താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 62 —


“ആരിതു തേവിയോ?” പേക്കിനാവു കാണുന്നതു പോലെ ഞാനല്പം ഉറക്കെ ചോദിച്ചു. അവളെന്റെ വായ മൂടിപ്പിടിച്ചുകൊണ്ടു പറഞ്ഞു:

“പതുക്കെ പറ, അച്ഛ കെടന്നേള്ളൂ.”

“ഞാനിന്നലെ എന്താണു പറഞ്ഞതു തേവി”

“യിഞ്ഞീം മരണ്ടാന്ന്”

“അല്ലെ?”

“ഉം”

“നീയെത്രാമത്തെ പ്രാവശ്യമാണു ഇതുപോലെ രാത്രിയിൽ എന്റെയടുക്കൽ വരുന്നതു്?”

“ഒത്തിരിയായി. എനിക്കെണ്ണേല്ല”

“എന്തിനാ?”

“ഞാൻ പിന്നെ യാരിടടുത്താപോണേ?”

“നിനക്കു മെലനോടിഷ്ടമില്ലേ?”

“ഇഷ്ടൊക്കെയാ... പക്ഷെങ്കി.”

“അവൻ നിന്നോടെന്തു കാര്യമാ തേവി.....”

“നിങ്ങക്കില്ലേ സ്നേകം”

“എനിക്കു നിങ്ങൾ മതി. ഏൻമറ്റൊരിക്കുമല്ല”

ഞാനൊന്നും മിണ്ടിയില്ല.

നദിയിൽ വെള്ളം ഓളം തല്ലുന്നതു കണ്ടു ഞാൻ തല പുറത്തേക്കു നീട്ടി പടിഞ്ഞാറോട്ടു നോക്കി. ഒരു ബോട്ടു വരുന്നതാണു്. തേവി വേഗം മാടത്തിന്റെ പിറകിലേക്കോടി ഞാൻ കുറെനേരം സ്തംഭിച്ചിരുന്നു. എനിക്കു മനസ്സിലാകാത്ത ഒരർത്ഥവ്യാപ്തി അന്തർലീനമായിട്ടുണ്ടോ എന്നു ഞാൻ സംശയിച്ചു. ഞാനീമാടത്തിൽ താമസമാക്കിയിട്ടു ആദ്യമായിട്ടാണു് ഒരു ബോട്ടിതുവഴി കടന്നു പോകുന്നത്. തേവിയെന്തിനോടി മറയുന്നു? ബോട്ടടുത്തുവന്നു. ബോട്ടി