താൾ:ഉമാകേരളം.djvu/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> സഞ്ചായപ്പരിഷ മഹാവനത്തിലാദ്യം സഞ്ചാരത്തിനു വഴി വെട്ടിടുന്ന മട്ടിൽ അഞ്ചാതുള്ളരിചമുവിൻ നടുക്കുകൂടി- ത്തൻ ചാട്ടം തരമൊടു ചെയ്തു ധൈര്യശാലി        67


തുമിന്നൽക്കൊടിയുടെ ലീല കാട്ടിയപ്പോൾ ഭൂമിത്തട്ടുദധി മരുൽസുതൻകണക്കെ, നാരിമെട്ടെഴുവതിന്നു മുൻപിലാരും കാമിക്കും കരബലമോടവൻ കടന്നു.        68


ഹാ! തന്മെയ്‍നടുവിൽ മുറിഞ്ഞു രണ്ടു തുണ്ടാ- യാതങ്കപ്പെടുമഹി ചെറ്റിഴഞ്ഞു പോയാൽ ഏതറ്റംവരെയിഴയും? വരച്ചയാരും ഹ്രീ തങ്കേണ്ടിതിലിതി ഭൂപയോധർ ചൊന്നാർ        69


ഒന്നായ് നാമൊരു രിപൂവിന്റെ പിമ്പു പാഞ്ഞാൽ നന്നാവി,ല്ലനുചരനൊക്കെ നിൽക്ക; വേഗാൽ ഇന്നാമേ മുകിലനെ വെന്നു ബന്ദിയാക്കാ- മെന്നാരാൽ ക്ഷിതിപതി കേരളാഖ്യനോതി.        70


മൗനത്താലനുമതി കൂട്ടർ നൽകിയപ്പോ- ളാനന്ദത്തൊടു പുരളീമഹീമഹേന്ദ്രന്ഡ ഊനംവിട്ടുഴറി മുയൽക്കിടാവുതൻ പി- മ്പേനം കണ്ടിളകിന വിശ്വകദ്രൂപോലെ.        71


വമ്പാളും നൃപതി വമൊല്ലയെന്നുരച്ചും, തമ്പാർശ്വം തടവുപെടാതെ കാത്തു കൊൾവാൻ അമ്പാമ്മാറകരതിലാർന്നു പിന്തുടർന്നാർ തമ്പാനും തരമൊടു ധൈര്യമുള്ള സായ്പും        72


ആ വമ്പർക്കുടയ ഹയങ്ങളെജ്ജയിപ്പാൻ ദൈവം തൽ പദയുഗളിക്കു വേഗമേകി വൈവശ്യം വളരുകിലും നിനച്ച കാര്യം കൈവന്നാ പ്രഭു ശിബിരത്തിനുള്ളിലെത്തി        73


കൊന്നാലും ശരി കതകാരുമേ തുറക്കൊ- ല്ലെന്നായ് തൽഭടമൊരു പത്തുപേരൊടോതി തന്നാശച്ചെടിയിലെഴും ഫലം പറിപ്പാൻ ചെന്നാനക്കുടിലനകത്തു ദൈന്യമെന്യേ        74


വേഗത്തിലാക്കതകടച്ചതി ദുഷ്ടദൈവ- യോഗത്തിനാലുമകതാർ തെളിയാത്ത പാപി ഭോഗത്തിലാശയൊടു പാഞ്ഞു, വിടർക്കലങ്ഗ- രോഗത്തിനന്തകനൊഴിഞ്ഞൊരു വൈദ്യനുണ്ടോ?        75

                           പതിന്നാലാം സർഗ്ഗം സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/153&oldid=172802" എന്ന താളിൽനിന്ന് ശേഖരിച്ചത്