താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
എട്ടു്


കതിർകറ്റകൾ കളത്തിൽ അട്ടിയായിവച്ചിരിക്കുകയാണു്. ധാരാളമാളുകൾ ‘കറ്റമെതിയിൽ’ വ്യാപൃതരായിട്ടുണ്ടു്. അല്പം അകലെയുള്ള കാവൽ മാടത്തിൽ വേണുവും നടുത്തുകാരനും ഓരോരുത്തരുടേയും ജോലിചെയ്യാനുള്ള ഉത്സാഹത്തെപ്പറ്റി സംസാരിക്കുകയാണു്. ഇടക്കു തേവിയെ ചൂണ്ടി അയാൾ നടത്തുകാരനോടെന്തോ ചോദിക്കുന്നതും അയാൾ ഇളകിക്കുഴഞ്ഞു് മറുപടി പറയുന്നതും ഞാൻ കണ്ടു. അവർ പരസ്പരം ചെവികളിൽ എന്തോ പിറുപിറുത്തു.

“കുഞ്ഞാ, കുഞ്ഞനിങ്ങു വന്നേ” വേണുവിന്റെ നിർദ്ദേശപ്രകാരം നടത്തുകാരൻ വിളിച്ചു.

കുഞ്ഞൻ ആദരവോടുകൂടി വായ്പൊത്തി, തമ്പുരാന്റെ അടുത്തേക്കു ചെന്നു.

“നീയാകുട്ടയിൽ കുറെ നെല്ലിങ്ങെടുത്തേ. ഈ ആണ്ടത്തെ വെളവു എങ്ങിനെയിരിക്കുന്നു എന്നു നോക്കട്ടെ.” വേണു ആജ്ഞാപിച്ചു.

“എന്തു കുഞ്ചുകുറുപ്പേ, ഈ പ്രദേശത്തുള്ളതിൽ നല്ല നെല്ലു നമ്മടേതാ ഏ—” അയാൾ തിരിഞ്ഞു, നടത്തുകാരനോടഭിപ്രായമാരാഞ്ഞു.