താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 121 —


പെട്ടെന്നൊരു കാർ മുറ്റത്തു വന്നുനിന്നു. മുഴുവൻ പോലീസുകാരാണു്. ഞങ്ങളതിശയിച്ചുപോയി.

പ്രേമേ...പ്രേമേ... അദ്ദേഹം വീണ്ടും വീണ്ടും വിളിച്ചു.

“നിങ്ങളെന്തിനു വന്നു?” അദ്ദേഹം ഇൻസ്പെക്ടറോടു ചോദിച്ചു.

“പ്രേമയെ മാനേജർ രാജ കൊല്ലുന്നു. വേഗം വരണേ” എന്നു ഫോൺ കിട്ടി.... അദ്ദേഹം പറഞ്ഞു.

“എന്തു്? ഇതു സത്യമോ?” ഞാനൊന്നു ഞെട്ടി.

ഇൻസ്പെക്ടർ ബൂട്ട്സിട്ട കാലിനൊരു ചവിട്ടാ കതകിൽ കൊടുത്തു. അത് തുറക്കപ്പെട്ടു. ഞാനാ മുറിയിലെ ആലക്തിക ദീപം പ്രകാശിപ്പിച്ചു.

ഞാൻ ഞെട്ടി പിറകോട്ടാഞ്ഞുപോയി. എന്റെ ധമനികളെല്ലാം തളരുന്നതുപോലെ തോന്നി. പ്രേമ രക്തത്തിലഭിഷേകം ചെയ്തു കിടക്കുന്നു. ശങ്കരൻ മുതലാളി പ്രജ്ഞയറ്റു നിലംപതിച്ചു.

“നിങ്ങളല്ലേ രാജു?” അസ്പെക്ടർ ചോദിച്ചു.

“രാജു ഞാനാ. പക്ഷേ-”

“ഒരു പക്ഷെയുമില്ല. നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു”

ഞാൻ മുതലാളിയുമൊരുമിച്ചാണു വരുന്നത്.”

“എവിടുന്നു?”

“ഞങ്ങളിന്നു രാവിലെ എറണാകുളത്തിനു പോയിരുന്നതാണു്”

“ക്ഷ! റാസ്ക്കൽ വേലയിറക്കുന്നോ. ഇവനെ വിലങ്ങു വയ്ക്കു 1228” അദ്ദേഹമൊരു പോലിസുകാരനോടാജ്ഞാപിച്ചു.

16