താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 114 —


“നാളെ”

“എനിക്കൊരു വാനിറ്റി ബാഗു മേടിച്ചോണ്ടുപോരാമോ?”

“ആകട്ടെ, ശ്രമിക്കാം”

“ഉള്ളതുപറ. വയ്യെങ്കിൽ ഞാനച്ഛനോടു പറഞ്ഞു മേടിപ്പിച്ചോളാം

“കൊണ്ടുവരാമേ?”

“ഉം.....?”

“ഉം”

അവൾ അകത്തേക്കു പോയി കാപ്പികൊണ്ടുവരുവാനാണന്നെനിക്കറിയാം. ഞാൻ അല്പനേരത്തേക്കു നിശ്ശബ്ദനായിരുന്നു.

“സാധ്യമല്ല” പെട്ടെന്നൊരു ഗൎജ്ജനം കേട്ടു. ശങ്കരൻ മുതലാളിയുടേതാണു്. ഞാൻ ശ്രദ്ധിച്ചു.

“അമ്മാവാ ഞാൻ മര്യാദ ചോദിക്കുകയാണു്” ഒന്നര ലക്ഷം ഉടൻ തരുകയാണു നല്ലത്.

“ഇവിടെയെങ്ങും രൂപയില്ലെന്നല്ലേ പറഞ്ഞതു്”

“എന്നെക്കൊണ്ടൊന്നും ചെയ്യിക്കരുതു്”

“നീയെന്നാ ചെയ്യും?”

“ഇതു കണ്ടോ?”

മുതലാളി ഭീതികൊണ്ടൊരു ശബ്ദം പുറപ്പെടുവിക്കുന്നതു കേട്ടു. ഞാൻ പുറത്തേക്കു നോക്കി. ദേവിന്റെ കാർ മുറ്റത്തുണ്ടു്. ഒരു പാത്രമുടയുന്ന ശബ്ദം കേട്ടു. പ്രേമയുടെ കയ്യിലിരുന്ന കാപ്പി താഴെ പോയതാണു്. അവളെന്റെ അടുത്തേക്കോടിവന്നു.

“വേണു അച്ഛന്റെ നേരെ കഠാരിയെടുത്തു.”—അവൾ ഭീതിയോടുകൂടി പറഞ്ഞു. ഞനോടി, മുകളിലത്തെ നിലയിലേക്കു്.