ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കക്ഷം ...........................................................................................................൨൭൩(273)
ഓദ്ധിഷ്ഠനന്യൻ രിപുവിന്റെ ഹുക്ക
വലിച്ചു മത്താ,ർന്നഭിലാഷമൊന്നും;
ഫലിച്ചിടും മുൻപു തിരിക്കമൂലം
ചടപ്പിച്ചു മന്ദം വിരൽ മൂക്കിലൂന്നി .................................................................൭൦(70)
ഇവണ്ണമപ്പുമിനു കേരളക്ഷമാ-
ധവന്റെ സൈന്യം നടകൊണ്ടിടുന്നു,
അവന്യപത്യത്തെ ലഭിച്ച പിൻപു-
പ്ലവംഗർ സാകേതപുരിക്കുപോലെ.................................................................൭൧(71)
കുഴക്കുന്നിർന്നുള്ളിനു താപമറ്റു;
തഴയ്ക്കു മേൽ വഞ്ചിതധരിത്രിയെന്നായ്
മുഴക്കമാട്ടും പടഹം കഥിപ്പു
മഴയ്ക്കുമുൻപുള്ളൊരിടിക്കു തുല്യം .....................................................................൭൨(72)
പുരസ്ഥമദ്ദുന്ദുഭിയൊച്ചകേട്ടു
പരം കൃതാർത്ഥത്വമിയന്നിടുന്നു,
വരം തരാൻ വന്ന പുരാന്റെ ശംഖ-
സ്വരം തപം ചെയ് വൊരു ഭക്തർപോലെ. ................................................൭൩(73)
നിരന്തരം പൌരമനസ്സിൽ വാഴു-
മൊരമ്മഹാഭീതിപിശാചിതന്നെ
വിരട്ടുവാൻ ശംഖരവാഗ്ര്യമന്ത്ര-
മുരയ്പു സേനാധിപമാന്ത്രികന്മാർ....................................................................൭൪(74)
മുറയ്ക്കു മൂർച്ഛിച്ച ജനത്തെ വെന്നി-
പ്പറയ്ക്കെഴും ധ്വാനമുണർത്തിടുന്നു;
ഉറക്കെ മൂളും മണിതന്നലാറ-
മുറുക്കമാളും നരരെക്കണക്കെ......................................................................൭൫(75)
പരക്കവേ ശൂന്യതയാർന്നിരുന്ന
പുരം ജനത്താൽത്തെളിയുന്നു വീണ്ടും,
പരം സുമത്താൽ ശിശിരർത്തുമാറും
തരത്തിലാരാമതലംകണക്കെ.....................................................................൭൬(76)
പുരിക്കു പൌരപ്പടി പോയ വൃത്തി
ശരിക്കു വീണ്ടും ക്രമമായ് വരുന്നു;
സ്ഫുരിക്കുമാധേയ ഗുണത്തെയെന്നും
വരിക്കുമാധാരവുമെന്നു ഞായം......................................................................൭൭(77)
നവങ്ങളാം ചന്ദനപുഷ്പഗന്ധ-
ദ്രവങ്ങളാൽ പൌരർ ഗൃഹങ്ങൾ മുക്കി
അവയ്ക്കുമാമോദഗുണത്തെ മേന്മേൽ
നവത്തൊടും തങ്ങൾ കണക്കണയ്പൂ............................................................൭൮(78)
അടിപ്പുതൊട്ടുള്ളവ ചെയ്തൊരുക്കി
വെടിപ്പു വീഥിക്കരുളുന്നു ലോകർ,