താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 86 —


“ഒ... രു... മ്മ”

അല്പം കൂടി താഴ്ന്ന സ്വരത്തിൽ അവൾ വീണ്ടുമപേക്ഷിച്ചു. ഒരു ചുംബനം. അവൾക്കാനന്ദനിവൃതിയടയണം... ഞാൻ കുഴഞ്ഞു..... നീണ്ടനിമിഷങ്ങൾ.....

അവളുടെ മിഴിനിറയെ ജീവനില്ലാത്തബാഷ്പം നിറഞ്ഞുനിന്നു. എന്റെ നേത്രവും നിറഞ്ഞു. ഞാനവളുടെ മുഖത്തോടു മുഖം ചേൎത്തു. എന്റെ മിഴിയിൽതങ്ങിനിന്ന വജ്രഗോളങ്ങൾ അവളുടെ കണ്ണുകളിൽതന്നെവീണു. അവളുടെ ആത്മാവും അനന്തതയിലേക്കു പറന്നുയൎന്നു....

ആ നീലമിഴികൾ അടഞ്ഞു. എന്നന്നേക്കുമായി അസ്തമിച്ചു. ഞാൻ പൊട്ടിക്കരഞ്ഞു. നിദ്രയിലമൎന്നിരുന്നവരെല്ലാം പേക്കിനാവു കണ്ടിട്ടെന്നപോലെ ഞെട്ടിയുണൎന്നു....

ഹൃദയസ്പൃക്കായ ദീനരോദനം അങ്ങു ചക്രവാള സീമവരെ മാറ്റൊലിക്കൊണ്ടു.... ഒരു കൂട്ടക്കരച്ചിൽ. ചുറ്റുപാടുമുള്ള മാടങ്ങളിൽ നിന്നു പലരും ഓടി എത്തി....

വിണ്ടലത്തിൽ ഒരു വെള്ളിനക്ഷത്രം ശോഭയറ്റു നിലംപതിച്ചു. ഒരു വാനം പാടി ചിറകറ്റു താഴെ വീണ്ടു. വിധിയുടെവിരുതു് ഒരു കതിർകാണാക്കിളിയെ എയ്തു വീഴ്ത്തി.

പരിശുദ്ധമായ തേവിയുടെ ആത്മാവിനെ അനന്തതയിലേക്കു പറത്തിക്കൊണ്ടു പോകുവാനായിരിക്കണം ഒരു കുസൃതിക്കാറ്റു് പാഞ്ഞുവന്നു ചുറ്റുപാടുകളെ ചുംബിച്ചുകൊണ്ടു കടന്നുപോയി. അവളുടെ നിൎമ്മലഹൃദയത്തിനു നിത്യശാന്തിനേരുകയായിരിക്കും അങ്ങകലെയിരുന്നുകൊണ്ടു ഗാനപീയുഷം ചൊരിയുന്ന രാപ്പാടികൾ...

കിഴക്കു വെള്ളവീശി. ഒരു പാവപ്പെട്ടവൾ മധുരസ്വപ്ന