താൾ:ഉമാകേരളം.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേവദേവ! കമലാക്ഷ! പാഹിമാ'—
മേവമോതിയെഴുന്നേറ്റു മന്നവൻ        42

മെത്തവിട്ടുഴറി വേഗമച്ഛഭാ—
സ്സൊത്ത നല്ലൊ,രു സരസ്സിൽ മഗ്നനായ്
ചിത്തഭക്തിയൊടു ദേവകാര്യവും
സത്തമൻ നൃപതി ചെയ്തു വേണ്ടപോൽ.        43

പിൻപനന്തശയനസ്ഥമാം രമാ—
ശമ്പ പുൽകുമജിതാംബുദത്തിനെ
കമ്പമറ്റു തൊഴുവാൻ വിശിഷ്ടമാ—
മമ്പലത്തിനകമെത്തി മന്നവൻ.        44

പാവനം ഭവഭയങ്കരാടവീ—
ദാവപാവകവിപാകമാസ്ഥലം
ദേവരാജനയനേർഷ്യ വായ്ക്കുരാ—
ബ്ഭുവലാന്തകനു നൽകി സമ്മദം.        45

ലോകലോചനരസായനായിതം,
ശ്രീകരം ശിവദഭീഷ്ടസാധകം,
ഏകമത്ഭുതമമേയവൈഭവം,
നാകനാഥവിധിശംഭുദുർലഭം.        46

ഭോഗവൽപ്രഥിതശയ്യമേല്പരം
യോഗനിദ്ര തുടരുന്ന തമ്പുരാൻ
ആഗമപ്പൊരുൾ വിളങ്ങുമമ്പലം
രാഗരോഗമഹനീയഭേഷജം. (യുഗ്മകം)        47

താൻ തനിക്കു മതിയെന്ന ഭാവവും
കാന്ത കാശിവയിലുള്ള കാമവും,
ഭ്രാ,ന്തബദ്ധ,മരുതെന്നറിഞ്ഞിടും
സ്വാന്തമേവനുമതോടടുക്കുകിൽ.        48

ദേഹതുച്ഛതയറിഞ്ഞുകൊള്ളുവോർ,
മോഹമറ്റു ശരമുറ്റിരിക്കുവോർ,
സോഹരീശനിതി ബോധമാളുവോർ,
ശീഹരിപ്രഥിതഭക്തസത്തമർ.        49

വായനയ്ക്കു ചിലർ കോപ്പുകുട്ടിനാ—
രായപോലെ ഭജനത്തിനെത്തിനാർ;
ഗേയമായ തിരുനാമമോതിനാർ.
മായമറ്റു നമനം തുടങ്ങിനാർ. (യുഗ്മകം)        50

മേനിയും മനവുമൊപ്പമായ് വൃഥാ—
ഹാനി കൊൾവതിനു സൽപ്രദക്ഷിണം
താനിയറ്റുമനവദ്യഭാവ്യരാം
ജ്ഞാനികൾക്കുമളവില്ല തദ്ദിശി.        51

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/52&oldid=208121" എന്ന താളിൽനിന്ന് ശേഖരിച്ചത്