താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 147 —


രംഗത്തിനഭിമുഖമായി....... നിമിഷങ്ങൾ ചിലതുകൂടി കടന്നുപോയി.... “കണ്ടുമുട്ടുന്നു പിറകിൽ നിന്നും പിറുപിറുത്തു. വീണ്ടും എഴുന്നേറ്റും ഞാനാവേശത്തോടുകൂടി അനുകമ്പ ആൎക്കുമുണ്ടാകത്തക്കവണ്ണം സ്റ്റേജിന്റെ വടക്കോട്ട് നീങ്ങി. ക്ലാറനറ്റിന്റെ ശബ്ദം പുളകംകൊള്ളിക്കത്തക്ക രീതിയിൽ ശോകാ ത്മകമായി.....അവളും എനിക്കെതിരെ കടന്നുവന്നു...., ഒരു സുന്ദരി..... പരസ്പരം അറിയാതെ അടുത്തു വരുന്നു. പിറകിൽ നിന്നും കേട്ടു..... ഒരേ സമയത്ത് രണ്ടാളും ഒരേ ഗാനം പാടി. നിറഞ്ഞ നയനങ്ങളോടെ ഞാനൊന്നു നോക്കി..... എന്ത്? എന്റെ ലീസാ......അവൾ കണ്ണു ചിമ്മി നോക്കുന്നതു ഞാൻ കണ്ടു കരയുന്ന മുഖത്തൊരു പുഞ്ചിരി....

“ലിസാ......”

“രാജു....”

ഞങ്ങൾ കെട്ടിപ്പുണൎന്നു.

“എന്റെ ലിസാ”

“എന്റെ രാജു”

എനിക്കൊന്നും വയ്യ. പിറകിൽ നിന്നും എന്തൊക്കെയോ കേട്ടു. ഞാനവളെ സൂക്ഷിച്ചുനോക്കി.. എന്തൊ ജീവന്റെ ജീവനേ നമ്മുടെ ആത്മാവുകൾ അലിഞ്ഞു ചേൎന്നു.” നിമിഷങ്ങൾ കടന്നുപോയി.

“ദുഷ്ടാ നീയിനിയും ജീവിക്കരുതു്” ക്രുദ്ധമായ ശബ്ദം ഞാൻ കേട്ടു....

ഞാൻ ആനന്ദനിർവൃതിയിൽ നിന്നും കണ്ണു തുറന്നു.....?

ഞാൻ ഞെട്ടിപ്പോയി. വേണു. അവൻ കഠാരി ആഞ്ഞു കുത്തി....“ഹാ...” ഞാൻ പിടഞ്ഞു നിലത്തുവീണു. ലീസയും മിഴിച്ചിരുന്നു.... നാടകമല്ലെന്നവരറിയുന്നില്ലേ. ഇതു കഠാരിയവൻ വലിച്ചൂരുന്നു. ഞാൻ പിടഞ്ഞു...?...?...

“വേണു....” ആരോ വിളിച്ചു പറഞ്ഞു... എല്ലാവരും ഞെട്ടി....