താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 20 —


ഞാൽ ചാടിഎഴുന്നേൽക്കും?

“ഇതാ പാലുകുടിക്കൂ”

സ്വപ്നത്തിൽ നിന്നും അവൾ— ആ നേഴ്സ് എന്നെ തട്ടിയുണർത്തി. എനിക്ക് പാലു പിടിച്ചുതന്നു. എന്റെ അടുത്തു കിടന്നവരെല്ലാം കണ്ണുതുറിച്ച് എന്നെതന്നെയാണു നോക്കുന്നതു്.

“എനിക്കെന്നു പോകാം!”

പാലുകുടിച്ചുകഴിഞ്ഞിട്ട് ഞാൻ ചോദിച്ചു.

“എങ്ങോട്ടാ പോവുക” അവൾ.

“എങ്ങോട്ടെങ്കിലും ലീസായെ അന്വേഷിക്കണം.”

“ഞാനുണ്ടല്ലോ ആ ലീസാക്കു പകരം”

ഞാനവളെ ഒന്നു സൂക്ഷിച്ചു നോക്കി. അവളുടെ മന്ദഹസിക്കുന്ന മുഖത്തെ നുണക്കുഴികളിൽ എന്തൊക്കെയോ ഒളിഞ്ഞുകിടക്കുന്നതുപോലെ എനിക്കു തോന്നി. സ്നേഹമസൃണമായ ഈ പരിചരണത്തിൽ അന്തർലീനമായി പ്രതീക്ഷകളുടെ ചില താഴികക്കുടങ്ങൾ രോമാഞ്ചം പൂകുന്നുണ്ടാകും. ഞാൻ സ്നേഹിക്കുന്നവരേക്കാൾ എന്നെ സ്നേഹിക്കുന്നവരെ വേണേ വിശ്വസിക്കാൻ......

“പേരെന്താ?” ഞാൻ.

“ശാന്തമ്മ” അവൾ പറഞ്ഞു. എന്റെ പേരെന്തെന്നറിയാൻ ഒരു ജിജ്ഞാസ ആ മുഖത്തു കളിയാടി. ചോദിക്കാതെതന്നെ ഞാൻ പറഞ്ഞു: “രാജു” എന്നു്.

ശാന്ത! നല്ല പേരു്. അവൾക്കു നന്നേ ചേരുന്നതാണത്. സ്ത്രീ എത്ര ഉന്നതപദവിയിലിരുന്നാലും പുരുഷന്റെ മുന്നിൽ