താൾ:ഉമാകേരളം.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അലസാക്ഷി തിരഞ്ഞു ബാലരെ-
ത്തിലഖണ്ഡങ്ങൾകണക്കു സൂക്ഷ്മായ്..”       11

അതിപാതകമാർന്നവന്നധി-
ക്ഷിതി പഞ്ചാക്ഷരബോധമെന്നപോൽ.
പതിവിൻപടി പുത്രവീക്ഷണം
സതിയാൾക്കന്നു ലഭിച്ചിടാതെ പോയ്..”       12

ഭയശങ്കകളാർന്നു പിന്നെയും
കയൽകുപ്പുംമിഴി തൻ തനുജരെ
രയമോടു വിളിച്ചുനോക്കിനാൾ;
യേയില്ലാത്തവനല്ലി ദുർവിധി?..”       13

“മണിയേഴു കഴിഞ്ഞു; മോശമീ-
പ്പണി! പാൽ‌ക്കഞ്ഞി തണുത്തു ചീത്തയായ്!
മണിയുണ്ണികളെങ്ങു? നിങ്ങളെ-
ക്കണികാണാതെയിരിപ്പതെങ്ങനെ?..”       14

മതി,യെന്തു കുറുമ്പി,തെങ്ങുവാൻ
ചതിയിൽ‌പ്പോയ് മറയുന്നു മക്കളെ?
ഗതികെട്ടു തിരിഞ്ഞു തള്ള;സ-
മ്പ്രതി വന്നമ്പൊടൊരുമ്മ നലകുവിൻ..”       15

ഒളിയെന്തിന നിങ്ങൾ വീണ്ടുമീ-
യൊളിയേന്തുന്നതു പിഷ്ടപേഷണം
കളിയല്ലരികത്തു വന്നക-
ക്കുളിരേകീടുവി,നമ്പരന്നു ഞാൻ..”       16

അരുതിങ്ങനെ ജാലവിദ്യ,യെ-
ന്നരുമപ്പെട്ട കിടാങ്ങളല്ലയോ?
വരുവിൻ മടിവിട്ടടുക്കൽ; ഞാൻ
തരുവൻ വേണ്ടതു; തർക്കമെന്തതിൽ?’..”       17

പലതിത്തരമോതിനോക്കിയും
ഫലമില്ലാതെ ഭവിക്കകാരണം
മലപോലെഴുമു.ള്ള.മാലിനു-
ള്ളിലപോലാടി വിറച്ചു തയ്യലാൾ..”       18

‘ശിവനേ! കഥയെന്തു? കാണ്മതി-
ല്ലിവരെ,ദ്ദൂർഘടമെന്തു പറ്റിയോ?
ഇവൾ ദുർഭഗ, വീണ്ടുമീശ്വരൻ
നവദു:ഖത്തെ വരുത്തിവച്ചുവോ?..”       19

ഇതുനാൾ ബത! ശയ്യയിൽ കിട-
ന്നതു പോൽ തോന്നുവതില്ല കുട്ടികൾ;
പുതുമെത്തവിരിപ്പുടഞ്ഞു കാ-
ണ്മതുമീ,ല്ലീശ്വര! ചെയ്‌വതെന്തു ഞാൻ?..”       20

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/85&oldid=172936" എന്ന താളിൽനിന്ന് ശേഖരിച്ചത്