കൾ നിറഞ്ഞു....... എനിക്കും വേദന തോന്നി. കുറേനേരത്തേക്കു ഞങ്ങളൊന്നും പറഞ്ഞില്ല.
“എവ്ടാ കുഞ്ഞിന്റെ വീടു”
“വീടില്ല മൂപ്പാ”
“പേരെന്നാ”
“പേരു ഗോപാലന്നാണു്” മനസ്സറിഞ്ഞു കൊണ്ടു ഞാനൊരു നുണ പറഞ്ഞു.
“എന്റെ ഗോപാലനുപകരം തൈവം തന്നതാ മോനെ; പുള്ളയ്നി എങ്ങും പോണ്ടാ” വളരെയേറെ ആശയോടയാൾ പറഞ്ഞു.
“പിന്നെ”
“ഇവിടെ കഴിയാമ്മ്‌ക്കു”
ഞാൻ നിശ്ശബ്ദനായിരുന്നു.
“തേ ണ്ടെ ആ മാടത്തേൽ കെട്ന്നോ നിയ്”
കുറച്ചകലെയുള്ള ഒരു കാവൽമാടം ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു. എനിക്കൊന്നുമൊന്നും തോന്നുന്നില്ല.
“ക്ടാത്തി നീയൊരു പാ അവ്ടെ കൊണ്ടച്ചേരു?” അകത്തേക്കു നോക്കിക്കൊണ്ടയാൾ പറഞ്ഞു.
ഞാനാ കാവൽ മാടത്തിലെത്തി. ഒരു പായ വിരിച്ചിട്ടുണ്ടു്. എനിക്കാകെ ഉന്മേഷംതോന്നി. . . . . . . രാത്രി എട്ടുമണികഴിഞ്ഞിട്ടുണ്ടു്.
നല്ല നിലാവുള്ള രാത്രിയാണതു്. ആകാശത്തിൽ മിന്നുന്ന നക്ഷത്രങ്ങളും, ചന്ദ്രികയും കൊച്ചരുവിയിലെ ജലപരപ്പിൽ പ്രതിബിംബിച്ചിട്ടുണ്ടു്. പടിഞ്ഞാറുനിന്നും കുണുങ്ങിച്ചിരിച്ചുകൊണ്ട് ഓടിവരുന്ന മന്ദമാരുതൻ ചുറ്റുപാടുമുള്ള നെൽക്കതിരുകൾക്കു രോമാഞ്ചം നൽകുന്നതു