താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 28 —


ക്കുന്നു! ഒരു കൂട്ടർ വിശന്നിട്ട്, മറെറാരു കൂട്ടർ വിശപ്പുണ്ടാകാതെയിരുന്നിട്ട്. എന്തെന്തു വിരോധാഭാസങ്ങൾ!

കുരുഹലചിത്തരായി എത്ര മനുഷ്യർ നടന്നുപോകുന്നു. ഫലിതങ്ങൾ പറഞ്ഞുകൊണ്ട് പകിട്ടിലും പൗഡറിലും പൊതിഞ്ഞ പച്ചപ്പരിഷ്കാരികൾ അണിഞ്ഞൊരുങ്ങി ചന്തമൊപ്പിച്ചു നീങ്ങുന്നു. അതുകൂടെ എന്റെ ലിസായില്ല. പൊരിയുന്ന വയറുമായി ഞാൻ നെടുവീർപ്പിടുന്നതു കാണാൻ ഒരൊറ്റ മനുഷ്യൻ പോലും തുനിയുന്നില്ല. ഒരു പ്രാവശ്യം അവരുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങൾക്കു മുടക്കുന്ന പെസയുണ്ടെങ്കിൽ അരവയറു നിറച്ചു ഒരു കുടുംബത്തിനു ഒരാഴ്ച കഴിയാം. ഹൃദയമില്ലാത്ത ലോകമേ! ഞാൻ നിന്റെ മുൻപിൽ ഒരു മനുഷ്യപ്പുഴുവായിത്തീർന്നല്ലോ?

നാലു ചുററും നോക്കിക്കൊണ്ടും ഞാനാകവലയിൽ നിന്നു. ചീറിപ്പായുന്ന വാഹനങ്ങളും, ഉല്ലാസമായിപ്പോകുന്ന മനുഷ്യരും, തിക്കും തിരക്കുംതന്നെ......എങ്ങോട്ടാണു പോവുക......? അടുത്തുകണ്ട ഒരു ഹോട്ടലിലേക്ക് ഞാൻ നടന്നു. “ചായയോ, കാപ്പിയോ? എന്താണു് വേണ്ടത്”.

വാതില്‌ക്കലെത്തിയ എന്നോടു ഒരു ജോലിക്കാരൻ ചോദിച്ചു. എന്തെങ്കിലും ഒന്നു പറയണമെന്നു എനിക്കു തോന്നി. പക്ഷെ വശമില്ല.

“മാനേജരെ ഒന്നു കാണണം” അല്പം വിനയത്തോടെ ഞാൻ പറഞ്ഞു.

“അതാ ഇരിക്കുന്നു, കണ്ടോളിൻ”

അല്പം അകലെ ഒരു മേശയുടെ അടുത്തിരിക്കുന്ന മാംസപിണ്ഡത്തെ ചൂണ്ടിക്കൊണ്ടയാൾ പറഞ്ഞു. എനിക്കൊരു ഭീതി തോന്നി, “ഇറങ്ങടാ പുറത്തു” എന്നയാൾ ആജ്ഞാപിച്ചേക്കുമോ എന്നെനിക്കു തോന്നിപ്പോകുന്നു. ആ പിരി