താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 24 —


പ്രകാശം മറിക്കുള്ളിൽ നിറയേ പരന്നു. മേഘപടലങ്ങൾക്കു മറവിൽ ഒളിച്ചിരുന്ന ചന്ദ്രൻ പെട്ടെന്നു പ്രകാശിതമാകും പോലെ, റേഡിയോഗാനം നിലച്ചു.

“പാലു്” ഫ്ളാസ്ക്കിൽനിന്നും പാലു പകൎന്നുകൊണ്ടു അവൾ പറഞ്ഞു. ഞാൻ പാലുകുടിച്ചു.

“ഞാനെവിടെയാണിപ്പോൾ” അവളുടെ നേരെ ഞാനൊരമ്പെയ്തു.

“എന്റെ വീട്ടിൽ” അവൾ പറഞ്ഞു.

“ഉം?”

“ഇഷ്ടമല്ലേ”

ഞാനൊന്നും മിണ്ടിയില്ല.

“ഇനി ഒരിക്കലും എങ്ങും പോകണ്ടാ”

“പിന്നെ”

“നമുക്കിവിടെ കഴിയാം”

ഞാൻ മൗനം അവലംബിച്ചു.

“ഞാൻ എന്തു സൗകര്യം വേണമെങ്കിലും ചെയ്തുതരാം”

“എന്റെ കാലു്?”

“അതു സുഖമാകും. അതിനാണീമരുന്നു്.”

മേശയുടെ ഒരു വശത്തിരുന്ന കുപ്പി ചൂണ്ടിക്കൊണ്ട് അവൾപറഞ്ഞു.

അവളുടെ ഹൃദയം മുഴുവൻ എന്റെ മുൻപിൽ തുറന്നുകാട്ടി....

ആ രാത്രി കടന്നുപോയി.

അവൾ എന്നെ പരിചരിക്കുകയാണ്. പക്ഷെ അധികനാൾ അതു തുടർന്നു കൊണ്ടുപോകുവാൻ എനിക്കു വയ്യ. ലീസായെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ കോവിലിൽ ഇനി