെനോക്കി
അത്തവ്വു മുത്തിയവൾതന്റെനടപ്പിലുണ്ടു
ചീത്തമെന്നുടനുറച്ചവിടം വെടിഞ്ഞു.        143

തൻതോഴിയോടിതുകളോതിയ കൊച്ചു പിന്നെ-
യെന്തോവരുന്നതിനിയെന്നൊരുപേടിയാലേ
വെന്തോരകത്തളിരൊടന്നു കുളിച്ചുപോയി-
പ്പന്തോടിടഞ്ഞമുലയാൾ തെളിവറ്റുവാണൂ.        144

അമ്മായികണ്ടതുടനെയെത്തിയുരച്ചുകേട്ടോ-
രമ്മാമനന്നു മരുമക്കളെയും വരുത്തി
വന്‌മാലൊടൊക്കെയറിയിച്ചു 'നമുക്കുവിട്ടി-
ലിമ്മാതിരിപ്പണികൾ നിർത്തണ'മെന്നുറച്ചൂ.        145

'ഈച്ചീത്തയാകിയ നടപ്പു തുടങ്ങിയോരു
കൊച്ചീനിലയ്ക്കമരുകിൽ തറവാടു കെട്ടു
വെച്ചീടൊലാ കഴുവിലേറ്റണ'മെന്നുമീറ-
വാച്ചീടുവോരു മരുമക്കളുമെന്നുരച്ചൂ.        146

മാലാർന്നു പിന്നെയവർ കൊച്ചൊടു 'നേരു ചൊല്ലാ-
ഞ്ഞാലാടലാം പറയുകെ'ന്നുര ചെയ്ത നേരം
'കോലാട്ടുകണ്ണനിവളിൽ കനിവാണ്ടിതെ'ന്നാ-
പ്പാലായിടഞ്ഞ മൊഴിയാളുമുറച്ചുരച്ചു.        147

കോലാട്ടുകണ്ണനൊടു പെങ്ങളണഞ്ഞതോർത്തു
മാലാർന്നു തെല്ലിടയിരുന്നവരീറയോടേ
'ചേലാകയില്ല കൊല ചെയ്യണമിപ്പോളല്ലാ-
ഞ്ഞാലാടലോകമിവളിത്തറവാട്ടിനെ'ന്നാർ        148

ചൊന്നാളതിന്നരിയ കൊച്ചിതു പന്തിയല്ല
നന്നായ് നിനച്ചു തറവാടിതു കാത്തുകൊൾവിൻ!

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/19&oldid=216579" എന്ന താളിൽനിന്ന് ശേഖരിച്ചത്