താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തോഴിയോട്


രയട്ടെ, തോഴീ, ഞാ,നല്ലെന്നാലെൻ
കരളയ്യോ! പൊട്ടിത്തകർന്നുപോമേ!
കനകച്ചാർ പൂശിയബ്ഭൂമുഖത്തെ-
ക്കതിലാഭമാക്കിയ കർമ്മസാക്ഷി
കരുണ കലരാതപ്പൊൻകവിളിൽ
കരിതേച്ചുകൊണ്ട് തിരിക്കയായീ!
പറവകൾതന്റെ ചിറകടിയിൽ
ധരയുടെ ചിത്തത്തുടിപ്പു കേൾക്കാം.
അലയുന്ന തെന്നലിലൂടെയിപ്പോ-
ളവളുടെ സന്തപ്തവീർപ്പു കേൾക്കാം.
ത്വരിതമായെത്തുമിക്കൂരിരുളിൽ
വരിവിലച്ചിത്തം തെളിഞ്ഞു കാണാം!

അടവിയിൽപ്പൂത്തേരിപ്പൂമൊട്ടിന്നു-
മനുഭവ,മീമട്ടെന്നാരറിഞ്ഞൂ?
പുലരിയെക്കാണാത്ത പൂവിൻ ജന്മം
പുരുപുണ്യഭാഗ്യത്തിൻ നൃത്തരംഗം!
മഴവില്ലു കണ്ടു മയങ്ങിയ ഞാ-
നഴലിന്റെയാഴമളന്നുപോണം!
ചിറകറ്റ ചിത്രശലഭംപോലെ
വിറകൊൾവൂ, ദുർബലമെൻ ഹൃദന്തം!