താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 63 —


നകത്തൊരു ദീപം പ്രകാശിക്കുന്നുണ്ടു്. മുപ്പതോടടുത്ത ദീർഘകായകനായ ഒരാൾ തലയുൎത്തി എന്നേയും അകലെയുള്ള മാടത്തിലേക്കും സൂക്ഷ്മതയോടെ നോക്കുന്നതു കണ്ടു. ഒറ്റനോട്ടത്തിൽതന്നെ എനിക്കൊരു ഭയമാണുണ്ടായതു്....

തേവി എന്റെയടുത്തെത്തി.

“നിങ്ങ എന്ത്യേ എണീക്കാഞ്ഞേ?” അവൾ ഭയത്തോടെ ചോദിച്ചു.

“ഉം” എനിക്കതു മനസ്സിലായില്ല.

“തമ്പ്റാനാർന്നു”

ഞാൻ ശബ്ദിച്ചില്ല.

അവൾ തുടൎന്നു. “നാളെ മൊതല് കൊയ്ത്തു തൊടങ്ങുമല്ലോ?”

“പിന്നെന്നും പാടത്തു കാണുന്നയാളാരാ?”

“അതു നടത്തുകാര തമ്പ്രാൻ”

“ആങ്ഹാ”

“തമ്പ്‌റാൻ സിനിമാപടോണ്ടാക്വാ”

“അതെയോ?”

“വേണൂന്നാ പേരു്.” എല്ലാണ്ടിലും കൊയ്ത്തിനുമരും

“നിന്നോടൊക്കെ വലിയ കാര്യമാണോ?”

“ഓ വെല്യ കാര്യാ പക്ഷേങ്കി എനക്കു ഇഷ്ടമല്ല”

“അതെന്താ?”

“തമ്പ്‌റാൻ ചള്ളാളാ”

എന്നെയും തേവിയേയും പോലെ ആയിരമായിരങ്ങൾ എല്ലുനുറുങ്ങെ അദ്ധ്വാനിക്കുന്നതിന്റെ ഉപ്പുരസമുള്ള സ്വേദകണങ്ങൾ നക്കിയെടുത്തു സുഖിക്കുന്ന “എങ്ങ്‌ടെ തമ്പ്രാൻ” ഒരു സ്തീലമ്പടനാണന്നവൾ പറഞ്ഞു. രണ്ടു കൊല്ലം മുൻപു നടന്ന ഒരു സംഭവം, ഇവിടുത്തെ രക്തക്കൊഴുപ്പുള്ള ഓരോ