താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 19 —


“വണ്ടി മറിഞ്ഞു”

“ആ വണ്ടിയിൽ ഉണ്ടായിരുന്നവർ എല്ലാം ഇവിടെയുണ്ടോ?”

“എത്ര പേർ ഉണ്ടായിരുന്നെന്നോ ആരെല്ലാം രക്ഷപ്പെട്ടുവെന്നോ അറിഞ്ഞുകൂടാ”

“പെണ്ണുങ്ങളാരും രക്ഷപ്പെട്ടില്ലേ”

“ഉം”

“എന്റെ ലീസാ.....”

എന്റെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി.. അവർ മരുന്നെന്റെ നേരെ നീട്ടി.

“ഇതു കുടിക്കൂ”

ഞാനതു ഒറ്റ ശ്വാസത്തിനുള്ളിലാക്കി. അവൾ ആ പുതപ്പെല്ലാം നേരേയിട്ടിട്ടു് കട്ടിലിൽ നിന്നും എഴുന്നേറ്റു. “അതുമിതും ഒന്നും ഓർക്കരുതു” അവൾ വേഗം നടന്നു. ഞാൻ സൂക്ഷിച്ചു. അടുത്തുകിടക്കുന്ന ഒരു രോഗിയുടേയും അടുത്തവൾ ചെല്ലുന്നില്ല. ആ താടിക്കാരന്റെ പുതപ്പു മുഴവൻ നിലത്താണല്ലോ? അവരെന്തു് അതൊന്നെടുത്തു നേരെയിടാത്തതു്?”

എന്റെ ലീസാ ഇപ്പോൾ എവിടെ ആയിരിക്കും. അവൾ രക്ഷപ്പെട്ടു കാണുമോ? അതോ, അവളുടെ മോഹനരൂപം അടഞ്ഞിരിക്കുന്ന എന്റെ മിഴികൾക്കുള്ളിൽ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്നു.

ഹാ! എന്റെ ലിസാ എന്റെ ഹൃദയവും ശരീരവും നിനക്കായി ദാഹിക്കുന്നു. എനിക്കു മരുന്നെടുത്തു തരാതെ നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു. താഴെ വീണുകിടക്കുന്ന ഈ പുതപ്പെടുത്തു എന്നെ മൂടേണ്ടവൾ നിയല്ലാതെ ആരാണു്? ഇപ്പോൾ നിയെന്നെ മുട്ടിവിളിച്ചാൽ അടുത്ത നിമിഷത്തിൽ