താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 82 —


മരിച്ചേ” രഹസ്യമായി കുഞ്ഞന്റെ അമ്മ ചിരുതപ്പുലയി എന്നോടു പറഞ്ഞു. ഞാനൊന്നു ഞെട്ടിപ്പോയി.

കുറെക്കഴിഞ്ഞു് കുഞ്ഞൻ ഒരു നാട്ടുവൈദ്യനുമായി മാടത്തിലേക്കു വന്നു. അവിടെ കൂടിനിന്നവരെല്ലാം രോഗിയെ പരിശോധിക്കുവാൻ വൈദ്യനു വഴിമാറിക്കൊടുത്തു.

വൈദ്യൻ ആദ്യം നാടിയിടുപ്പു പരിശോധിച്ചു. പിന്നീടു് വയറൊന്നു കൊട്ടിനോക്കി. അനന്തരം പോളയുൎത്തി രണ്ടു കണ്ണുകളും പരിശോധിച്ചു. അയാളുടെ വായിൽനിന്നും എന്തെങ്കിലുമൊന്നു പുറത്തേക്കുവരുവാൻ എല്ലാവരും കാത്തുനിന്നു.

“സൂക്ഷിക്കണം”

അയാൾ പരിശോധന കഴിഞ്ഞു പറഞ്ഞു.

“ഞങ്ങൾ അങ്ങു പറയുന്നതുപോലെ ചെയ്യാം” ഞാൻ വിനയപുരസ്സമരറിയിച്ചു.

“പേടികൊണ്ടുണ്ടായതാണു്” വൈദ്യൻ കാരണവും കണ്ടുപിടിച്ചു.

“ഏതായാലും ഒരാളെ എന്റെ കൂടെ അയയ്ക്കൂ. ഞാൻ മരുന്നു കൊടുത്തുവിടാം” എന്നു പറഞ്ഞുകൊണ്ടു് വൈദ്യൻ പുറത്തേക്കിറങ്ങി.

ഞാൻ വേഗം രണ്ടു രൂപായെടുത്തു കുഞ്ഞന്റെ കയ്യിൽ കൊടുത്തുകൊണ്ടു പറഞ്ഞു: “നീകൂടി പോ. അവിടെ ചെന്നിട്ടു് വൈദ്യൎക്കു കൊടുത്തേക്കു്”

കുഞ്ഞൻ ഔൺസുകുപ്പിയും കഴുകിയെടുത്തുകൊണ്ടു് വൈദ്യരുടെ പിന്നാലെ നടന്നു.

കുറെക്കൂടി കഴിഞ്ഞപ്പോൾ മാടത്തിൽ ഞാനും തേവിയും മാത്രമവശേഷിച്ചു. ഞാനവളുടെ അടുത്തു ചെന്നിരുന്നു. ആ പ്രഭയറ്റ മിഴികൾ എന്നെതന്നെ ദയനീയതയോടെ നോക്കി