താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 89 —


എന്റെ മനസിനു താല്പൎയ്യവും, കാലുകൾക്കു ഓജസ്സും എന്റെ ലിസക്കുറിച്ചുള്ള ഓർമ്മ എനിക്കു തരുന്നപോലെ തോന്നി.

പുഴകളും പച്ചനിരത്തുകളും പിന്നിലാക്കി നീങ്ങി. എന്റെ ഹൃദയം കദനഭാരത്താൽ പിടയുകയാണ്. ഒരു ഇരുളടഞ്ഞ ഭാവി എന്റെ മുന്നിൽ നൃത്തം ചവിട്ടുന്നതു പോലെ എനിക്കു തോന്നി.

ഞാനാർക്കുവേണ്ടി ജീവിക്കുന്നു? ലിസാ—ആ ഒരൊറ്റ ജീവിതമില്ലായിരുന്നെങ്കിൽ എനിക്ക് ദുരിതമൊന്നും സഹി ക്കേണ്ടിവരുകയില്ലായിരുന്നു. ഒരു സുഭിക്ഷതയുടെ ശ്രീകോവിലിലേക്ക് എന്നെ മാടിവിളിച്ചതാണ് ശാന്ത. പക്ഷെ ഒരാത്മവഞ്ചകനാകുക. അതെനിക്കു വയ്യ! അനശ്വരസ്നേഹത്തിന്റെ അലയൊലികൾ ആ സത്ത കൈവെടിയാതെ താനാരാധിച്ചാഗ്രഹിച്ച ഒരാളിനോടൊത്തു സംസാരസാഗര ത്തിലേക്കു നങ്കൂരമില്ലാത്ത കടത്തുവഞ്ചിയിലേറി ഇറങ്ങിത്തിരിച്ച് എന്റെ ലിസാ! അവൾ എനിക്കുവേണ്ടി കാത്തിരിക്കയാണ്. പരിശുദ്ധപ്രേമത്തിന്റെ മണിദീപത്തിൽ ചൂടുള്ള മിഴിനീരുകൊണ്ടു അവൾ തിരിനീട്ടുകയായിരിക്കാം. ആ ദീപം മങ്ങാതെകാത്തു സൂക്ഷിക്കുന്നു.

എത്ര ദൂരം നടന്നാലും ഞാൻ മടങ്ങുന്നില്ല. എന്റെ കാലുകൾ തളരുന്നില്ല, ആ വാസന്തിപ്പൂവിന്റെ മഞ്ജുളസൗരഭ്യം എന്നെ ചാരത്തേക്കു മാടി വിളിക്കുന്നു.

പകൽ ഒരുമണിയായിട്ടുണ്ട്, ഞാനീതീവീണ്ടിയാപ്പിസിൽ വന്നപ്പോൾ, വണ്ടി തെക്കോട്ടോ വടക്കോട്ടോ എങ്ങോട്ടെന്നറിഞ്ഞുകൂടെങ്കിലും 8ണയുടെ ഒരു ടിക്കറ്റു ഞാനും വാങ്ങി....

12