താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 95 —


പോലീസുകാരും മുറിക്കുള്ളിലാട്ടു കടന്നുവന്നു. ചുകന്ന കണ്ണുകളുമായി “മൊട്ടത്തല” വയസ്സൻ പറഞ്ഞു.

അവർ കൊള്ളക്കാരനെ കടന്നു പിടിച്ചു...... അവനെ പോലീസുകാർ വിലങ്ങു വച്ചു.

“ഇവൻതന്നെ വിക്രമൻ” ഇൻസ്പെക്ടർ അറിയിച്ചു. ‘മിസ്റ്റർ ശങ്കരൻ നായർ’ നിങ്ങൾ രണ്ടുപേരും 2000 രൂപക്കും ഞങ്ങളെ പോലുള്ള കാക്കിധാരികളുടെ അനുമോദനത്തിനും അർഹരായിരിക്കുന്നു”. എന്റെ നേരെതിരിഞ്ഞു ഹസ്തദാനം ചെയ്തുകൊണ്ടു് അദ്ദേഹം തുടന്നു “സുഹൃത്തേ താങ്കൾ ഞങ്ങളുടെ മുക്തകണ്ഠമായ പ്രശംസക്കു തികച്ചും പാത്രവാനാണു്. ഞങ്ങളെപോലെ എത്രപേർ രാവും പകലും ഇവനെ പിടിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നറിയാമോ?”

“നിങ്ങളുടെ പേർ”

“രാജു” ഞാൻ വിനയപുരസ്സരം അറിയിച്ചു. ഇൻസ്പെക്ടർ നാലുചുറ്റും നോക്കി... വെപ്പുമീശയും മുടിയുമെടുത്തു അദ്ദേഹം പോലീസുകാരെ ഏല്പിച്ചുകൊണ്ടു പറഞ്ഞു ഇത് തെളിവുകളാണ് സൂക്ഷിച്ചുകൊള്ളു.

വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് അവർ വിക്രമനേയും കൊണ്ടുപോയി. എല്ലാം ദിവാസ്വപ്നങ്ങൾ പോലെ എനിക്കു തോന്നി. ഈ ഇരുപതാം നൂറ്റാണ്ടിൽ ഇതുപോലുള്ളവർ തേർവാഴ്ച നടത്തുന്നു എന്നെനിക്ക് വിശ്വസിക്കുവാൻ പോലും സാദ്ധ്യമല്ല.

കൃതജ്ഞത നിറഞ്ഞ മുഖത്തോടുകൂടി അദ്ദേഹം—കിഴവൻ മുതലാളി— എന്നെത്തന്നെ നോക്കിക്കൊണ്ടു വളരെനേരം നിശബ്ദനായി നിന്നു.. ..