താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 111 —


ഫോട്ടോ ഞാൻ കണ്ടെടുത്തു. എനിക്കെന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. അവളെവിടെയാണെന്നറിഞ്ഞാൽ ഞാനീസമയമങ്ങോട്ടു തിരിച്ചേനെ.

ഞാനെത്രനാൾ കഴിഞ്ഞു ചെന്നാലും അവൾ എനിക്കായിതന്നെ കാത്തിരിപ്പുണ്ടായിരിക്കും. അവൾ ദുഃഖിതയായിരിക്കുമോ ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിനാൽ? ഞാൻ പല വഴിയുമാലോചിച്ചു. വരട്ടെ. ഇനിയും കാലതാമസംവേണം.

എനിക്കൊരു ബുദ്ധിതോന്നി. ഞാനൊരു കടലാസെടുത്തു് ആ മാസികാപത്രാധിപൎക്കൊരു ചോദ്യമെഴുതി.

“സേർ,
പ്രസിദ്ധ സിനിമാനടിയായ മിസ്സ് ലീസ് എത്ര പടങ്ങളിലഭിനയിച്ചിട്ടുണ്ടു്? ഏതെല്ലാം. അവരുടെ മേൽവിലാസമെന്തു്?”

ഇതൊരു കവറിലാക്കി സ്റ്റാമ്പൊട്ടിച്ച് തപാൽപെട്ടിയിൽ ഇടുവാനായി പഞ്ചാക്ഷരന്റെ കയ്യിൽ കൊടുത്തയച്ചു.

പ്രേമയുടെ പാട്ടും ഫലിതം പറച്ചിലും കൊണ്ടു് ദിവസങ്ങൾ കടന്നുപോകുന്നതു ഞാനറിഞ്ഞില്ല. ലിസായേക്കാൾ ആത്മാൎത്ഥതയോടെയാണവൾ എന്നോടു പെരുമാറിയതെന്നെനിക്കു തോന്നിപ്പോയി. മനുഷ്യസ്നേഹമാണ്. നിഷ്കളങ്കമായ സ്നേഹത്തിന്റെ കലവറയാണു സ്ത്രീ.

സ്ത്രീക്കു മഹത്തരമായ കഴിവുണ്ട്. സ്ത്രീത്വത്തിനു സീമയില്ലാത്ത ഒരു മാനദണ്ഡമുണ്ടു്.

അവൾ പുരുഷരക്തമൂറ്റിക്കുടിക്കുന്ന നിശാചര്യകന്യകയാണെന്നു ചിലർ കൊട്ടിഘോഷിക്കുന്നു.

ഭള്ളുകളുടെ പിള്ളത്തൊട്ടിലാണവളെന്നു് അനേകർ.