താൾ:ഉമാകേരളം.djvu/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മറുതല തലപൊക്കി വഞ്ചിരജ്യം
പൊറുതി കെടുന്നതു പോറ്റി കാണ്മതില്ലേ?
ചെറുതൊരു തുണചെയ്തിടയ്കിലെല്ലാ-
മറുതിവരുന്നതിനൽപമല്ല യോഗം.        32

കഴിവൊരുവക വിട്ടു പോയിടേണ്ടും
വഴിയറിയാതെ കുഴങ്ങിനിൽക്കുമെന്നെ
മിഴിമുനയിണകൊണ്ടു പോറ്റി തെല്ലൊ-
ന്നൂഴിയുകിൽ ഞാനുടനൂഴിയൊക്കെ വെല്ലും.        33

തുണ തിരുവടിയെങ്കിലെന്റെ വാളി-
ന്നിള ഹരിതൻ ശതകോടികൂടിയല്ല;
ക്ഷണമതു വെടിയിൽപ്പവിക്കുണക്ക-
ത്തൃണവുമറുപ്പതെളുപ്പമല്ലൊരൽപം.        34

തിരുവടി കുലവില്ലു, വില്ലെടുക്കു-
ന്നൊരു കരമക്കരമാളുമാളുമെന്നായ്
കരുതിടുമടിയന്റെ കൈയുയർത്തി-
പ്പൊരുതുക; വെല്ലുക പോറ്റിതന്നെ പോരിൽ.        35

നരപതി നരകാരിയായ ദാമോ-
ദരനെ നിനച്ചിതുപോൽ സ്തുതിച്ചനേരം
നിരവധി ബലശാലിയായ് ഭവിച്ചാൻ,
വരസുധയുണ്ട വലപ്രമാഥിപോലെ.        36

ദിതിജരിപു കൃപാഭിധാനമാകും
ക്ഷിതികലരാത്തൊരിരുമ്പുചട്ട ചാർത്തി
ക്ഷിതിപതി രണഭൂവിലെത്തി, കോടി-
ക്കതിരവർതന്നൊളി പോംവഴിക്കു വീശി.        37

പടരുമൊരരിശത്തൊടൊത്തു സേനാ-
പടകൾ മത്സരബുദ്ധിപൂണ്ടു തമ്മിൽ
പട പൊരുതുവതിന്നുഋച്ചുകേറി-
പ്പടഹമടിച്ചു മുഴക്കി പാരമപ്പോൾ.        38

വളരുമൊരു മദത്തൊടൊത്ത ദന്താ-
വളനിരതൻ ചെവിയാട്ടിടുന്ന കാറ്റാൽ
ഇളകിയ പൊടി, യായതിന്റെ ദാന-
പ്രളയപയോനിധി പങ്കമായ്ച്ചമഞ്ഞു.        39

ഗജപരിവൃഢങ്‌ക്തി കർണ്ണതാല-
വ്യജനപരമ്പര വീശിയെത്തിടുമ്പോൾ
നിജ ചിറകുകൾ വിണ്ടുമാർന്നു ശൈല-
വ്രജമണയുംപടി ജിഷ്ണുയോധരോർത്തു.        40

തുരഗഖുരമടിച്ചടിച്ചുയർത്തി
സ്സുരപഥമോളമണഞ്ഞ രേണുജാല

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/136&oldid=172783" എന്ന താളിൽനിന്ന് ശേഖരിച്ചത്