താൾ:ഉമാകേരളം.djvu/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

കലാശമിദ്ധരുടെ ജീവനാശമായ്- ക്കലാഢ്യരും കരുതുമശങ്കമജ്ഞരും.        51


ശരിക്കു നാമഖിലരുമൈകമത്യമാർ- ന്നിരിക്കിലേ ധരണി നമുക്കിണങ്ങിടു; ഒരിക്കലൊന്നിടയുകിലക്കണക്കു ക- ണ്ടരിക്കു കീഴ്പ്പെടുമതു നിർവിവാദമായ്.        52


കടുത്തതാം ഗ്രഹണിയിൽ നാവിനും രസം മടുത്തുപോയിടുവതിലെന്തൊരത്ഭുതം? അടുത്ത വീടെരിയുകിലാരു ചെന്നു തീ കെടുത്തുകി, ല്ലൊരുമ ജഗജ്ജയായുധം        53


തെരിക്കനെഗ്ഗുണവതി റാണിയെത്തുണ- ച്ചിരിക്കിൽ ഞാ, നിനി വരുമെന്റെ വംശ്യരേ ധരിക്ക തൽകുലജരുമെപ്പൊഴെങ്കിലും ശരിക്കു കാത്തിടുമതിനില്ല സംശയം.        54


ഇവണ്ണമസ്സചിവനൊടോതി മേദിനീ- ധവൻ നിജാഗ്രജനൊടുണർത്തി സംഗതി, ധ്രുവം പരാ പശുഹൃതിവാർത്ത ഫൽഗുനൻ നൃവര്യനാം യമജനൊടെന്നപോലവേ        55


'ഇതിന്നു ഞാനനുജനു തന്നിടുന്നു സ- മ്മതിക്കുമേൽ സരദസമാജ്ഞകൂടിയും; മതിക്കുറപ്പൊടു ജയമാർന്നു വഞ്ചിയാം ക്ഷിതിക്കെഴും കദനമൊഴിക്ക സത്വരം'        56


ഇദം വചസ്സരുളിടുമഗ്രജന്റെ തൃ- പ്പദം നമിച്ചനഘയുവക്ഷമാധവൻ സദഗ്ര്യനാം സചിവനൊടുത്തു രാജ്ഞിതൻ മുദർത്ഥമപ്പൊഴുതിലിറങ്ങി യാത്രയായ്.        57


അനന്തരം നിജ കുലകാമധേനുവായ് മനന്തെഴിഞ്ഞരുളിന ഭദ്രകാളിയെ അനന്തഭാസ്സുടയ തദാലയം ഗമി- ച്ചനന്തതന്നധിപതി കൈവണങ്ങിനാൻ.        58


കരാഞ്ചിതപ്രതിഭയഖഡ്ഗതല്ലതല്ലയജേ! പരാസുതാകലിതപരാസുരവ്രജേ! പരാചരാവനപണചാരുവീക്ഷണേ! പരാൽപരേ! ഭഗവതി! പാഹി പാഹി മാം        59


അടിക്കടിക്കടിയനിലാധിവീചി വ- ന്നടിക്കുമാറരുളുമലന്റെ ശാസനം അടിക്കുതൊട്ടൊഴിയണമായതിന്നു നി- ന്നടിക്കു താണയി ജഗമംബ! കൂപ്പുവൻ        60

<poem>

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/130&oldid=172777" എന്ന താളിൽനിന്ന് ശേഖരിച്ചത്