താൾ:ഉമാകേരളം.djvu/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഒരുമയൊടുയരെപ്പറന്നുപോവാൻ വിരുതു വിശൃംഖലമായസുക്കൾ നേടി.        98


എതിരിലണയുവോർക്കു വാനിലേറു- ന്നതിനു ശരാസമെളുപ്പമേറ്റമേകി; പതിവിനു ഗുണി നൂനമാർക്കുമുച്ചൈർ- ഗ്ഗതിയരുളുന്നു സമക്ഷമാർന്നിടുമ്പോൾ.        99


ഉരുവിലൊരിഷു പാഞ്ഞിടുമ്പോഴെന്തി- ന്നിരുതരമാശുഗമായതങ്കിലെന്നായ് കരുതി, യതിഥിയെത്തനിച്ചു വാഴ്കെ- ന്നരുളി വെളിക്കു കടന്നു ജീവവായു.        100


തൊലി, കുടൽ, വപ, യസ്ഥി, മജ്ജ, ഗുന്മാ- വലി, തല, കൈ, കരൾ, കാ, ലസൃക്കു, മാംസം, കലിതരസമിവറ്റപൂണ്ടു കാണായ് കലി കളിയാടിന കാശ്യപീവിഭാഗം        101


തരുണികൾ ദിവി സംഭരിച്ചുവെച്ചു- ള്ളൊരു ഹരിചന്ദനമാല തീരുവോളം അരുളണമിഷു തന്റെ യോധനെന്നായ്- ക്കരുതി നിഷംഗഭംഗമായ് വിളങ്ങി.        102


കുതുകമൊടു തനിക്കൊരൊറ്റയമ്പേൽ- പ്പതുമെളുതല്ലതുകൊണ്ടുരസ്സുതന്മേൽ അതുലപരിഭവം കലർന്നു മുറ്റും മുതുകു ഭടർക്കു വിരിഞ്ചനെപ്പഴിച്ചു.        103


നിണമുടലിൽ മുഴുക്കെയാർന്നു മിന്നൽ- പ്പിണരൊളിപൂണ്ടൊരു വാളിളക്കി യോധർ ചുണയൊടരിശിര, സ്സിരമ്മദത്തി- ന്നിണപെടുമൊച്ചയൊടൊത്തു വീഴ്ത്തി മന്നിൽ.        104


അടർതുടരുമിടയ്ക്കു മുന്നിൽ നില്ക്കും ഭടർ മൃതരായൊരു കാഴ്ച പിന്നിൽ നില്പോർ പടനടുവിലവർക്കു കൈക്കലായോ- രിടമകതാരിൽ നിനയ്ക്കയാൽ സഹിച്ചു.        105


ജയമുടയ ഭടന്റെയല്ല, വാന- ക്കയൽമിഴിയാളുടെ, കൈകൾതാൻ കഴച്ചു; നിയതമവനിലല്ല വാച്ചതന്തർ- ഭയ, മിള താങ്ങിന സർപ്പരാട്ടിലത്രേ.        106


അടരിടുമിനജന്നു മണ്ടയോടാ- മുടമ പെരുത്തൊരു വീരപാണപാത്രം സ്ഫുടമരുളി വിശിഷ്ടരക്തമദ്യം ഭടരതിനുള്ളിൽ നിറച്ചൊഴിച്ചുവെച്ചു.        107

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/143&oldid=172791" എന്ന താളിൽനിന്ന് ശേഖരിച്ചത്