താൾ:ഉമാകേരളം.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ശങ്കവിട്ടു മലർവാടിയിലേതോ മങ്കതൻ വരവതെന്നു ധരിക്കെ വങ്കരുത്തെഴുമവൻ തരുഷണ്ഡ- ത്തിങ്കൽ മുത്തൊടു മറഞ്ഞു വസിച്ചു.        45


ചിത്രലേഖയൊടു ചേർന്ന മൃണാളീ- ഗാത്രമേന്തുമുഷപോലെ തദാനീം തത്ര തൻ സഖിയൊടൊത്തൊരു തന്വീ- ഗോത്രമൗലിമണി മന്ദമണഞ്ഞു.        46


മുന്നിൽ വന്നു കുസുമങ്ങൾ പറിപ്പാൻ നിന്നിടും സുദതി പിൻപുറമൊന്നാൽ തന്നിൽ നിന്നു മിഴിയും മനതാരും തോന്നിയോ ധനു പറിച്ചപോലെ.        47


'അന്നിദാഘമൊഴിവാർന്നു തുഷാര- ക്കുന്നിൽനിന്നിനജ വാച്ചൊഴുകുന്നോ? പിന്നിൽ മിന്നുമൊരു മിന്നലൊടും മൽ സന്നികർഷഭുവി കൊണ്ടൽ വരുന്നോ?        48


ഓമനക്കനകപട്ടമതിന്മേൽ ശ്രീമഹേന്ദ്രമണിപങ്‌‌ക്തി പതിച്ചോ? ശ്യാമതാമരസകോമളദാമം കാമനൻപിൽ മധുലക്ഷ്മിയണച്ചോ?        49


കൈവിടാതെ പുതുതേൻ നുകരാൻ കാൽ- പ്പൂ വിരഞ്ഞു വരിവണ്ടിളകുന്നോ? ആ വിദഗ്ദ്ധമദനന്റെ നവാബ്ദ- ശ്രീ വിളഞ്ഞ തഴ മുന്നിലെഴുന്നോ?        50


കണ്ടിവാർകുഴൽ ചുരുണ്ടിടതിങ്ങി- ക്കൊണ്ടിരുണ്ടിത! കണങ്കഴലോളം നീ,ണ്ടിലഞ്ഞിമുതലാം മലർ ചൂടി- ക്കണ്ടിടുന്നു; ശരി കാമിനിതന്നെ.        51


ഒക്കുമൊക്കുമിവൾ ഭൂപജയാമ- ത്തൈക്കുരംഗമിഴി,യെന്നിവൾമൂലം മൂക്കു,കണ്ണു,ചെവിയെന്നിവയെപ്പോൽ ത്വക്കുമെൻ രസനയും സുഖമാളും?        52


മാറിനില്ക്കു കുഴലേ! ലവമൊന്നെൻ ഹൗറിതൻ കനകസന്നിഭഗാത്രം കൂറിൽ നോക്കണമെനിക്കു പുറംപോൽ- പ്പേറിടായ്കയി കറുപ്പകമേയും.'        53


എന്നുരയ്പളവു കാഞ്ഞ നിലത്തിൽ- ച്ചെന്നുവീണ മഴപോലെ വിരിഞ്ചൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/109&oldid=172753" എന്ന താളിൽനിന്ന് ശേഖരിച്ചത്